Don't Miss!
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- Automobiles ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
നിരൂപണം: ചക്ക വീണു, മുയല് ചത്തതുമില്ല, ആമയെ ഒട്ടു കാണാനുമില്ല
കാലം കഴിയുമ്പോള്‍ കഴിവുകള്‍ കൈമോശം വരുമെന്ന് പറയുന്നത് പ്രിയദര്‍ശന്റെ കാര്യത്തില്‍ സത്യമാണെന്ന് പറയാതെ വയ്യ. ചിത്രവും, കിലുക്കവും, കാലാപാനിയും അങ്ങനെ എണ്ണമറ്റ മികച്ച ഒത്തിരി മലയാള സിനിമകള്‍ സംവിധാനം ചെയ്ത പ്രിയദര്ശന് തന്നെയാണോ ആമയും മുയലും എന്ന ചിത്രം സംവിധാനം ചെയ്തതെന്ന നോവോടെയാണ് തിയേറ്റര്‍ വിട്ടിറങ്ങിയത്.
ഈ വര്‍ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
പണ്ട് പണ്ടൊരു നാട്ടില്‍ ഒരു ആമയും മുയലും ഉണ്ടായിരുന്നു. ഒരിക്കല്‍ അവരിരുരവരും ഒരു ഓട്ടപ്പന്തയം വച്ചു. അഹങ്കാരിയായ മുയല് തോറ്റതും സഹിഷ്ണുതകൊണ്ട് ആമ ജയിച്ചതുമായ കഥ കേട്ട് അമ്മയുടെ മടിയില്‍ കിടന്നുറങ്ങിയ സന്ധ്യകളൊത്തിരിയുണ്ട്. പക്ഷെ ആമയും മുയലുമെന്ന പ്രിയന്റെ ചിത്രം കണ്ടപ്പോള്‍ തിയേറ്ററില്‍ നിന്നും ഓടാന്‍ തോന്നുന്നത് പ്രേക്ഷകര്‍ക്കാണ്. അന്ന് ആമയ്ക്കുണ്ടായിരുന്ന സഹിഷ്ണുത കൊണ്ട് മാത്രം തീരുവോളം തിയേറ്ററിലിരുന്നെന്ന് മാത്രം. പക്ഷെ ആ സഹിഷ്ണുതകൊണ്ട് തോല്ക്കുന്നതും പ്രേക്ഷകര്‍ തന്നെ.
കാവേരിയുടെ കൈവഴിയായ കല്യാണിപ്പുഴയുടെ തീരത്തെ അതിര്‍ത്തി ഗ്രാമത്തിലാണ് ഈ ഓട്ടപ്പന്തയം നടക്കുന്നത്. മോഹന്‍ലാലിന്റെ ശബ്ദവിവരണത്തോടെ കഥയിലേക്ക് കടക്കാം. ഗൗളിപ്പാട് ഗ്രാമത്തിലെ പേരുകേട്ട കള്ളന്മാരാണ് കാശിനാഥനും (നെടുമുടി വേണു) നല്ലവനും (ഇന്നസെന്റ്) കല്ലുവും (ജയസൂര്യ) താമരയും(പിയ ബാജ്പേയ്) ഒരിക്കലും ഈ ഗ്രാമത്തിലെ ഒരാള്‍ക്ക് ലോട്ടറി അടിക്കുന്നു. പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് കഥ.
എണ്ണമറ്റ കഥാപാത്രങ്ങള്‍ ചിത്രത്തില്‍ വരുന്നുണ്ടെങ്കിലും എന്തിന് വന്നു എന്ന് അവര്‍ക്കും പ്രേക്ഷകര്‍ക്കും അറിയില്ല. ജയസൂര്യ നായകനായ ചിത്രമെന്ന് പറയുന്നുണ്ടെങ്കിലും ഇന്നസെന്റും നെടുമുടി വേണുവുമാണ് നിറഞ്ഞു നില്‍ക്കുന്നത്. നെടുമുടി അല്പം മിതത്വം പാലിച്ച് ഒഴിഞ്ഞു നിന്നുവെങ്കിലും, ചിരിപ്പിക്കാനുള്ള ഇന്നസെന്റിന്റെ ശ്രമങ്ങള്‍ പ്രേക്ഷകരെ വെറുപ്പിക്കുന്നതായിരുന്നു.
ചിരിക്കാനുള്ള ഒരുവകയും ചിത്രത്തിലില്ല. തേന്മാവിന് കൊമ്പത്തെ സുകുമാരിയുടെ കഥാപാത്രത്തിന് സമാനമായിട്ടാണ് സുകന്യ വന്നത്. പക്ഷെ പ്രേക്ഷകരെ സ്വാധീനിക്കാന്‍ സുകന്യയ്ക്ക് കഴിഞ്ഞില്ല. ഏറെ നാളുകള്‍ക്ക് ശേഷമുള്ള ഹരിശ്രീ അശോകന്റെ വരവും വെറുതെയായി. നന്ദു, കൊച്ചു പ്രേമന്, കെപിഎസി ലളിത, അംബിക എല്ലാവരും അങ്ങനെയൊക്ക തന്നെ. ചെറുതെങ്കിലുമൊരു വേഷത്തില്‍ എത്തിയ അനൂപ് മേനോന് മാത്രം ചെയ്യാന്‍ ഇത്തിരിയുണ്ടായിരുന്നു. അത് നടന് നന്നായി ചെയ്തു.
പ്രിയന് സിനിമകളിലെ സ്ഥിരം കാഴ്ചകളായ ഉള്‍നാടന്‍ ഗ്രാമവും കന്നുകാലികളുമൊക്കെയാണ് പിന്നെയുള്ള ഘടകം. മികച്ചതെന്ന് പറയാനുള്ള ഒരേ ഒരു സംഭവം ഛായാഗ്രഹണമാണ്. തിരക്കഥയിലെ പരാജയമാണ് സിനിമയെ മൊത്തത്തില്‍ ബാധിച്ചതെന്ന് വേണമെങ്കില്‍ പറയാം. എന്തായാലും പ്രിയന്റെ ഗീതാഞ്ജലിയെക്കാള്‍ ബേധമാണ് ആമയും മുയലുമെന്ന സമാധാനത്തോടെ അഞ്ചില്‍ ഒരു ഒന്നര മാര്‍ക്ക് നല്കുന്നു.
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ