Don't Miss!
- Technology ഫോണെത്തും മുമ്പ് വിലയെത്തി; വൺപ്ലസ് നോർഡ് സിഇ 4ന്റെ വില ചോർന്നു, മിഡ് ബഡ്ജറ്റിലെ കേമനാകുമെന്ന് സൂചന
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Sports IPL 2024: ജയം തുടരാന്‍ ആര്‍സിബിയും കെകെആറും, ഗംഭീര്‍-കോലി നേര്‍ക്കുനേര്‍; ടോസ് 7 മണിക്ക്
- Lifestyle 200-ല്‍ ഒരു പുരുഷന് വീതം തൊണ്ടയില്‍ ക്യാന്‍സര്‍ സാധ്യത: ചെറിയ തൊണ്ട വേദന പോലും ശ്രദ്ധിക്കണം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Automobiles ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
സത്യന് എന്ന ഫെമിനിസ്റ്റ്
വിവാഹമോചനത്തിന്റെ വക്കിലെത്തി നില്ക്കുന്ന മൂന്ന് കുടുംബങ്ങളുടെ കഥയാണ് ഇന്നത്തെ ചിന്താവിഷയം. പല കാരണങ്ങളാല്‍ ഭിന്നിച്ചുനില്ക്കുന്ന ദമ്പതികളെ ഒരുമിപ്പിക്കാന്‍ നായകന് നടത്തുന്ന പരിശ്രമങ്ങളാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. അതിനിടയില്‍ നായകനു ഒരു പ്രണയം. ഇതില്‍ കവിഞ്ഞൊരു കഥയും ഈ ചിത്രത്തിനില്ല.
ഡോ. മുരളികൃഷ്ണന് (മുകേഷ്) ഒരു പ്രശസ്ത ദന്തിസ്റ്റാണ്. ഭാര്യ തെരേസയില്‍ നിന്നും അദ്ദേഹം പല രഹസ്യങ്ങളും ഒളിക്കുന്നു. സ്ത്രീതത്പരനായ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണില്‍ പുരുഷന്മാരുടെ പേരുകളില്‍ സേവ് ചെയ്തിരിക്കുന്ന പല നമ്പരുകളും സ്ത്രീകളുടേതാണ്. ഇക്കാര്യം തെരേസ മനസിലാക്കുന്നതോടെ അവളെയും കുഞ്ഞിനെയും ഉപേക്ഷിച്ച് മുരളി വീട് വിട്ടുപോകുന്നു.
ഇനി മറ്റൊരു കുടുംബത്തിന്റെ കഥ. പീതംബരന്‍ (വിജയരാഘവന്) തന്റെ ഭാര്യ പരിമളയെ (മോഹിനി) സംശയമാണ്. ഭര്‍ത്താവിന്റെ സംശയരോഗം മൂര്‍ച്ഛിച്ചതോടെ മോഹിനി തന്റെ അച്ഛന്റെ ഒപ്പം താസമാക്കി. മൂന്നാമത്തെ കുടുംബത്തിലെ ദമ്പതികള്‍ നാസറും (അശോകന്) രഹ്ന(മുത്തുമണി)യുമാണ്. യാഥാസ്ഥിതിക മനോഭാവമുള്ള നാസറും അയാളുടെ കുടുംബവും രഹ്ന ജോലി ചെയ്യുന്നത് ഇഷ്ടപ്പെടുന്നില്ല. ഭര്‍ത്താവിനോടും അയാളുടെ കുടുംബത്തോടും കലഹിച്ച് രഹ്ന വക്കീലായി പ്രാക്ടീസ് ചെയ്യുന്നു.
ഇവരുടെ കുടുംബങ്ങളിലേക്കാണ് നായകന്റെ കടന്നുവരവ്. ഡോ.മുരളി തന്റെ വീട് ഗാര്‍മെന്റ് എക്സ്പോര്‍ട്ടറായ ഗോപകുമാര്‍ എന്ന ജി.കെക്ക് (മോഹന്‍ലാല്‍) വില്‍ക്കുന്നു. തന്റെ സ്ഥാപനത്തിന്റെ ഓഫീസ് തുടങ്ങാന്‍ വേണ്ടിയാണ് ജി.കെ ആ വീട് വാങ്ങുന്നത്. ബ്രോക്കര്‍ ഇമ്മാനുവല്‍ (ഇന്നസെന്റ്) പാചകക്കാരന് ഷാജഹാനോ(മാമുക്കോയ)ടുമൊപ്പം മുരളി തനിക്ക് വിറ്റ വീട്ടിലെത്തിയ ജി.കെ അവിടെ മുരളിയുടെ ഭാര്യ തെരേസയാണ് താമസമെന്ന് മനസിലാക്കുന്നു. അവര്‍ വീടൊഴിയാന്‍ തയ്യാറാവുന്നില്ല. ഡോക്ടറോട് കാര്യം പറഞ്ഞപ്പോള്‍ പൊലീസിനെ വിളിച്ച് വീടൊഴിപ്പിക്കാനാണ് അയാളുടെ നിര്‍ദ്ദേശം.
പൊലീസിനെ വിളിക്കാനൊന്നും പോവാതെ മുരളിയും തെരേസയും തമ്മിലുള്ള പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്ത് രമ്യതയിലാക്കിയതിനു ശേഷം ആ വീട് തന്റെ ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാമെന്ന തീരുമാനത്തിലെത്തി ജി.കെ. തെരസേയുടെ കൂട്ടുകാരികളാണ് പരിമളയും രഹ്നയും. ജി.കെ കടന്നുചെല്ലുന്നത് അവരുടെ പ്രശ്നങ്ങളിലേക്കാണ്. അങ്ങനെ ജി.കെയും അയാളോടൊപ്പം ജോലി ചെയ്യുന്ന ഫാഷന്‍ ഡിസൈനര്‍ കമലയും (മീരാ ജാസ്മിനു) ചേര്‍ന്ന് ആ മൂന്ന് കുടുംബങ്ങളെയും രമ്യതയിലെത്തിക്കുന്നു.
അടുത്ത പേജ്-
ബന്ധപ്പെട്ട വാര്‍ത്തകള്‍
ഇന്നത്തെ ചിന്താവിഷയം: ചിത്രങ്ങള്‍