Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
തീയറ്ററുകളെ ഇളക്കി രതിനിര്‍വേദം ഹിറ്റാവുന്നു
പക്ഷേ ഇത് യഥാര്‍ത്ഥത്തില്‍ ഒരു വിജയമാണോ, പഴയ രതിനിര്‍വ്വേദമെന്ന് പറയാന്‍ തുടങ്ങുമ്പോള്‍ത്തന്നെ ഉണ്ടാകുന്ന ഒരു ക്ലാസിക് ടച്ച് പുതിയ രതിനിര്വ്വേദത്തിനുണ്ടോ?
മുപ്പത്തിരണ്ടു വര്‍ഷം മുമ്പ് ജയഭാരതി നായികയും കൃഷ്ണചന്ദ്രന് നായകനുമായി ഈ ചിത്രത്തിന്റെ പഴയപതിപ്പ് ഇറങ്ങിയപ്പോഴുള്ള മലയാളി പ്രേക്ഷനല്ല പുതിയ രതിനിര്‍വ്വേദത്തിന്റെ പ്രേക്ഷകര്‍. അന്നത്തെ ചിത്രത്തിന്റെ ലാവണ്യമല്ല ഇന്നത്തെ രതിനിര്‍വ്വേദത്തിന്റെ വിപണിമൂല്യമെന്നത് ഉറപ്പാണ്. ആണ്-പെണ് ബന്ധത്തെക്കുറിച്ച് മുപ്പത് വര്‍ഷം മുമ്പ് സമൂഹം വച്ചുപുലര്‍ത്തിയിരുന്ന ചിന്തകള്‍ ഇന്ന് ഒട്ടേറെ മാറിയിരിക്കുന്നു.
ഒരുകാലത്ത് മലയാളചലച്ചിത്രരംഗം അടക്കി വാണ ഷക്കീല നായികയായ കിന്നാരത്തുമ്പിള് പോലുള്ള ചിത്രങ്ങള്‍ എടുക്കുന്നതിലും നല്ലത് പഴയ ക്ലാസിക്കിന്റെ പേരുപറഞ്ഞ് പുതിയ പതിപ്പുകള്‍ എടുക്കുന്നതാവുമെന്ന് തിരിച്ചറിഞ്ഞവരും കുറവായിരിക്കില്ല. പുതിയ രതിനിര്‍വ്വേദം സാമ്പത്തിക വിജയം നേടുമ്പോഴും അത് പരാജയം നേരിട്ടുവെന്ന വാദത്തെക്കുറിച്ച് അന്വേഷിക്കേണ്ടതല്ലേ. കാരണം ഒരാളുടെ സര്‍ഗ്ഗാത്മകതയ്ക്ക് ദൃശ്യാവിഷ്കാരം പകര്‍ന്ന സനിമ മറ്റൊരാളുടെ കാഴ്ചപ്പാടില്‍ വേറൊന്നാണ് നല്‍കുന്നത്.
ഒരു സാധാരണ ചലച്ചിത്രം എന്ന നിലയില്‍ രതിനിര്‍വേദം വന്‍ പരാജയമല്ല. പക്ഷേ പഴയതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചിലര്‍ക്ക് വ്യത്യസ്ഥ അഭിപ്രായം ഉണ്ടായേയ്ക്കും. പുതിയ രതിനിര്‍വേദം പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റാവുന്നു എന്നത് സത്യം. നിറഞ്ഞ് കവിയുന്ന തീയറ്ററുകള്‍. നിര്‍മാതാവും സംവിധായകനും വിജയം കൊയ്യും. ശ്വേത ജനശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്യും. ഇതില്‍ അസൂയ കൊള്ളുന്ന ചില നിര്‍മ്മാതാക്കലും സംവിധായകരും ചലച്ചിത്ര രംഗത്ത് ഇല്ലാതില്ല. കലാമൂല്യത്തെക്കുറിച്ച് സംസാരിച്ച് കൊണ്ട് വിപണിയില്‍ വിജയിയ്ക്കുന്ന ചലച്ചിത്രം ചെയ്യുന്നവരാണല്ലൊ ഇന്ന് ഏറെയും.
പഴയ ചിത്രത്തോട് ഇതിനെ താരതമ്യപ്പെടുത്തുന്നത് എന്തിനെന്ന മറ്റൊരു ചോദ്യവും ഉയര്‍ന്നുകൂടെന്നില്ല. ഒരേ കഥയുടെ ചലച്ചിത്ര ഭാഷ്യം തീര്‍ക്കാന്‍ രണ്ട് പേര്‍ക്ക് സ്വാതന്ത്ര്യമില്ലെന്നുണ്ടോ? ഈ ചോദ്യത്തിനും സാംഗത്യവുമുണ്ട്. പഴയതിനെ പുകഴ്ത്തുക നമ്മുടെ പതിവ് പരിപാടിയാണെന്നാണ് ഒരു വാദം. പണ്ട് ചെയ്തതെല്ലാം മഹത്തരവും കലാപരവുമാണെന്ന് പാടി പുതിയതിനെ നിഷേധിയ്ക്കുന്ന വയസ്സന്മാരുടെ പതിവ് നിലപാട്.
ഒരു പക്ഷേ ഭരതന് എന്ന സംവിധായകന് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ ടികെ രാജീവ് കുമാറും, കലാമന്ദിറും ഇത്തരത്തിലൊരു ഉദ്യമത്തിന് മുതിരുമായിരുന്നോ? അന്നത്തെ കാലത്തിന്റെ അനിവാര്യതയായിരുന്നു ആദ്യ രതിനിര്വ്വേദമെങ്കില്, ഇന്ന് അത് വെറും കച്ചവടച്ചരക്കുമാത്രമാണ്. ഇന്നത്തെ കാലത്തിന്റെ അനിവാര്യതയെന്നും അതിനെ പറയാം. കാലം അനുവദിക്കുന്ന മാറ്റങ്ങളോടെ അതിലും മികച്ച കലാസൃഷ്ടിയായ് അതിനെ മാറ്റാന്‍ കഴിഞ്ഞാലാണ് ഇത്തരം സൃഷ്ടികല്‍ വിജയം കാണുന്നത്.. കച്ചവടം അപരാധമാണോ എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്.
അടുത്ത പേജില്‍ രതിനിര്‍വ്വേദം ഞരമ്പുരോഗികള്ക്കുള്ളതോ?
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'