Don't Miss!
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- Automobiles ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഇനി വിജയിക്കും കായികചിത്രങ്ങള്‍
മലയാളത്തില്‍ കായിക സിനിമകള്‍ വിജയിക്കില്ല എന്ന ആക്ഷേപത്തിനു മറുപടിയാണ് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 എന്ന ചിത്രം. ക്രിക്കറ്റിനെ കുറിച്ച് വിവിധ ഭാഷകളില്‍ ചിത്രങ്ങള്‍ വന്നെങ്കിലും 1983 ക്രിക്കറ്റും ജീവതവും ടോസിന്റെ രണ്ടുപുറം പോലെ ചേര്‍ത്തുനിര്‍ത്തിയാണ് അവതരിപ്പിക്കുന്നത്. ലഗാന്‍ എന്ന ചിത്രത്തില്‍ ആമിര്ഖാന് ക്രിക്കറ്റും സ്വാതന്ത്ര്യസമരവും തമ്മില്‍ ചേര്ത്തുനിര്ത്തുകയാണെങ്കില് നിവിന്‍പോളി നായകനായ ചിത്രം പരാജയപ്പെട്ട ഒരു താരം തന്റെ മകനിലൂടെ വിജയത്തിലേക്കു കടക്കുന്നതിനെക്കുറിച്ചാണു പറയുന്നത്.
അടുത്തിടെ നിരവധി കായിക പശ്ചാത്തല ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ അവയ്ക്കൊന്നും വിജയിക്കാന്‍ സാധിച്ചില്ല. സുന്ദര്‍ദാസ് സംവിധാനം ചെയ്ത റബേക്ക ഉതുപ്പ് കിഴക്കേമല എന്നചിത്രമായിരുന്നു അവസാനമായി റിലീസ് ചെയ്തത്. ആന്‍ അഗസ്റ്റിന്, സിദ്ദാര്‍ഥ് ഭരതന്, ജിഷ്ണു എന്നിവര്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച ചിത്രം അത്ലറ്റിന്റെ ജീവിതകഥയായിരുന്നു പറഞ്ഞിരുന്നത്. മലയോരത്തെ റബേക്ക എന്ന താരം ഒളിമ്പിക്സിലെത്തുന്നതായിരുന്നു പ്രമേയം. പക്ഷേ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പറ്റിയ മുഹൂര്‍ത്തമൊന്നും ചിത്രത്തിലുണ്ടായിരുന്നില്ല.
ജോഷി സംവിധാനം ചെയ്ത സെവന്‍സ് ആയിരുന്നു അതിനു മുന്‍പ് കായികപശ്ചാത്തലമായി വന്ന ചിത്രം. മലബാറിലെ സെവന്‍സ് ഫുട്ബോളായിരുന്നു പ്രമേയം. എന്നാല്‍ ഫുട്ബോള്‍ വിട്ട് കൊലപാതകവും സസ്പെന്‍സുമൊക്കെയായി ചിത്രം കൈവിട്ടുപോയി. കുഞ്ചാക്കോ ബോബനും നിവിന്‍ പോളിയുമൊക്കെയായിരുന്നു ചിത്രത്തിലെ താരങ്ങള്‍.
ദിലീപ് നായകനായ സ്പീഡ് ട്രാക്കും തിയറ്ററില്‍ വന്‍ പരാജയമായിരുന്നു. അത്ലറ്റിന്റെ ജീവിതമായിരുന്നു ജയസൂര്യ സംവിധാനം ചെയ്ത ചിത്രം പറഞ്ഞിരുന്നത്. എന്നാല്‍ ട്രാക്കിലെ ആവേശത്തിലുപരി സംഘട്ടനമായിരുന്നു ജയസൂര്യ എന്ന സംവിധായകന് പറയാന്‍ ശ്രമിച്ചത്.
കലാഭവന്‍ മണി നായകനായ ഇലകള്‍ പച്ച, പൂക്കള്‍ മഞ്ഞ എന്നചി്ത്രത്തില് ഫുട്ബോളായിരുന്നു പ്രമേയമെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല.അതേപോലെ മണിയും മുകേഷും നായരായ കബഡി കബഡി എന്ന ചിത്രവും പരാജയപ്പെട്ടിരുന്നു.
എല്ലാ പരാജയപ്പെട്ട കായിക ചിത്രങ്ങള്‍ക്കും ഉണ്ടായ കയ്പേറിയ അനുഭവങ്ങള്‍ മറക്കാന്‍ പറ്റുന്നതാണ് എബ്രിഡ് ഷൈന്‍ സംവിധാനം ചെ യ്ത 1983 എന്ന ചിത്രം.
വിജയിച്ച സച്ചിനും പരാജയപ്പെട്ട രമേശനും
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ