Don't Miss!
- Automobiles പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- News കേരളത്തില്‍ ആവേശക്കടലായി കൊട്ടിക്കലാശം, പരസ്യപ്രചാരണം അവസാനിച്ചു; ചെണ്ടകൊട്ടി ധര്മജന്
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Sports IPL 2024: മുംബൈയും ചെന്നൈയുമല്ല; വസീം അക്രമിന്റെ ഇഷ്ട ഐപിഎല്‍ ടീം മറ്റൊന്ന്
- Lifestyle ദാമ്പത്യത്തിന്റെ ഒന്നാമത്തെ നിയമം: വിവാഹജീവിതത്തിലേക്ക് കുടുംബക്കാരെ പ്രവേശിപ്പിക്കാതിരിക്കുക
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചാല്‍?
മമ്മൂട്ടിയുടെ രണ്ട് സൂപ്പര്‍ഹിറ്റ് കഥാപാത്രങ്ങളാണ് ആവനാഴിയിലെ ബെല്‍റാമും അതിരാത്രത്തിലെ താരാദാസും. ഐ വി ശശിക്കു വേണ്ടി ടി ദാമോദരന്‍ രൂപപ്പെടുത്തയ ബെല്‍റാം എന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മമ്മൂട്ടിയുടെ എക്കാലത്തെയും ഗംഭീര കഥാപാത്രങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതാണ്. പൊലീസുകാരനെക്കുറിച്ച് ജനമനസിലെ സങ്കല്പങ്ങളത്രയും സാധൂകരിക്കുന്ന മുന്‍കോപിയും വിടനും നാക്കെടുത്താല്‍ പച്ചത്തെറി മാത്രം പറയുന്നവനുമായ ബെല്‍റാമിനെ മമ്മൂട്ടി ചിരസ്മരണീയനാക്കി.
അതിരാത്രവും സംവിധാനം ചെയ്തത് ഐവി ശശി. താരാദാസിനെ രൂപപ്പെടുത്തിയത് ജോണ്‍പോളും. അധോലോകനായകനായ താരാദാസും മമ്മൂട്ടിയുടെ ആരാധകരെ തൃപ്തിപ്പെടുത്തിയ കഥാപാത്രം.
രണ്ട് കഥാകാരന്മാരുടെ തലച്ചോറുകളാണ് ഈ രണ്ട് കഥാപാത്രങ്ങളുടെയും പ്രസവ വാര്‍ഡുകള്‍. അവരെ കൂട്ടിമുട്ടിച്ച് വ്യാപാര വിജയം ലക്ഷ്യമാക്കി ഒരു ചിത്രമെടുത്താല്‍, ഏറ്റവും കുറഞ്ഞത് സംവിധായകനും തിരക്കഥാകൃത്തിനുമെങ്കിലും ബോധ്യപ്പെടുന്ന രംഗങ്ങളും മുഹൂര്‍ത്തങ്ങളും ആ സിനിമയില്‍ ഉണ്ടാകണം.
ശതകോടികളുടെ വിനിമയം കൈകാര്യം ചെയ്യുന്ന താരാദാസിനെപ്പോലൊരു അധോലോക വമ്പന്‍, ദുബായിലെ തെരുവില്‍ പരസ്യമായി തല്ലുകൂടുന്നതു പോലുളള ചപ്പടാച്ചി രംഗങ്ങളില്‍ തുടങ്ങുന്നു, ആ ചിത്രത്തിലെ പിഴവുകള്‍. ആധുനിക അധോലോകത്തിന്റെ ചലച്ചിത്ര ഭാഷ്യം താരാദാസിലൂടെ കാണാമെന്ന് കരുതിയ പ്രേക്ഷകര്‍ നിരാശരായെങ്കില്‍ അത്ഭൂതമെന്ത്? അധോലോക നായകന് തെരുവു ഗുണ്ടയുടെ സ്വഭാവ സവിശേഷതകള്‍ മതിയെന്ന് സംവിധായകനും തിരക്കഥാകൃത്തും തീരുമാനിച്ചാല്‍ പിന്നെ നമുക്കെന്തു ചെയ്യാനാകും?
രാഷ്ട്രീയ, ആള്‍ക്കൂട്ട സിനിമകളുടെ തമ്പുരാനായി വാണരുളിയ ഐ വി ശശി, തന്റെ പ്രതാപം തിരിച്ചു പിടിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം ദയനീയ പരാജയങ്ങളിലാണ് എത്തിയത്. മമ്മൂട്ടിയുടെ രണ്ട് സൂപ്പര്‍ നായക കഥാപാത്രങ്ങളെ ഒരുമിപ്പിച്ച് ഒരു തിരക്കഥയുണ്ടാക്കി അത് സിനിമയാക്കിയാല്‍ തനിക്ക് പഴയ സിംഹാസനം എല്ലാ പ്രൗഡിയോടും കൂടി തിരിച്ചു കിട്ടുമെന്നും വീണ്ടും തിരക്കേറിയ സംവിധായകനാകാമെന്നും ശശി കനവു കണ്ടെങ്കില്‍, അത് തികച്ചും സ്വാഭാവികം.
ബെല്‍റാമും താരാദാസും ഒന്നിക്കുന്നു എന്ന് കേട്ടപ്പോഴേ മമ്മൂട്ടി ഫാന്സുകാരില് താരാരാധനയുടെ രസ നിരപ്പ് ഉയര്‍ന്നു. മലയാളത്തിലെ കച്ചവട സിനിമകളുടെം തലതൊട്ടപ്പന്മാരായ എസ്എന്‍ സ്വാമി, ടി ദാമോദരന്‍, ജോണ്‍ പോള്‍ എന്നിവരുടെ തലച്ചോറില്‍ ഈ സമാഗമത്തിന് വേണ്ട രംഗങ്ങള്‍ ഏത് യുക്തിയിലാണ് സംഗമിക്കുന്നത് എന്നറിയാനുളള കൗതുകം മമ്മൂട്ടിയുടെ ആരാധകരല്ലാത്ത പ്രേക്ഷകരിലും ഉണ്ടാവുന്നത് സ്വാഭാവികം.
അടുത്ത പേജില്‍
-
സല്‍മാന്റെ പെങ്ങള് കറുത്തിട്ടാണെന്ന് ചെറുപ്പം മുതല്‍ കേൾക്കുന്നു! ഭാര്യ അര്‍പ്പിതയില്‍ അഭിമാനമെന്ന് നടൻ ആയുഷ്
-
'പോകരുതെന്ന് ആര്യ പലവട്ടം പറഞ്ഞതാണ്, ആ ഉപദേശവും അനുഭവങ്ങളുമാകും സിബിനെ ക്വിറ്റ് ചെയ്യാൻ പ്രേരിപ്പിച്ചത്'
-
'വിവാഹം കഴിച്ചാൽ സ്വാതന്ത്ര്യം പോകും ആരുടെയെങ്കിലും നിയന്ത്രണമുണ്ടാകും, ഇപ്പോൾ ഇഷ്ടമുള്ളതുപോലെ ജീവിക്കാം'