Don't Miss!
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
പഴയ വേഷത്തിന് പുതിയ കുപ്പായം
പഴയ വേഷത്തിന് പുതിയ കുപ്പായം
ടി. എ. റസാക്കിന്റെ തിരക്കഥയില്‍ വി. എം. വിനു ഒരുക്കിയ വേഷം എന്ന മമ്മൂട്ടി ചിത്രത്തിന്റെ പ്രമേയത്തിനും കഴിഞ്ഞ വര്‍ഷമിറങ്ങിയ പല ചിത്രങ്ങളെയും പോലെ പുതുമകളൊന്നുമില്ല. പല സിനിമകളിലും കണ്ട കഥാസന്ദര്‍ഭങ്ങളെ ഓര്‍മിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തിലുമുള്ളത്. എങ്കിലും വേഷത്തിന് ശരാശരി മാര്‍ക്ക് കൊടുക്കാന്‍ പ്രേക്ഷകര്‍ മടി കാണിക്കില്ല.
പ്രേക്ഷകനെ പിടിച്ചിരുത്തുന്ന വിധത്തില്‍ ചിത്രമൊരുക്കാന്‍ വിനുവിനും റസാക്കിനും സാധിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് മുന്‍കൂട്ടി കാണാവാവുന്ന വഴിത്തിരിവുകളും ക്ലൈമാക്സുമാണ് രണ്ടാം പകുതിയിലുള്ളതെങ്കിലും ഭദ്രമായി കഥ പറഞ്ഞ് കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിരിക്കുന്നു.
വേഷത്തിലെ അപ്പുവിനെ നമ്മള് വാത്സല്യത്തില്‍ കണ്ടതാണ്. വല്യേട്ടനിലും അരയന്നങ്ങളുടെ വീടിലും ഈ അപ്പുവിന്റെ അതേ ഛായയുള്ള കഥാപാത്രങ്ങളുണ്ട്. ആ കഥാപാത്രങ്ങളെയൊക്കെ അവതരിപ്പിച്ചതും അപ്പുവായി അഭിനയിച്ച മമ്മൂട്ടി തന്നെ. അതുകൊണ്ടുതന്നെ കഥ പോലെ തന്നെ ഈ കഥാപാത്രവും നമ്മെ ചില ചിത്രങ്ങളിലെ കഥാസന്ദര്‍ഭങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നുണ്ട്.
ലീലാ ഗ്രൂപ്പെന്ന ബിസിനസ് സ്ഥാപനത്തിന്റെ അധിപനാണ് അപ്പു. അപ്പുവും അച്ഛന് പപ്പേട്ടനും കഠിനാധ്വാനത്തിലൂടെ വളര്‍ത്തിക്കൊണ്ടുവന്ന സ്ഥാപനമാണ് ലീലാ ഗ്രൂപ്പ്. അച്ഛനെ പോലെ അപ്പുവും ദാരിദ്യ്രത്തിന്റെയും കഷ്ടതയുടെയും തീവ്രത അറിഞ്ഞിട്ടുണ്ട്. എന്നാല്‍ അപ്പുവിന്റെ അനുജന് ഹരിയെ എല്ലാ സുഖസൗകര്യങ്ങളോടെയുമാണ് അവര്‍ വളര്‍ത്തിയിട്ടുള്ളത്.
ഹരിയെ ലണ്ടനിലേക്ക് എംബിഎ പഠിക്കുന്നതിനായി അയയ്ക്കുമ്പോള്‍ അപ്പുവിന് പ്രതീക്ഷകള്‍ ഏറെയായിരുന്നു. പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ അപ്പു ബിസിനസില്‍ താന്‍ പഠിച്ച മാനേജ്മെന്റ് പാഠങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയപ്പോള്‍ സ്നേഹത്തിന്റെയും അധ്വാനത്തിന്റെയും ജീവിതപാഠങ്ങളില്‍ കമ്പനി കെട്ടിപ്പൊക്കിയ അപ്പുവിന്റെ രീതികള്‍ വെല്ലുവിളിക്കപ്പെടുകയായിരുന്നു.
പിന്നെയങ്ങോട്ട് ജ്യേഷ്ഠാനുജന്മാര് തമ്മിലുണ്ടാവുന്ന കലഹം. എരിതീയില്‍ എണ്ണയൊഴിക്കാനായെത്തുന്ന വില്ലന്‍. ജയിലില്‍ അകപ്പെടുന്ന അപ്പു. ചതിയില്‍ വീഴ്ത്തപ്പെടുന്ന അനിയന് തുണയായി ഒടുവില്‍ എത്തുന്ന സ്നേഹത്തിന്റെ പര്യായമായ ചേട്ടന്. എല്ലാം പതിവുപോലെ.
ഹൃദയസ്പര്‍ശിയായ രംഗങ്ങളൊരുക്കിയും ജീവനുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ചുമാണ് ആവര്‍ത്തനത്തിന്റെ വിരസത ഒരു പരിധി വരെ വിനുവും റസാക്കും അകറ്റുന്നത്. അതിലൂടെ കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന വിധം ചിത്രം അണിയിച്ചൊരുക്കാന്‍ ഇവര്‍ക്ക് സാധിച്ചിരിക്കുന്നു.
ബാലേട്ടനിലൂടെ മുന്‍നിര സംവിധായകരുടെ നിരയില്‍ സ്ഥാനം പിടിച്ച വി. എം. വിനു വേഷത്തിലെത്തുമ്പോഴേക്കും ഏറെ മുന്നോട്ടുപോയിരിക്കുന്നു. ഈടുറ്റ തിരക്കഥയുടെ പിന്‍ബലം റസാക്ക് നല്‍കിയതോടെ പ്രേക്ഷകര്‍ അംഗീകരിക്കുന്ന ഒരു ചിത്രം ഒരുക്കാന്‍ വിനുവിന് സാധിച്ചു.
മമ്മൂട്ടിക്ക് മാത്രമിണങ്ങുന്നതാണ് അപ്പു എന്ന കഥാപാത്രം. ഇത്തരം കഥാപാത്രങ്ങള്‍ മമ്മൂട്ടി ചെയ്യുന്നതാണ് പ്രേക്ഷകര്‍ക്കിഷ്ടം. അപ്പുവിനെ ഭംഗിയായി അവതരിപ്പിക്കാന്‍ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ട്. ഹരിയായെത്തുന്ന ഇന്ദ്രജിത്തും പപ്പേട്ടനായി എത്തുന്ന ഇന്നസെന്റും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.
വേഷങ്ങള്‍ ജന്മങ്ങള്.. എന്ന് തുടങ്ങുന്ന വേഷത്തിലെ ഗാനത്തിന്റെ ഈണം വാത്സല്യം പോലുള്ള പഴയ ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്നതാണ്. ചിത്രത്തിലെ കേള്‍ക്കാന്‍ കൊള്ളാവുന്ന ഒരേയൊരു ഗാനവും ഇതാണ്.
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
ഇങ്ങനൊക്കെ കാണിക്കുന്നത് ഭാവിയെ ബാധിക്കില്ലേ? ജാസ്മിനും ഗബ്രിയ്ക്കും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനം
-
ബിഗ് ബോസിന്റെ ടാസ്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടത് മോശമായി! പവര്‍ ടീമിനെതിരെ വിമര്‍ശനം