Don't Miss!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Lifestyle പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Technology ഫോണെത്തും മുമ്പ് വിലയെത്തി; വൺപ്ലസ് നോർഡ് സിഇ 4ന്റെ വില ചോർന്നു, മിഡ് ബഡ്ജറ്റിലെ കേമനാകുമെന്ന് സൂചന
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
സൂസന്ന: വാണി വിശ്വനാഥിന് ഒരു റോള്‍
സൂസന്ന: വാണി വിശ്വനാഥിന് ഒരു റോള്‍
വാണി വിശ്വനാഥിന് ആഹ്ലാദം... സംവിധായകന് ടി.വി. ചന്ദ്രന് അഭിമാനം... മലയാളത്തില്‍ അലക്കിത്തേച്ച കാക്കിവേഷങ്ങളില്‍ തോക്കുമായി ചീറിവരുന്ന വാണി വിശ്വനാഥിന് ചന്ദ്രന് സംവിധാനം ചെയ്യുന്ന സൂസന്നയിലെ റോള്‍ ഇത്തിരിയൊന്നുമല്ല തൃപ്തി നല്‍കുന്നത്.
ഭരത് ഗോപി, നെടുമുടി വേണു, നരേന്ദ്രപ്രസാദ്, ചാരുഹാസന് തുടങ്ങിയ പ്രഗത്ഭരെല്ലാം അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ സൂസന്നയുടെ തണലിലാണ് എന്നതുതന്നെയാണ് വാണിയെ ഏറെ ആഹ്ലാദിപ്പിക്കുന്നത്.
അഞ്ചു പേര് പങ്കുവെക്കുന്ന വെപ്പാട്ടിയായി സൂസന്ന യൗവനത്തില്‍ ജീവിതമാരംഭിക്കുമ്പോള്‍ പീഡാനുഭവത്തിന്റെ ലോകത്തുനിന്ന് മോചനമില്ലെന്ന് സൂസന്നയ്ക്കുറപ്പായിരുന്നു. അതിനാല്‍ തന്റെ അവസ്ഥയെ പ്രതീക്ഷകള്‍ക്കു പകരം വേദനകള്‍ കൊണ്ട് അതിജീവിക്കാന്‍ അവര്‍ തീരുമാനിച്ചു. കരുത്തോടെ എന്നാല്‍ ശാന്തമായിത്തന്നെ ജീവിതത്തെ നോക്കിക്കാണാന്‍ സൂസന്നയ്ക്ക് കഴിഞ്ഞു. ജീവിതത്തിന്റെ സായാഹ്നത്തിലേക്ക് സൂസന്ന ചായുമ്പോള്‍ പീഡനങ്ങളേല്പിച്ച് സുഖിക്കുകയും സന്തോഷിക്കുകയും ചെയ്തവര്‍ നരകയാതനകളില്‍ മുങ്ങുകയായിരുന്നു.
കിഴക്കന്‍ മലകളിലെ ചായത്തോട്ടങ്ങളില്‍ നിന്ന് ഒരു എസ്റേറ്റുടമയുടെ മകന്റെ കൂടെ ഒളിച്ചോടിപ്പോയവളാണ് സൂസന്ന. കാമുകന്റെ ആകസ്മിക മരണത്തിനുശേഷം അയാളുടെ അച്ഛന് തന്റെ സുഹൃത്തുക്കളോടൊപ്പം അവളെ വെപ്പാട്ടിയായി ഏറ്റെടുക്കുന്നു. അതിനു ശേഷമുള്ള മൂന്നു ദശകങ്ങളില്‍ സൂസന്നയില്‍ ഉണ്ടായ പരിവര്‍ത്തനങ്ങളാണ് ചിത്രത്തിലെ പ്രമേയം.
എസ്റേറ്റുടമയും സുഹൃത്തുക്കളായ പ്രൊഫസര്‍, കേണല്‍, അഡ്വക്കേറ്റ്, റിട്ടയേര്‍ഡ് ഡിപ്ലോമാറ്റ് എന്നിവരും സൂസന്നയും അടങ്ങുന്ന ആ ലോകത്തില്‍ പുരുഷസ്വഭാവങ്ങളും സ്ത്രീത്വവും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഉള്ള അഭിലഷണീയവും അനഭിലഷണീയവുമായ സാമൂഹ്യപാഠങ്ങള്‍ ചന്ദ്രന് വരച്ചു കാട്ടുന്നു.
സൂസന്നയ്ക്ക് ഇരുപത്തിനാല് വയസ്സുള്ളപ്പോഴാണ് അവളെ അറുപതുകാരനായ എസ്റേറ്റുടമ സ്വന്തമാക്കുന്നത്. പ്രൊഫസറുടെ വിനോദം സൂസന്നയെ നഗ്നയാക്കി കട്ടിലില്‍ കെട്ടിയിട്ടശേഷം ഷേക്സ്പിയര് കവിത പഠിപ്പിക്കുകലാണ്. അവളുടെ ശരീരമാസകലം കടിച്ചു വേദനിപ്പിക്കുകയും ഓരോ മുറിവിനും അവള്‍ക്ക് മുന്നില്‍ ഏത്തമിടുകയും ചെയ്യലാണ് ബ്രാഹ്മണനായ അഭിഭാഷകന് പഥ്യം. കേണല്‍ അവളുടെ നിതംബത്തില്‍ തലവെച്ച് കിടന്നുകൊണ്ട് കാമുകിയെ ഓര്‍ത്ത് ഹിന്ദി ഗാനങ്ങള്‍ പാടും.
-
കാത്തിരിപ്പ് വെറുതെ; സിജോ മടങ്ങി വരില്ല?; കാരണങ്ങൾ നിരത്തി നാദിറ; ആശങ്കയിൽ പ്രേക്ഷകർ
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'