Don't Miss!
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- Automobiles ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
കിഴക്കെമലയിലെ ക്രിസ്ത്യാനി പെണ്ണാണ് റബേക്ക
നീണ്ട ഇടവേളയ്ക്കുശേഷം സുന്ദര്‍ദാസ് ഒരുക്കുന്ന റെബേക്ക ഉതുപ്പ് കിഴക്കെമല എന്ന ചിത്രത്തില്‍ ഈ ഗാനം പുനരാവിഷ്ക്കരിക്കുന്നു. മലയോരഗ്രാമത്തിന്റേയും കുടിയേറ്റ ജീവിതത്തിന്റേയും വിയര്‍പ്പുകൊണ്ട് മണ്ണില്‍ പൊന്നുവിളയിക്കുന്നവരുടേയും കഥകൂടിയാണ് കിഴക്കെമല ഗ്രാമത്തിന്ന്റേത്.
കേരളത്തിന്റെ അഭിമാനമായി മാറിയ കായികതാരങ്ങളെല്ലാം മലയോരഗ്രാമങ്ങളുടെ സംഭാവനയാണ്. ഈ ചിത്രത്തിലെ റെബേക്കയും ഒരു അത്ലറ്റാണ് കഷ്ടപാടുകളുടെ ബാല്യകൗമാരങ്ങള്‍ പിന്നിട്ട് അവള് ഏഷ്യാഡ് വരെ തന്റെ പ്രകടനവുമായി മുന്നോട്ടുപോയി. അവളുടെ ലക്ഷ്യംഒളിമ്പിക്സാണ് അതിനുള്ള പരിശ്രമത്തിലും.
കിഴക്കെമല ഗ്രാമം അവളിലൂടെയാണ് അറിയപ്പെടുന്നത് അതുകൊണ്ടുതന്നെ റെബേക്കയുടെ ലക്ഷ്യത്തിന് ഗ്രാമത്തിന്റെ സര്വ്വാത്മനപിന്തുണയുമുണ്ട്. എന്നാല്‍ ഒരിക്കല്‍ അവര്‍ക്കവളെ തള്ളിപറയേണ്ടിവരുന്നു. ഇതാണ് വി. സി. അശോകിന്റെ രചനയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന റെബേക്ക ഉതുപ്പ് കിഴക്കെമലയുടെ കഥാവഴി.
ആന്‍ റെബേക്കയായി അഭിനയിക്കുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതനും ജിഷ്ണുവും പുതുമുഖം നിതിന്‍ ജേക്കബ്ബും പ്രധാനകഥാപാത്രങ്ങളാണ്. ദിലീപിനെ നായകനാക്കി ദിലീപ് തന്നെ നിര്മ്മിക്കാമെന്നകരാറില് ലോഹിത ദാസിന്റെ സ്ക്രിപ്റ്റ് സുന്ദര്‍ദാസിനുവേണ്ടി തുടങ്ങാനിരിക്കെയാണ് ലോഹിതദാസിനെ മരണം കൂട്ടികൊണ്ടുപോയത്.
ആ വലിയ ഷോക്ക് സുന്ദര്‍ദാസിനെ വിട്ടുമാറാന്‍ ഏറെ സമയമെടുത്തു. സല്ലാപം എന്ന ലോഹിതദാസ് തിരക്കഥയിലൂടെയാണ് സുന്ദര്ദാസിനേയും ദിലീപിനേയും മഞ്ജുവാര്യരേയും മലയാളസിനിമയ്ക്കു ലഭിച്ചത്. മലയാളത്തില്‍ ശ്രദ്ധേയനായിമാറികൊണ്ടിരിക്കുന്ന സംഗീതസംവിധായകന് രതീഷ് വേഗയാണ് വെണ്ണിലാവായ ക്രിസ്ത്യീനിപെണ്ണിന് പുനര്ജ്ജന്മമേകുന്നത്.
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ