മൂന്ന് പതിറ്റാണ്ടായി മലയാളികളുടെ സന്തത സഹചാരി, ജനഹൃദയങ്ങൾ കീഴടക്കി മുന്നേറി ഏഷ്യാനെറ്റ്!
മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ് നൂറ്റാണ്ടുകളായി ഏഷ്യാനെറ്റ്. കേരളത്തിന് അകത്തും പുറത്തുമുള്ള മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കി ചാനൽ ജൈത്രയാത്ര തുടരുന്നു. വിനോദരംഗത്ത് പ്രേക്ഷകർക്ക് എറ്റവും പ്രിയപ്പെട്ട ചാനലുകളിൽ ഒന്നാമനായി വീണ്ടും മാറിയിരിക്കുകയാണ് ഏഷ്യാനെറ്റ്. പ്രൈം-ടൈം വ്യൂവർഷിപ്പിൽ 64 ശതമാനം ആളുകൾ നഗരവാസികളാണ്. ടെലിവിഷൻ വ്യൂവർഷിപ്പിന് ഏറ്റവും കൂടുതൽ പങ്കുവഹിക്കുന്നത് പ്രൈം-ടൈം പ്രോഗ്രാമുകളാണ്. നഗരത്തിൽ താമസിക്കുന്ന മൂന്നിൽ രണ്ട് മലയാളികളും ഏഷ്യാനെറ്റിന്റെ പ്രേക്ഷകരാണ്. ഈ ആധിപത്യം വെറും സംഖ്യകളെ മാത്രമല്ല, ദൈനംദിന ജീവിതത്തെ രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഉള്ളടക്കത്തിലൂടെ പ്രേക്ഷകരുമായി ബന്ധപ്പെടാനുള്ള ചാനലിന്റെ അതുല്യമായ കഴിവിനെയും പ്രതിഫലിപ്പിക്കുന്നു. റേറ്റിങിൽ മുന്നിൽ വരാൻ ചാനലിനെ സഹായിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന് ബിഗ് ബോസ് മലയാളം സീസൺ ഏഴാണ്.

ഏഷ്യാനെറ്റിന്റെ സമീപകാലത്തെ മൊത്തം കാഴ്ചക്കാരുടെ ഏകദേശം നാലിലൊന്ന് 24 ശതമാനം വ്യൂവർഷിപ്പ് ലഭിച്ചത് ബിഗ് ബോസ് ഷോയിലൂടെയാണ്. മലയാള ടെലിവിഷനിലെ ഏറ്റവും ജനപ്രീതിയും വ്യൂവർഷിപ്പുമുള്ള പ്രൈം-ടൈം പ്രോഗ്രാമായി ബിഗ് ബോസ് മലയാളം സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. കഴിഞ്ഞ സീസണുമായി താരതമ്യപ്പെടുത്തുമ്പോൾ നിലവിലെ സീസൺ പ്രവൃത്തി ദിവസങ്ങളിലെ പ്രേക്ഷകരിൽ 14 ശതമാനം വർധനയും വാരാന്ത്യങ്ങളിൽ 23 ശതമാനം വർധനവും സൃഷ്ടിച്ചിട്ടുണ്ട്.
നാടകീയത, വൈകാരിക കഥപറച്ചിൽ, വ്യത്യസ്തരായ മത്സരാർത്ഥികൾ എന്നിവയുടെ മിശ്രിതമാണ് ഇത്തവണത്തെ ബിഗ് ബോസ്. ഇപ്പോൾ ഡൈനിംഗ് ടേബിളുകളിലും ജോലിസ്ഥലങ്ങളിലും ആളുകൾ കൂടുന്നിടത്തും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലുമെല്ലാം ബിഗ് ബോസ് ഒരുപോലെ ചർച്ച വിഷയമായി മാറി കഴിഞ്ഞു.
ബിഗ് ബോസ് മാത്രമല്ല ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലുകളും ചാനൽ റേറ്റിങ് വർധിക്കാൻ കാരണമായിട്ടുണ്ട്. ചെമ്പനീർ പൂവ്, പത്തരമാറ്റ്, പവിത്രം, ടീച്ചറമ്മ തുടങ്ങിയ സീരിയലുകൾ കുടുംബ പ്രേക്ഷകരിൽ ആഴത്തിലുള്ള ഒരു സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതേസമയം മഴതോരും മുമ്പെ പോലുള്ള പുതിയ ഷോകൾ കാഴ്ചക്കാരെ സമ്പാദിച്ച് തുടങ്ങി. ഫിക്ഷൻ, റിയാലിറ്റി ഫോർമാറ്റുകൾക്കപ്പുറം ഏഷ്യാനെറ്റ് സ്ഥിരമായി കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന സ്പെഷ്യലുകളും പ്രീമിയറുകളും ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്.
മാവേലി കൊട്ടാരം, ദി സ്റ്റാർ സിംഗർ സ്പെഷ്യൽ ഇവന്റ്, തുടരും തുടങ്ങിയവയും ചാനലിലേക്ക് പുതിയ പ്രേക്ഷകർ അടക്കം എത്താനും കാരണമായി. മലയാളത്തിൽ പുതിയ ദൃശ്യമാധ്യമസംസ്ക്കാരത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് 1993 ഓഗസ്റ്റ് 30ന് തിരുവനന്തപുരം സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ഏഷ്യാനെറ്റ് മിഴി തുറന്നു.
പി ഭാസ്ക്കരൻ സക്കറിയ ശശികുമാർ ഉൾപ്പടെ മലയാളത്തിലെ കലാ സാഹിത്യസാംസ്ക്കാരിക മാധ്യമരംഗങ്ങളെ പ്രമുഖരുടെ നേതൃത്വത്തിലായിരുന്നു ഏഷ്യാനെറ്റ് തുടങ്ങിയത്. മികച്ച ടെക്നിഷ്യൻമാരുടെ സംഘവുമുണ്ടായിരുന്നു. ആദ്യത്തെ പ്രോഗ്രാം ടി എൻ ഗോപകുമാർ അവതരിപ്പിച്ച കണ്ണാടിയായിരുന്നു. തുടക്കത്തിൽ 3 മണിക്കൂർ മാത്രമായിരുന്നു ചാനലിന്‍റെ സംപ്രേഷണം. വിനോദവിജ്ഞാന പരിപാടികൾ മാത്രമായിരുന്ന ചാനലിൽ 1995 സെപ്റ്റംബർ 30 ന് അരമണിക്കൂർ വാർത്താ സംപ്രേഷണം കൂടി തുടങ്ങി. തൽസമയ വാർത്താസംപ്രേഷണമായിരുന്നു അത്.
മലയാളി ജീവിതത്തിന്റെ ഒരു കണ്ണാടിയും ഒരു കൂട്ടുകാരിയും ആഘോഷവുമാണ് ഇന്ന് ഏഷ്യാനെറ്റ്. മാറിക്കൊണ്ടിരിക്കുന്ന ഫോർമാറ്റുകൾക്കൊപ്പം ചാനലും പരിണമിച്ചു. പ്രക്ഷേപണത്തിന്റെ ഓരോ യുഗത്തിലും സ്ഥിരതയോടെ പ്രവർത്തിക്കുന്നു. ഇന്ന് ചാനലിന്റെ സാന്നിധ്യം കേരളത്തിൽ മാത്രമല്ല മിഡിൽ ഈസ്റ്റ്, യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ ആഗോള മലയാളി പ്രവാസികളിലും വ്യാപിച്ചിരിക്കുന്നു.
സാംസ്കാരിക മൂല്യങ്ങളിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ സമകാലികമായി തുടരാനുള്ള കഴിവ് ഉപയോഗിച്ച് മലയാള വിനോദത്തിൽ ഒരു മാനദണ്ഡം സ്ഥാപിക്കുകയും എല്ലായിടത്തും മലയാളികൾക്ക് വീട് പോലെ തോന്നുന്ന ചാനൽ എന്ന സ്ഥാനം വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു.


Click it and Unblock the Notifications