Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
അലിഭായി: എല്ലാം പതിവുപോലെ
ഒരിക്കല്‍ കൂടി മോഹന്‍ലാല്‍ മീശ പിരിച്ചെത്തുകയാണ്. ആറാം തമ്പുരാനും നരസിംഹവും ഒരുക്കിയ ഷാജി കൈലാസാണ് വീണ്ടും മോഹന്‍ലാലിന് മറ്റൊരു മീശ പിരിയന്‍ വേഷം നല്‍കിയിരിക്കുന്നത്.
ഇതിനുമുമ്പ് ലാല്‍ മീശ പിരിച്ചെത്തിയത് നരനിലാണ്. നരന് അതുവരെ കണ്ട മോഹന്‍ലാലിന്റെ മീശ പിരിയന്‍ വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ഗ്രാമത്തിന്റെ അന്തരീക്ഷത്തില്‍ ഒരു കെട്ടുകഥക്ക് സമാനമായ വേലായുധന് എന്ന കഥാപാത്രം ലാല്‍ ചെയ്ത മറ്റു വീരസാഹസിക വേഷങ്ങളില്‍ നിന്ന് വേറിട്ടുനിന്നു.
അലിഭായിയും മറ്റൊരു കെട്ടുകഥയാണ്. നരന് പോലെ അലിഭായിയും മറ്റൊരു സൂപ്പര്ഹിറ്റായേക്കാം. പക്ഷേ നരനില്‍ കണ്ടതു പോലെ വ്യത്യസ്തതകളൊന്നും ഈ അലിഭായിക്കില്ല. മോഹന്‍ലാലിന്റെ മറ്റു മീശ പിരിയന്‍ വേഷങ്ങളെ ചേര്്ന്നുനില്ക്കുന്നു അലിഭായിയും. അതിനിടയില്‍ മോഹന്‍ലാലിന്റെ പല വീരസാഹസ പ്രകടനങ്ങളും കണ്ടിരിക്കുകയെന്നത് പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ഒരു സാഹസമാവുന്നു.
കോഴിക്കോട് പാളയം മാര്‍ക്കറ്റിന്റെ സംരക്ഷകനായ അന്‍വര്‍ അലി എന്ന കഥാപാത്രമാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍. മാര്‍ക്കറ്റിലെ തൊഴിലാളികള്‍ അയാളെ സ്നേഹത്തോടെ അലിഭായി എന്നുവിളിക്കും. കേരളത്തിലെത്തിയ ബറാമി കുടുംബത്തിന്റെ പാരമ്പര്യമുള്ള അലിഭായി പാളയം മാര്‍ക്കറ്റിന്റെ നെടുംതൂണാണ്. (കേരളത്തിലോ ഇങ്ങനൊരു മാര്‍ക്കറ്റെന്ന ചോദ്യം വേണ്ട. ചോദ്യങ്ങള്‍ ചോദിക്കാതെ സിനിമ കാണാനിഷ്ടപ്പെടുന്ന ആരാധകര്ക്കായുള്ളതാണ് ഈ ചിത്രം)
മാര്‍ക്കറ്റ് തകര്‍ത്ത് അവിടെ ഒരു ഷോപ്പിംഗ് കോംപ്ലക്സ് പണിയാനും കോഴിക്കോട് നഗരത്തെ മദ്യവും മദിരാക്ഷിയും സുലഭമായി കിട്ടുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനും പദ്ധതിയിട്ടിരിക്കുന്ന ചില ശക്തികള്‍ക്കെതിരെയാണ് അലിഭായിയുടെ പോരാട്ടം. മാര്‍ക്കറ്റിനെയും തൊഴിലാളികളെയും സംരക്ഷിക്കുകയെന്നതാണ് അയാളുടെ ദൗത്യം.
വില്ലന്മാരെ അടിച്ചുനിരത്താനെത്തുന്ന ഈ നായകനും ഒരു നായിക വേണ്ടേ.. അതുമുണ്ട്. മാര്‍ക്കറ്റില്‍ പൂ വിറ്റ് നടക്കുന്ന ചെന്താമര (നവ്യനായര്‍) സ്വയം വിശേഷിപ്പിക്കുന്നത് താന്‍ അലിഭായിയുടെ പെണ്ണാണെന്നാണ്. പക്ഷേ അനീതിയെവിടെ കണ്ടാലും തല്ലിനിരത്താന് നടക്കുന്ന നമ്മുടെ നായകന് പ്രേമിക്കാനും സൊള്ളാനുമൊന്നും സമയമില്ല.
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്