Don't Miss!
- Automobiles സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- Lifestyle നാല്‍പ്പതുകളിലെ ഗര്‍ഭധാരണം: സ്ത്രീകളറിയേണ്ട അപകടങ്ങള്‍
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- News തിരുവനന്തപുരത്ത് വോട്ടിംഗ് മെഷീനുകളിൽ തകരാർ എന്ന് വ്യാജവാർത്ത: ജില്ലാ കളക്ടർക്ക് പരാതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
വേല് വിജയ്യുടെ സൂപ്പര്‍ ഹീറോ
ഇതിനിടെ ആഭ്യന്തര മന്ത്രിയുടെ സഹോയത്തോടെ ചിട്ടി കമ്പനി ഉടമ കോടിക്കണക്കിന് പണവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ഇതിനിടയില്‍ മകളുടെ ഓപ്പറേഷന് വേണ്ടി ചിട്ടിയില്‍ നിന്നും പണം എടുക്കാന്‍ വന്നയാള്‍ പണം കിട്ടാതെ ചിട്ടി കമ്പനിയുടെ മുകളില്‍ നിന്നും തീക്കൊളുത്തി മരിക്കുന്നത് കാണുന്നതോടെ 'വേല്' 'വേലായുധ'മായി മാറുന്നു. പിന്നീടങ്ങോട്ട് സൂപ്പര്‍ ഹീറോ പരിവേഷവുമായി 'വിജയ്' തിളങ്ങുന്നു.
'അയേണ്‍ മാന്‍', 'ബാറ്റ് മാന്‍ ബെഗിന്സ്', 'ഡാര്‍ക്ക് നൈറ്റ്' തുടങ്ങിയ ചിത്രങ്ങളുമായി സാമ്യമുണ്ടെങ്കിലും സയന്‍സ് ഫിക്ഷന്റെ സഹായമില്ലാതെ 'വേലായുധ'ത്തെ വളരെ നാച്ചുറലായി അവതരിപ്പിക്കാന്‍ 'രാജ'യ്ക്കും 'വിജയ്'ക്കുമായി. പിന്നീട് തിന്മക്കെതിരെയുള്ള പോരാട്ടമാണ്. ഏവരേയും രസിപ്പിക്കുന്ന വിധമാണ് 'രാജ'യുടെ അവതരണം. അന്യന്, മുതല്വന് തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ പറഞ്ഞ കഥയാണെങ്കിലും പുതിയ രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധായകനായി.
'നാക്ക മുക്ക' എന്ന ഗാനത്തിലൂടെ പ്രശസ്തനായ 'വിജയ് ആന്റണി'യാണ് ചിത്രത്തില്‍ സംഗീതം നല്‍കിയിരിക്കുന്നത്. 'മൊളച്ച് മൂണു' എന്ന ഗാനം കാതിന് കുളിരേകുന്ന ഒന്നാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ എടുത്തു പറയേണ്ട ഒന്നാണ്. വളരെ മനോഹരമായി ചിത്രീകരിച്ച ആക്ഷന്‍ രംഗങ്ങളില്‍ ട്രെയിനില്‍ വച്ചുള്ള ആക്ഷന്‍ രംഗങ്ങളാണ് മികച്ചു നിന്നത്.
തമിഴ് പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്. സിനിമയെന്നാല്‍ നമ്മെ രസിപ്പിക്കുന്ന കലയാണല്ലോ. അങ്ങനെ നോക്കുമ്പോള്‍ വേലായുധം ഒരു മികച്ച കൊമേഷ്യല്‍ സിനിമയാണെന്നു പറയാം. എന്തൊക്കെ ആയാലും രണ്ടര മണിക്കൂര്‍ ബോറടിക്കാതെ കാണാവുന്ന ഒരു ചിത്രമാണ് 'വേലായുധം'.
ആദ്യപേജില്‍
വേലായുധം നമ്മെ രസിപ്പിയ്ക്കും
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു
-
'മൊയന്താണ് ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്