Don't Miss!
- Finance 10,000 രൂപ 1.32 ലക്ഷമാക്കിയ മൾട്ടിബാഗർ സ്റ്റോക്ക്, ഓഹരി വില 40-ൽ താഴെ, നിങ്ങൾ വാങ്ങുന്നോ...?
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Automobiles സൗജന്യ യാത്ര സ്ത്രീകള്‍ക്ക് മാത്രം! കെഎസ്ആര്‍ടിസിയില്‍ 4 ലൗബേര്‍ഡ്സിന് വാങ്ങിയ ടിക്കറ്റ് നിരക്ക് അറിയണോ?
- Sports IPL 2024: പ്രശ്നം രോഹിത്തും ഹാര്ദിക്കുമായല്ല, വില്ലന്‍ ബൗച്ചര്‍! എല്ലാത്തിനും കാരണം- തെളിവിതാ
- News സംസ്ഥാനത്ത് ആദ്യ പത്രിക സമർപ്പിച്ച് മുകേഷ്,കെട്ടിവയ്ക്കാൻ പണം നൽകിയത് മത്സ്യത്തൊഴിലാളികൾ
- Technology മിഡ് ബഡ്ജറ്റിൽ ട്രിപ്പിൾ റിയർ ക്യാമറയുമായി വിവോ; വിവോ വി40 എസ്ഇ 5ജി ആഗോളതലത്തിൽ പുറത്തിറക്കി
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
ആടിപ്പാടാന്‍ വാസ്കോ ഡ ഗാമ
തീയേറ്ററുകളെ ഇളക്കി മറിക്കാന്‍ വീണ്ടുമൊരു മോഹന്‍ലാല്‍ ചിത്രം. അന്‍വര്‍ റഷീദിന്റെ ഛോട്ടാ മുംബെ. ആടിയും പാടിയും അടികൂടിയും പൊട്ടിച്ചിരിപ്പിച്ചും തീയേറ്റര്‍ അടക്കി ഭരിച്ച പഴയ മോഹന്‍ലാല്‍ വളരെക്കാലത്തിനു ശേഷം തിരിച്ചെത്തുന്നു.
രാജമാണിക്യത്തില്‍ മമ്മൂട്ടിയുടെ ജാതകം തിരുത്തിയ സംവിധായകനാണ് അന്‍വര്‍ റഷീദ്.
കൊച്ചിയിലെ പുതുവര്‍ഷം വാസ്കോ ഡാ ഗാമയ്ക്കും സംഘത്തിനും അടിച്ചു പൊളിക്കാനുളളതാണ്. കാര്‍ണിവലില്‍ പങ്കെടുത്ത് ആടിത്തിമിര്‍ക്കുകയാണ് ഗാമയും സംഘവും.
ബൈക്ക് റൈസും, ഫാന്‍സി ഡ്രസും ഭീമന് സാന്റാക്ലോസുമൊക്കെയായി ആഘോഷം കൊഴുക്കുന്നു.
ഛോട്ടാ മുംബെ എന്ന ചിത്രത്തിലെ ഹൈലൈറ്റാണ് ഈ കാര്‍ണിവല്‍ ഗാനം. ലാലിനൊപ്പം ചുവടുവയ്ക്കുന്നത് പ്രശസ്ത മോഡലായ രചനയാണ്.
ആവോളം ഗ്ലാമര്‍ പ്രദര്‍ശിപ്പിച്ച് മാദക ഭാവങ്ങളോടെ കുഴഞ്ഞാടുന്ന രചനയ്ക്കൊപ്പം ലാലും സംഘവും നൃത്തം വയ്ക്കുന്നത് കാമറാമാന് വിപിന്‍ മോഹന്‍ പകര്‍ത്തി.
വാസ്കോ ഡ ഗാമ, വെന്റ് ടു ദ ഡ്രാമ എന്ന വരുംകാല ഹിറ്റ് ഗാനം പാടിയിരിക്കുന്നത് അഫ്സലും റിമി ടോമിയും വിപിന്‍ സേവ്യറും ചേര്‍ന്നാണ്.
വയലാര്‍ ശരത് ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് ഈണം പകര്‍ന്നത് നവാഗതനായ രാഹുല്‍ രാജ്.
നഗരജീവിതത്തിന്റെ പിന്നാമ്പുറ യാഥാര്‍ത്ഥ്യങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. വരുന്നതുപോലെ ജീവിതത്തെ നേരിടുന്ന വാസ്കോയും പറക്കും ലതയുമൊക്കെ ആരവങ്ങളുടെ നടുവിലാണ് ജീവിക്കുന്നത്.
പക്ഷേ, ജീവിതം അവര്‍ക്കു മുന്നിലുയര്‍ത്തുന്ന വെല്ലുവിളികള്‍ എളുപ്പം ചിരിച്ചു തളളാവുന്നതായിരുന്നില്ല.
കാര്‍ണിവല്‍ ലഹരിയില്‍ മുന്നേറുന്ന ചിത്രം പതിയെ ജീവിതയാഥാര്‍ത്ഥ്യത്തിന്റെ കയ്പുളള മുഖം പ്രേക്ഷകര്‍ക്ക് കൈമാറുന്നു.
ഏറെക്കാലത്തിനു ശേഷം ലാല്‍ ഒരു മുഴുനീള കോമഡി ചിത്രത്തില്‍ അഭിനയിക്കുകയാണ്.
ജഗതി ശ്രീകുമാറും സിദ്ദിഖും മണിയന്‍പിളള രാജുവും വെഞ്ഞാറമൂട് സുരാജും ബിജുക്കുട്ടനുമൊക്ക അണി നിരക്കുമ്പോള്‍ പഴയ പ്രിയദര്ശന് ചിത്രങ്ങളുടെ ഉത്സവകാലം പ്രേക്ഷകരുടെ മനസിലെത്തും.
ശ്രീഭദ്രാ പിക്ചേഴ്സിന്റെ ബാനറില്‍ മണിയന്‍പിളള രാജു, അജയചന്ദ്രന്‍നായര്‍, രഘുചന്ദ്രന്‍ നായര്‍ എന്നിവരാണ് ഛോട്ടാ മുംബെ നിര്‍മ്മിക്കുന്നത്.
തിരക്കഥയും സംഭാഷണവും ബെന്നി പി നായരമ്പലം. ഛായാഗ്രഹണം അഴകപ്പന്‍. ഗാനങ്ങള്‍ വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, സംഗീതം രാഹുല്‍ രാജ്.
വിഷുവിന് ചിത്രം തീയേറ്ററുകളിലെത്തും.
-
മിമിക്രി കഴിഞ്ഞാല്‍ വാഴക്കുലയാണോ കിട്ടുന്നത്?; സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചു; അന്‍സാര്‍
-
എനിക്കും പ്രാധാന്യമുണ്ട്; അന്ന് നസ്രിയയും നയൻതാരയും തമ്മിൽ പ്രശ്നമുണ്ടായോ?; താരങ്ങൾക്കിടയിൽ സംഭവിച്ചത്
-
ഇവർക്കെങ്ങനെ പ്രേക്ഷകരോട് ബന്ധമുണ്ടാക്കാനാകും?; അപകടം മനസിലാക്കി ബിഗ് ബോസ്; നേരിട്ടറിയിച്ചു