Don't Miss!
- Automobiles ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
- News ഡബിള്‍ രാജയോഗം പോക്കറ്റ് നിറയ്ക്കും, അടിപൊളി നേട്ടങ്ങള്‍ ലഭിക്കും; ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം
- Lifestyle നിങ്ങളുടെ അമ്മ ഇങ്ങനെയാണോ, രാശിപ്രകാരം അമ്മമാരറിയേണ്ട കാര്യങ്ങള്‍
- Sports IPL 2024: ആര്‍സിബിക്കു ഡു ഓര് ഡൈ, തോറ്റാല്‍ പുറത്ത്; ടോസ് ഏഴു മണിക്ക്
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ജയറാം ഇക്കുറിയും പതിവുപോലെ
ഒരു തിരിച്ചുവരവ് മോഹിച്ചാണ് ജയറാം വര്‍ഷാരംഭത്തില്‍ നോവല്‍ എന്ന ചിത്രവുമായെത്തിയത്. ജയറാം ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തവുമാണ് ഈ ചിത്രത്തിലെ കഥാപാത്രം. പക്ഷേ അതുകൊണ്ടൊന്നും നോവലിന് പ്രേക്ഷകരെ ആകര്‍ഷിക്കാനാവുന്നില്ല.
ഒരു എഴുത്തുകാരനായാണ് ജയറാം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അവിടെ തീരുന്നു ചിത്രത്തിലെ പുതുമ. ഒരു ഹ്രസ്വചിത്രത്തിലൂടെ പറയാവുന്ന കഥയാണ് രണ്ടര മണിക്കൂര്‍ വലിച്ചു നീട്ടിയിരിക്കുന്നത്. സംവിധാന രംഗത്തു ആദ്യമായി പരീക്ഷണം നടത്തുന്ന ഈസ്റ്റ് കോസ്റ്റ് വിജയന് പ്രേക്ഷകരെ ആകര്‍ഷിക്കും വിധം ചിത്രം ഒരുക്കാനായിട്ടില്ല.
സേതുനാഥ് (ജയറാം) എന്ന എഴുത്തുകാരന്റെ കഥയാണ് വിജയന് ഈസ്റ്റ് കോസ്റ്റ് ഈ ചിത്രത്തില്‍ പറയുന്നത്. തന്നെ ഇന്റര്‍വ്യൂ ചെയ്യാനെത്തുന്ന പെണ്‍കുട്ടിയുടെ മുന്നില്‍ അയാള്‍ ഹൃദയം തുറക്കുമ്പോള്‍ അയാളുടെ ജീവിതകഥ വെളിപ്പെടുന്നു. സേതു പ്രണയിച്ച ഗായികയാണ് പ്രിയനന്ദിനി. സേതുവിന് പ്രിയ ഒരു പ്രചോദനമായിരുന്നു. പക്ഷേ നേരത്തെ വിവാഹിതയായ പ്രിയക്ക് ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ലഭിക്കുന്നില്ല. അവരുടെ പ്രണയം തകര്‍ക്കാന്‍ പ്രിയയുടെ ഭര്‍ത്താവ് ഒടുവില്‍ പ്രത്യക്ഷപ്പെടുന്നു. പ്രവചനീയമായ ക്ലൈമാക്സില്‍ ചിത്രം അവസാനിക്കുന്നു.
വളരെ പതുക്കെയാണ് കഥയുടെ ഒഴുക്ക്. വേഗമാണ് സിനിമയുടെ ആത്മാവ് എന്ന് വിശ്വസിക്കുന്ന വാണിജ്യസിനിമയുടെ ഇപ്പോഴത്തെ പന്ഥാവിനോട് ചേര്‍ന്നുനില്‍ക്കുന്നില്ല നോവല്‍. അതുകൊണ്ടു തന്നെ ചിത്രം പ്രേക്ഷകരെ ആകര്‍ഷിക്കാനാവാതെ തികഞ്ഞ പരാജയമായി തീരുന്നു.
ഒരു എഴുത്തുകാരനായി ജയറാം അഭിനയിക്കുന്നത് ആദ്യമായാണെങ്കിലും വ്യത്യസ്തമായി എന്തെങ്കിലും ചെയ്തുവെന്ന് ജയറാമിന് അവകാശപ്പെടാനാവില്ല. അതേ സമയം മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന സദക്ക് തന്റെ റോള്‍ പരമാവധി ഭംഗിയായി അവതരിപ്പിക്കാന്‍ സാധിച്ചു.
ഹിറ്റായ ആല്‍ബങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ചിട്ടുള്ള ഈസ്റ്റ് കോസ്റ്റ് വിജയന് രചിച്ച ചിത്രത്തിലെ ഗാനങ്ങള്‍ ഇമ്പമാര്‍ന്നതാണ്.
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ