Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
തിരിഞ്ഞുനോക്കുന്നത് മലയാളസിനിമ ചരിത്രത്തിലേക്ക്
ആദ്യമായി അദ്ദേഹം ബോംബെയില്‍ പോയി ഫാല്‍ക്കെയെ കാണുകയായിരുന്നു. പിന്നീട് മദിരാശിയില്‍ പോയി ചെട്ടിയാരെ കണ്ടു. സിനിമയുടെ സാങ്കേതിക വശങ്ങള് മനസ്സിലാക്കി. പുരാണകഥള്‍ ഒഴിവാക്കി സാമൂഹികപ്രസക്തിയുള്ള വിഷയമെടുത്തു. അങ്ങനെയാണ് നഷ്ടപ്പെട്ട കുട്ടി എന്നര്ഥത്തില് വിഗതകുമാരന് എന്ന ചിത്രം തുടങ്ങുന്നത്. ഭാര്യ ജാനറ്റ് (മംമ്താ മോഹന്‍ദാസ്), പണക്കാരനായ സുഹൃത്ത് (ശ്രീജിത്ത് രവി) എന്നിവരും നാട്ടിലെ കുറച്ചുപേരുമാണ് കൂടെയുള്ളത്.
നടിയായി അഭിനയിക്കാന്‍ ആളെ കിട്ടാത്തതിനാല്‍ ബോംബെയില്‍ നിന്ന് ഒരു സ്ത്രീയെ കൊണ്ടുവന്നെങ്കിലും കാറും കൊട്ടാരവും വേണമെന്ന്് അവര്‍ വാശിപിടിച്ചപ്പോഴാണ് റോസമ്മ(ചാന്ദ്നി)യെ കാണുന്നത്. പുലയ സ്ത്രീയായിരുന്ന അവര്‍ മതംമാറി ക്രിസ്തുമതം സ്വീകരിച്ചതായിരുന്നു. ചിത്രത്തിലെ നായികയായി റോസി നന്നായി അഭിനയിച്ചു. നിശബ്ദചിത്രത്തിലെ നായകന് ഡാനിയേല്‍ തന്നെയായിരുന്നു.
എന്നാല്‍ ചിത്രത്തിന്റെ വിധി മറ്റൊന്നായിരുന്നു. ജാതിചിന്തയില്‍ ജീവിച്ചിരുന്ന സവര്‍ണര്‍ ആദ്യപ്രദര്‍ശനം തന്നെ അലങ്കോലമാക്കി. നായിയായ റോസമ്മയ്ക്കുപോലും ചിത്രം കാണാന്‍ സാധിച്ചില്ല. പുലയ സ്ത്രീ നായര്‍ വേഷം ചെയ്തതായിരുന്നു അവരെ ചൊടിപ്പിച്ചത്. അതോടെ വിഗതകുമാരന് പെ്ട്ടിയിലായി. റോസമ്മയുടെ വീട് സവര്‍ണര്‍ അഗ്നിക്കിരയാക്കി. അവിടെ നിന്ന് ഓടിരക്ഷപ്പെട്ട റോസമ്മ ഒരു ലോറി ഡ്രൈവറെ കാണുകയും അയാളുടെ കൂടെ രക്ഷപ്പെട്ട് തമിഴ്നാട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യയായി ജീവിക്കുകയായിരുന്നു.
വാര്‍ധക്യത്താല്‍ താടിയും മുടിയും നീട്ടിയ ഡാനിയേലിനെയാണ് നാം പിന്നീടു കാണുന്നത്. പത്രപ്രവര്‍ത്തകനായ ചേലങ്ങാട് ഗോപാലകൃഷ്ണന് (ശ്രീനിവാസന്) ആണ് ഇദ്ദേഹത്തെ കാണുന്നതും ചരിത്രം തിരുത്തിയെഴുതാന്‍ ശ്രമിക്കുന്നതും. ബാലന് ആയിരുന്നു അതുവരെമലയാളികളുടെ ആദ്യ സിനിമ. എന്നാല്‍ വിഗതകുമാരന് എന്ന ചിത്രം നിര്‍മിച്ച ഡാനിയേല്‍ എവിടെയുമുണ്ടായിരുന്നില്ല.
ഗോപാലകൃഷ്ണന് ആണ് പിന്നീട് എല്ലായിടത്തും കയറിയിറങ്ങി ഡാനിയേലിനു വേണ്ടി വാദിക്കുന്നത്. അഞ്ചുമക്കളുണ്ടായിട്ടും ഒരാള്‍ പോലും അന്ത്യസമയത്ത് ഡാനിയേലിന്റെ കൂടെയുണ്ടായിരുന്നില്ല. ഡാനിയേല്‍ നിര്‍മിച്ച വിഗതകുമാരന്റെ പ്രിന്റുപോലും ഉണ്ടായിരുന്നില്ല. ആ പ്രിന്റിന് എന്തു സംഭവിച്ചുവെന്ന് ഒടുവിലാണു വ്യക്തമാകുന്നത്. ഡാനിയേലിനെ ചരിത്രത്തില്‍ നിന്നു പുറത്താക്കിയ ആ സംഭവം മകന് വന്ന് വ്യക്തമാക്കുകയാണ്.
അടുത്ത പേജില്‍ ഭരതന്റെ ശിഷ്യന് വീണ്ടും തിളങ്ങുന്നു
-
നിന്റെ അവസ്ഥ അവന് കണ്ടുകൂടെ, എത്രത്തോളം ഫ്രണ്ട്ഷിപ്പുണ്ടെന്ന് ഇപ്പോൾ അറിഞ്ഞോ; പവർ ടീമും ഗബ്രിയും വഴക്കിൽ
-
'ഇവന് എന്ത് തേങ്ങയാ പറയുന്നതെന്ന് തോന്നും; പക്ഷെ ഇതൊന്നും ഇല്ലെങ്കില്‍ എന്റെ സിനിമ ഓടില്ലല്ലോ'
-
'നായകനായി ഒരു സിനിമ ചെയ്ത് വെച്ചിട്ടുണ്ട്..., സിനിമാ അവസരം വരുമ്പോൾ മസിൽ കളയേണ്ട സാഹചര്യം വരാറുണ്ട്'; ജിന്റോ!