Don't Miss!
- Sports IPL 2024: സഞ്ജു റിസ്കെടുക്കണം! അശ്വിന് ടീമില്‍ വേണ്ട, ഈ കാരണങ്ങള്‍, പകരം ഈ താരം
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
കൊലകൊമ്പന്മാരുടെ പാപ്പാനായി ഷാഫി
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളില്‍ അവസാനത്തേത് നരസിംഹമാണ്. അതില്‍ മമ്മൂട്ടി അതിഥി താരമായാണ് എത്തിയത്. ലാലിന്റെ അമാനുഷിക കഥാപാത്രങ്ങളുടെ അങ്ങേയറ്റമായ പൂവളളി ഇന്ദുചൂഡന്റെ പിതാവിനെ കേസില്‍ നിന്ന് രക്ഷിക്കാനെത്തിയ സുപ്രിം കോടതി വക്കീല്‍ നരിയെന്ന നന്ദഗോപാല്‍ മാരാര. അതായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രം.
രഞ്ജിത്തിന്റെ തീപ്പൊരി വാചകങ്ങളും ഷാജി കൈലാസിന്റെ ഗംഭീരന്‍ അവതരണവും കൊണ്ട് മമ്മൂട്ടി യഥാര്‍ത്ഥത്തില്‍ ലാലിന്റെ ആരാധകരെയാണ് നേരിട്ടത്. മമ്മൂട്ടിയെ അവതരിപ്പിക്കുന്ന ആദ്യസീന്‍ തന്നെ ഏറെ ചര്‍ച്ചാവിഷയമായതാണ്.
മമ്മൂട്ടി പ്രത്യക്ഷപ്പെട്ടാല്‍ ലാലിന്റെ കടുത്ത ആരാധകര്‍ കൂവുമെന്നറിയാമായിരുന്ന സംവിധായകനും തിരക്കഥാകൃത്തും ചേര്‍ന്ന് ഒരുക്കിയ രംഗം ഇങ്ങനെയായിരുന്നു. ആടുന്ന കട്ടിലിലിരുന്ന് പരമാവധി ഒച്ചയില്‍ ഫ നിര്‍ത്തെടാ പട്ടികളെ എന്നാക്രോശിക്കുന്ന മമ്മൂട്ടി. എന്തിനാണെന്നറിയാതെ പകച്ചിരിക്കുന്ന പ്രേക്ഷകന് പിന്നീടേ കാര്യം മനസിലാക്കിയുളളൂ. പറഞ്ഞത് തങ്ങളോടല്ല, പവിത്രന് എന്ന വില്ലനു വേണ്ടി തന്നെ വിലയ്ക്കെടുക്കാന്‍ വന്ന കൂലികളോടായിരുന്നു നരി ചീറിയതെന്ന്.
ഹരികൃഷ്ണന്‍സില്‍ ഫാസിലും അനുഭവിച്ചത്രേ ഇത്തരമൊരു വൈഷമ്യം. ആരെ സ്ക്രീനില്‍ ആദ്യം കാണിക്കണമെന്ന ആശയക്കുഴപ്പം. പ്രായവും സിനിമയിലെ സീനിയോറിറ്റിയും പരിഗണിച്ച് ആദ്യം മമ്മൂട്ടിയെ കാണിക്കാന്‍ ഫാസില്‍ തീരുമാനിച്ചു.
പിന്നെയുമുണ്ടായിരുന്നു പ്രശ്നം. നായികയെ രണ്ടുപേരും ചേര്‍ന്ന് പ്രേമിക്കുന്നതായിരുന്നല്ലോ സിനിമയുടെ പ്രധാന പ്രമേയം. അവസാനം അവളെ ആര്‍ക്ക് നല്‍കുമെന്നത് ഒരൊന്നര ചോദ്യം തന്നെയായിരുന്നു. സ്വന്തം ആരാധകരോട് ഉത്തരവാദിത്വമുളളതു കൊണ്ട് മറ്റേയാള്‍ നായികയെ വിവാഹം ചെയ്യുന്നതില്‍ രണ്ടു താരത്തിനും എതിര്‍പ്പ്.
ബോളിവുഡില്‍ നിന്നും ഷാരൂഖിനെ ഇറക്കി ജൂഹി ചൗളയെ കൊണ്ടു പോയാലോ എന്നും ആലോചന വന്നു. ഒടുവില്‍ കേരളത്തിന്റെ പകുതി ജില്ലകളില്‍ നായികയെ മമ്മൂട്ടിയും ബാക്കി പകുതിയില്‍ മോഹന്‍ലാലും നായികയെ കെട്ടട്ടേ എന്ന ഒത്തുതീര്‍പ്പില്‍ ഇരുവരും വഴങ്ങി.
അടുത്ത പേജില്‍
-
അമ്മ എന്നെ വിളിച്ചു; കരച്ചിൽ വരുന്നെന്ന് പറഞ്ഞു; അതുവരെയും അങ്ങനെ സംസാരിച്ചിട്ടില്ല; നയൻസിന്റെ വാക്കുകൾ
-
'താരപത്നിക്ക് എന്തുകൊണ്ടാണ് പെട്ടന്ന് ഒരു മനംമാറ്റം'; വിജയ് ഇല്ലാതെ ശങ്കറിന്റെ മകളുടെ വിവാഹത്തിനെത്തി സംഗീത!
-
'നായകനായി ഒരു സിനിമ ചെയ്ത് വെച്ചിട്ടുണ്ട്..., സിനിമാ അവസരം വരുമ്പോൾ മസിൽ കളയേണ്ട സാഹചര്യം വരാറുണ്ട്'; ജിന്റോ!