Don't Miss!
- News ലോക്സഭാ തിരഞ്ഞെടുപ്പ്; കാസർഗോഡ് ഉണ്ണിച്ച വീണ്ടുമെത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫും
- Sports T20 World Cup 2024: ഈ 8 പേരെ ടീമിലെടുക്കൂ, ഇന്ത്യക്കു കപ്പുറപ്പ്! അഞ്ചും റോയല്‍സുകാര്‍
- Automobiles ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
- Lifestyle നിങ്ങളുടെ അമ്മ ഇങ്ങനെയാണോ, രാശിപ്രകാരം അമ്മമാരറിയേണ്ട കാര്യങ്ങള്‍
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കങ്കാരുവിന്റെ വിജയച്ചാട്ടം
ചോക്ലേറ്റിന്റെ വിജയത്തോടെ നായകനെന്ന നിലയില്‍ തനിക്ക് സിനിമ വിജയിപ്പിക്കാനാവുമെന്ന് തെളിയിച്ച പൃഥ്വിരാജിനെ നാളത്തെ സൂപ്പര്‍താരമായി മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു കഴിഞ്ഞു. ചോക്ലേറ്റിന്റെ വിജയം താരമൂല്യത്തിന് നല്കിയ പുതിയ തിളക്കം നിലനിര്‍ത്താന്‍ അടുത്ത ചിത്രവും വിജയിക്കേണ്ടത് പൃഥ്വിരാജിനെ സംബന്ധിച്ചിടത്തോളം ഒരാവശ്യമാണ്.
സൂപ്പര്‍ഹിറ്റായില്ലെങ്കിലും പൃഥ്വിരാജിന്റെ പുതിയ ചിത്രമായ കങ്കാരുവിന് ശരാശരി വിജയം ഉറപ്പിക്കാമെന്ന് ചിത്രത്തോടുള്ള പ്രേക്ഷകരുടെ പ്രതികരണം വ്യക്തമാക്കുന്നു. ഹീറോയിസവും ഫാമിലി സെന്റിമെന്റ്സും പ്രണയവുമൊക്കെയായി സാധാരണ പ്രേക്ഷകരെ തിയേറ്ററുകളില്‍ നിന്ന് അകറ്റി നിര്‍ത്താത്ത ഒരു മസാലച്ചിത്രം. നായകവേഷം പൃഥ്വിരാജ് ഭംഗിയാക്കുകയും ചെയ്തു.
ചെസ്സിനു ശേഷം രാജാ ബാബു സംവിധാനം ചെയ്യുന്ന കങ്കാരു ക്രൈസ്തവ മതത്തിലെ ക്നാനായ സഭയില്‍ പെട്ടവരുടെ കഥയാണ് പറയുന്നത്. പ്രശസ്തമായ പാലക്കുന്നില്‍ തറവാട്ടിലെ അംഗമാണ് ജോസൂട്ടി (പൃഥ്വിരാജ്). തറവാട് പഴയ പ്രതാപമൊക്കെ നശിച്ച് ഇന്ന് പരാധീനതയിലാണ്. കോമേഴ്സില്‍ ബിരുദാനന്തര ബിരുദമുള്ള ജോസൂട്ടി വീട് പുലര്‍ത്താന്‍ ഓട്ടോറിക്ഷാ ഡ്രൈവറായി ജോലി ചെയ്യുന്നു. തുടര്‍ച്ചയായി ഇന്റര്‍വ്യൂകള്‍ക്കൊക്കെ പോകുന്നുണ്ടെങ്കിലും നല്ലൊരു ജോലിക്കായുള്ള അയാളുടെ ശ്രമങ്ങളൊക്കെ പാഴായി.
ഈയൊരു ഘട്ടത്തിലാണ് പഞ്ചായത്ത് മെമ്പറും കല്യാണ ബ്രോക്കറുമായ പാപ്പിക്കുഞ്ഞ് (ഹരിശ്രീ അശോകന്) ജോസ് കുട്ടിക്കായി ഒരു വിവാഹലോചന കൊണ്ടുവന്നത്. ധനികകുടുംബമായ മാളിക്കേലത്ത് തറവാട്ടില്‍ നിന്നാണ് വിവാഹാലോചന. ആ വീട്ടിലെ അവിവാഹിതയായ അമ്മയായ നാന്‍സി (കാവേരി)യെ വിവാഹം ചെയ്താല്‍ വലിയൊരു തുക ജോസൂട്ടിക്ക് സ്ത്രീധനമായി ലഭിക്കും. നാന്‍സിയുടെ അനുജത്തിയായ ജാന്‍സിയെ മുമ്പൊരിക്കല്‍ ജോസൂട്ടി കണ്ടിട്ടുണ്ട്. അവളോടുള്ള പ്രണയവും അവന്റെ മനസില്‍ വളര്‍ന്നു.
നാന്‍സിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പാപ്പിക്കുഞ്ഞ് ഏര്‍പ്പാടാക്കി. എന്നാല്‍ ചില ആശയക്കുഴപ്പങ്ങള്‍ കാരണം ജാന്‍സിയെ നാന്‍സിയായി ജോസൂട്ടി തെറ്റിദ്ധരിച്ചു. ജാന്‍സിയുമായുള്ള വിവാഹാലോചനയാണെന്ന് തെറ്റിദ്ധരിച്ച് വിവാഹത്തിന് അയാള്‍ സമ്മതിക്കുകയും ചെയ്തു. ഇതിനിടെ വീട്ടിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പാപ്പിക്കുഞ്ഞിന്റെ നിര്‍ബന്ധത്തിന് വഴങ്ങി നാന്‍സിയുടെ കുഞ്ഞ് തന്റേതാണെന്ന് ജോസൂട്ടി പ്രഖ്യാപിച്ചു.
ഇതിനിടെ നാന്‍സിയുടെ മേല്‍ ഒരു കണ്ണുള്ള മോനച്ചന് (ജയസൂര്യ) പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നു. ജോസൂട്ടിയെ എങ്ങനെയും ഒതുക്കാനാണ് അയാളുടെ ശ്രമം. വിവാഹനിശ്ചയ ദിവസം നാന്‍സി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുന്നു. നാന്‍സിയുടെ കുഞ്ഞിന്റെ സംരക്ഷണം തുടര്‍ന്ന് ജോസൂട്ടി ഏറ്റെടുക്കുന്നു. നാന്‍സിയെ കൊന്നത് മോനച്ചനാണെന്ന് ജോസൂട്ടിയും ജോസൂട്ടിയും സുഹൃത്തുക്കളും കണ്ടെത്തുന്നു. കഥാന്ത്യത്തില്‍ ജോസൂട്ടിയും ജാന്സിയും ഒന്നിക്കുന്നു.
തന്റെ കഥാപാത്രത്തെ ഭംഗിയാക്കാനും നായകനെന്ന നിലയില്‍ സിനിമയിലുടനീളം തന്റെ സാന്നിധ്യം ശക്തമായി നിലനിര്‍ത്താനും പൃഥ്വിരാജിന് കഴിഞ്ഞിട്ടുണ്ട്. വില്ലന്‍ വേഷങ്ങള്‍ ചെയ്യുമ്പോള്‍ ജയസൂര്യ കുറേക്കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍