Just In
- 5 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 5 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 5 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 5 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- News
കൊവിഷീൽഡിനും കൊവാക്സിനും പാർശ്വഫലങ്ങൾ കുറവ്; ഭീതി ആവശ്യമില്ലെന്നും നീതി ആയോദ് അംഗം
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
രഞ്ജിയുടെ തൂലികയ്ക്ക് മൂര്‍ച്ചയില്ല
കിംഗ്, കമ്മീഷണര്‍ എന്നീ രണ്ടു സിനിമകളും മുന്നോട്ടുവെച്ച രാഷ്ട്രീയവിഷയങ്ങളോ കാലികപ്രസക്തിയോ ഇവര്‍ ഒരുമിച്ച ചിത്രത്തില്‍ ഇല്ല എന്ന് നിസ്സംശയം പറയാം. ദില്ലി എന്ന വലിയ ഭൂപടത്തില്‍ വരച്ചിടുമ്പോഴും മലയാളത്തിന്റെ ഇത്തിരിപോന്ന ആവേശം മാത്രമേ ഭാഷണത്തിലും പ്രമേയത്തിലുമുള്ളൂ.
ആവര്ത്തിച്ചുതെറിവിളിച്ചുശീലിച്ചത് എത്ര ഉയരത്തിലെത്തിയാലും ചിലര്‍ മറക്കില്ല, ആരേയും ഒന്നുപറഞ്ഞ് രണ്ടാമത്തേതിനു കൈവെക്കുന്ന ജോസഫ് അലക്സ് ഇന്നും മലയാളത്തിന്റെ ജീര്‍ണ്ണത വെളിപ്പെടുത്തുന്നു. പ്രേക്ഷകരില്‍ ആവേശമുണര്‍ത്താനും മുടക്കുന്നകാശ് ലാഭസഹിതം തിരിച്ചു പിടിക്കാനുമുള്ള ശ്രമത്തില്‍ തിരിച്ചറിയപ്പെടുന്നത് രണ്‍ജിപണിക്കരുടെ കാലികമാവാത്ത തൂലികയുടെ മൂര്ച്ചകുറവു തന്നെയാണ്.
വലിയ പ്രതീക്ഷകളില്‍ സൂപ്പര്‍താരങ്ങളും ഭ്രമാത്മകമായ കഥാപാത്രങ്ങളായി ആടിതിമര്ക്കുന്നു. വൈഡ്റിലീസിംഗും സാറ്റലൈറ്റ് പിരിവുകൊണ്ടും സിനിമ സാമ്പത്തികഭദ്രത കൈവരിച്ചേക്കാം എന്നാല്‍ ഇനിയും സൂപ്പര്‍താര ചിത്രങ്ങള്‍ ഇങ്ങനെ പ്രേക്ഷകര്‍ക്ക് ഒരു ബാദ്ധ്യത ആയിക്കൂടാ എന്നു തോന്നുന്നു.
എങ്ങിനെയും കാശുണ്ടാക്കുക എന്ന പോളിസിപോലും ഈ സിനിമയ്ക്ക് വശമില്ല എന്നതാണ് സത്യം. മമ്മൂട്ടി എന്ന മഹാനടന്റെ ക്യാമറപ്രകടനങ്ങളില് അറിയാതെ സംഭവിച്ചുപോയ വലിയ ഒരു പോരായ്മ എടുത്തു പറയാതെ തരമില്ല. തന്റെ ശരീരത്തെ ഇത്രമേല്‍ കാര്യക്ഷമമായി കൊണ്ടുനടക്കുന്ന മമ്മൂട്ടിയുടെ താഴെവരിയിലെ പല്ലുകളുടെ മഞ്ഞ പിടിച്ച അവസ്ഥ ക്ളോസ് ഷോട്ടുകളില്‍ വല്ലാതെ പ്രകടമാവുന്നു. ഇതെങ്ങിനെ സംഭവിച്ചുവെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.
തിയറ്ററുകളില്‍ കൂകിവിളിക്കുന്ന ആള്‍ക്കൂട്ടത്തിനപ്പുറം ഒരുപാട് സാധാരണ പ്രേക്ഷകര്‍ ഇത്തരം വലിയ കൂട്ടായ്മകളില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. അതൊന്നും സിനിമ സാക്ഷാത്ക്കരിച്ചില്ല.
ആദ്യ പേജില്‍
വെടിവെപ്പുമഹോല്‍സവവും ഡയലോഗ് വെടിക്കെട്ടും