Don't Miss!
- Lifestyle ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- Sports T20 World Cup 2024: അവസാന 2 കളിയില്‍ 30, സഞ്ജുവിന് ഇനിയെത്ര വേണം, ടീമിന് പുറത്താവുമോ?
- News 'മുഖ്യമന്ത്രി രാഹുൽജിയെ ആദ്യമായല്ല അവഹേളിക്കുന്നത്, പ്ലീസ് സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്'; രമ്യ ഹരിദാസ്
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Automobiles കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
ഹലോ, ഹലോ കണ്ടില്ലേ?
അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിലെ മുഴുവന്‍ സമയം മദ്യപാനിയായ പൈങ്കിളി എഴുത്തുകാരനെ ഓര്‍ക്കുന്നില്ലേ? അതുപോലെ അധിപനിലെ വൈകുന്നേരമായാല്‍ മദ്യപിച്ച് ഓരോ പൊല്ലാപ്പുകളുണ്ടാക്കുന്ന അഭിഭാഷകനെ, ജീവിതം നമുക്ക് തട്ടികളിക്കാനുള്ളതാണെന്ന് പറയുന്ന, ഏതുസമയവും മദ്യലഹരിയില്‍ ആനന്ദം കണ്ടെത്തുന്ന ദശരഥത്തിലെ അവിവാഹിതനായ ചെറുപ്പക്കാരനെ.. ആ കഥാപാത്രങ്ങളെ ഇത്രയും ഭംഗിയാക്കാന്‍ മോഹന്‍ലാലിനല്ലാതെ മറ്റാര്ക്കുപറ്റും? ഹലോ കണ്ടിറങ്ങുമ്പോഴും ഇത് മോഹന്‍ലാലിന് മാത്രം രസകരമാക്കാവുന്ന വേഷമെന്ന വിലയിരുത്തല്‍ പ്രേക്ഷകരുടെ മനസില്‍ തെളിയും.
കാമുകിയുടെ മരണത്തിനു ശേഷം മുഴുവന്‍ സമയ മദ്യപാനിയായി മാറിയ അഡ്വക്കറ്റ് ശിവരാമന് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഹലോയില്‍ അവതരിപ്പിക്കുന്നത്. ഒരു പ്രത്യേക സംഭവത്തിനു ശേഷം അയാളുടെ ജീവിതത്തിന്റെ താളം മറ്റൊന്നാകുന്നു. ഈ രണ്ട് ഘട്ടങ്ങളും മോഹന്‍ലാല്‍ തന്റേതായ ശൈലിയില്‍ ഭംഗിയാക്കായിട്ടുണ്ട്. ശിവരാമന്റെ സുഹൃത്തായ ചാക്കോയെ അവതരിപ്പിക്കുന്നത് ജഗതി ശ്രീകുമാറാണ്. ഇരുവരും കൂട്ടുകാരായി പ്രത്യക്ഷപ്പെടുന്ന മുന്‍കാല ചിത്രങ്ങളെ ഓര്‍മിപ്പിക്കും വിധം രസകരമായ മുഹൂര്‍ത്തങ്ങളാണ് കോമഡി ചെയ്യുന്നതില്‍ അങ്ങേയറ്റം സ്വാഭാവിക ശൈലിയുള്ള ഈ രണ്ട് നടന്മാരും ഓര്‍ക്കുന്നത്.
പഞ്ചാബി ഹൗസ്, തെങ്കാശി പട്ടണം തുടങ്ങിയ നോണ്‍ സ്റ്റോപ്പ് കോമഡി ചിത്രങ്ങളുടെ സ്രഷ്ടാക്കളായ റാഫി മെക്കാര്‍ട്ടിനാണ് ഹലോ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. അവസാന ഭാഗങ്ങള്‍ ഇഴച്ചിലോടെ അവതരിപ്പിച്ചിരിക്കുന്നത് ഒഴിച്ചാല്‍ റാഫി മെക്കാര്‍ട്ടിന്റെ മുന്‍കാല ഹിറ്റുകളുടെ കൂട്ടത്തില്‍ പെടുത്താവുന്ന വിധം മികച്ചൊരു എന്റര്‍ടെയ്നറാണ് ഇരുവരും ചേര്‍ന്നൊരുക്കിയിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാലിന്റെ മാനറിസങ്ങള്‍ പരമാവധി ചൂഷണം ചെയ്യുന്ന രസകരമായ മുഹൂര്‍ത്തങ്ങള്‍ സംവിധായക ജോഡി ഒരുക്കിയിട്ടുണ്ട്.
കാമുകിയുടെ മരണത്തിനു ശേഷം മദ്യപാനത്തില്‍ ജീവിതം മുക്കിക്കൊല്ലുന്നവനാണ് അഡ്വ.ശിവരാമന്. മദ്യപാനത്തിന് സ്ഥിരം കൂട്ട് ചാക്കോയാണ്. ശിവരാമന് മദ്യപിച്ചുണ്ടാക്കുന്ന പൊല്ലാപ്പുകളില്‍ നിന്ന് അയാളെ ഊരിയെടുക്കുക എന്നൊരു ജോലി കൂടിയുണ്ട് ചാക്കോയ്ക്ക്.
ശിവരാമന്റെ അച്ഛനും (ജനാര്‍ദ്ദനനും ) പൊലീസുകാരനായ ഇളയ സഹോദരനും (ഗണേഷ് കുമാര്‍) വാടകയ്ക്കെടുത്ത കൊലയാളികളാണ് ശിവരാമന്റെ കാമുകി പ്രിയയെ (സംവൃത) കൊലപ്പെടുത്തിയത്. ആ സംഭവത്തില്‍ പശ്ചാത്തപിക്കുന്ന വീട്ടുകാരോടൊപ്പം തന്നെയാണ് ഇപ്പോഴും ശിവരാമന് താമസിക്കുന്നത്. എങ്കിലും പ്രിയയെ ഒരിക്കലും അയാള്‍ക്ക് മറക്കാനായില്ല. ആ ദു:ഖം അയാളെ മദ്യത്തിന് അടിമയാക്കി.