Don't Miss!
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- News ശോഭ സുരേന്ദ്രന് വിളിച്ചു എടുത്തില്ല, നമ്പര്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ഇപിയുടെ മകന്
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
നാദിയ കൊല്ലപ്പെട്ട രാത്രി
നാദിയ കൊല്ലപ്പെട്ട രാത്രി സുരേഷ് ഗോപിക്ക് ഒരു ആശ്വാസവിജയമാണ് നല്‍കിയിരിക്കുന്നത്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു ശേഷം സുരേഷ് ഗോപി ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഈ ചിത്രത്തിലൂടെ.
സിബിഐ സിനിമാ പരമ്പര ഒരുക്കിയ കെ.മധുവിന്റെ മറ്റൊരു സസ്പെന്‍സ് ത്രില്ലറാണ് നാദിയ കൊല്ലപ്പെട്ട രാത്രി. തന്റെ മുന്‍ സസ്പെന്‍സ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു ഘടന ഈ ചിത്രത്തിന് നല്കാന് കെ.മധു ശ്രമിച്ചിട്ടുണ്ട്. എ.കെ.സാജന്റെ തിരക്കഥയാണ് അതിന് മധുവിനെ സഹായിക്കുന്നത്.
സേലം റെയില്‍വെ ഡിവിഷന് രൂപീകരിച്ച ആന്റി ക്രിമിനല്‍ ടാസ്ക് ഫോഴ്സിന്റെ തലവനായി സ്ഥാനമേറ്റ ഐപിഎസ് ഓഫീസര്‍ ഷറഫുദ്ദീന് താരാമസി (സുരേഷ് ഗോപി) ഏതാനും വര്‍ഷം മുമ്പ് തീവണ്ടിയില്‍ വച്ചു നടന്ന കൊലപാതകള്‍ക്കു പിന്നിലെ ദുരൂഹതയുടെ കുരുക്കഴിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ചെന്നൈയില്‍ നിന്ന് മംഗലാപുരത്തേക്കുളള സൗപര്‍ണിക എക്സ്പ്രസിന്റെ എസി കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ ശ്രേയ മരിയ, നര്‍ത്തകി തുളസീമണി എന്നിവരാണ് കൊല്ലപ്പെട്ടത്. ഷൂട്ടറായ നാദിയ മാത്തറെ ക്രൂരമായി വെട്ടിപരിക്കേല്പിച്ച നിലയിലും കണ്ടെത്തി. മസ്തിഷ്കമരണം സംഭവിച്ച നാദിറ ഇപ്പോള്‍ ശരീരം തളര്‍ന്ന് മരണതുല്യമായ നിലയിലാണ്.
ഒരേ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന ഈ പെണ്‍കുട്ടികള്‍ക്ക് തമ്മില്‍ പരിചയമുണ്ടായിരുന്നില്ല. തുളസീമണിയെ കാബിനില്‍ തൂങ്ങിമരിച്ച നിലയിലും ശ്രേയ മരിയയെ ട്രാക്കില്‍ വീണ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
രണ്ട് കൊലപാതകങ്ങളുടെയും കൊലപാതകശ്രമത്തിന്റെയും പിന്നില്‍ ആരാണെന്ന ചോദ്യവുമായാണ് ഷറഫുദ്ദീന് അന്വേഷണമാരംഭിക്കുന്നത്. അയാളുടെ അന്വേഷണത്തിനിടയില്‍ സംശയിക്കാവുന്ന പലരെയും കണ്ടെത്തി.
-
മോഹന്‍ലാല്‍ സിനിമകള്‍ പ്രണവ് അധികം കണ്ടിട്ടില്ല; കാണാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞു; വിനീത്
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്