Just In
- 2 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 2 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 3 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 3 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- News
സൗദിയിൽ കൊവിഡ് വാക്സിനേഷന് മികച്ച പ്രതികരണം: മലയാളികളും രണ്ടാം ഘട്ട വാക്സിൻ സ്വീകരിച്ചു തുടങ്ങി
- Finance
നിര്‍മാണ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചു, മാരുതി കാറുകള്‍ക്ക് വില വര്‍ധിച്ചു, 34000 രൂപ വരെ!!
- Sports
ISL 2020-21: മജുംദാര്‍ രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്‍
- Lifestyle
സെര്‍വിക്കല്‍ ക്യാന്‍സര്‍: സ്ത്രീകളിലെ ഏറ്റവും ചെറിയ ലക്ഷണം ഇതാണ്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ദൃശ്യ സമ്പന്നം ജോര്‍ജുകുട്ടിയുടെ ജീവിതം
ജോര്‍ജുകുട്ടി(മോഹന്‍ലാല്‍) രാജാക്കാട്ടെ കേബിള്‍ ടിവി ഉടമയാണ്. ഭാര്യ റാണി (മീന)യും രണ്ടു പെണ്മക്കള് അഞ്ജു (ആന്‍സിബ), അനു (എസ്തര്) എന്നിവര്‍ അടങ്ങുന്നതാണ് അയാളുടെ ലോകം. നാലാംകഌസില് തോറ്റ അനാഥനായിരുന്നു ജോര്‍ജുകുട്ടി. കഠിനാധ്വാനത്തിലൂടെ അയാള്‍ അഞ്ച് ഏക്കര്‍ സ്ഥലവും വീടും വാങ്ങി. വരുമാനമാര്‍ഗമായി കേബിള്‍ ടിവി നെറ്റ്#വര്‍ക്കും.
കുടുംബമാണ് അയാള്‍ക്ക് പ്രധാനം. അതുപോലെ ഭര്‍ത്താവിന്റെ ഇഷ്ടത്തിനൊത്ത് ജീവിക്കുകയാണ് റാണി. മക്കളും അച്ഛനും അമ്മയും അടങ്ങിയ സന്തുഷ്ടമായൊരു കുടുംബം.
മൂത്തമകള്‍ ഒരിക്കല്‍ ഒരു നേച്ച്വര്‍ കാംപിനുപോകുന്നു. അവിടെ വച്ച് ഒരു യുവാവ് വരുണ്‍ (റോഷന്) അവളുടെ ചിത്രം ഫോണില്‍ പകര്‍ത്തുന്നു. ഇപ്പോള്‍ എല്ലായിടത്തും ഫോണ്‍ ആണല്ലോ വില്ലന്‍. ജോര്‍ജുകുട്ടിയുടെ കുടുംബത്തിലേക്കും ഈ ഫോണ്‍ വില്ലനായി എത്തുന്നു.
അഞ്ജുവിന്റെ കുളിമുറിയിലെ സീനുകള്‍ ക്യാംപില്‍ വച്ച് യുവാവ് പകര്‍ത്തുകയാണ്. പിന്നീട് ഇതു കാണിച്ച് അവളെ വശപ്പെടുത്താന്‍ അവന് രാജാക്കാട്ടെത്തുന്നു. ഐജി ആശാ ശരത്)യുടെ മകനാണ് അവന്. എല്ലാ ദുഷിച്ച കൂട്ടുകെട്ടും ഉള്ളവന്. എന്നാല്‍ ജോര്‍ജുകുട്ടിയുടെ വീട്ടില്‍ രാത്രിയില്‍ എത്തുന്ന അവന് ഒരു അത്യാഹിതം സംഭവിക്കുന്നു. അത് ജോര്‍ജ് കുട്ടിയുടെകുടുംബത്തെ വേട്ടയാടുകയാണ്. ഈ വേട്ടയാടലിന് നിന്നുകൊടുക്കാന്‍ ജോര്‍ജുകുട്ടി തയ്യാറല്ല. തന്റെതല്ലാത്തൊരു കാര്യത്തിന് കുടുംബം ശിഥിലമാകാന്‍ അയാള്‍ സമ്മതിക്കില്ല.
അതിനിടെ പൊലീസിന്റെ വേട്ടയാടല്‍ അയാള്‍ക്കെതിരെ തുരുതുരാ ഉണ്ടാകുന്നു. പ്രത്യേകിച്ച് പൊലീസുകാരനായ സഹദേവന് (കലാഭവന്‍ ഷാജോണ്‍) അയാളുടെ പ്രതികാരം മുഴുവന്‍ ജോര്‍ജ്കുട്ടിയുടെ കുടുംബത്തോട് കാണിക്കുകയാണ്. എത്ര വേട്ടയാടിട്ടും അയാളുടെ കുടുംബത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. അതിനു ജോര്‍ജ്കുട്ടി നിന്നുകൊടുക്കുന്നുമി്ല്ല.
വളരെയധികം സസ്പെന്‍സ് നിറച്ചുകൊണ്ടാണ് ജിത്തു ജോസഫ് ഈ സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. സിനിമ തീരുന്നതുവരെ പ്രേക്ഷകന്റെ ഹൃദയമിടിപ്പ് ഉച്ചത്തില്‍ തന്നെയാണ്. മിടുക്കനായ സംവിധായകനേ അതൊക്കെ സാധിക്കുകയുള്ളൂ.
ജിത്ത്തു ജോസഫ് മിനിമം ഗാരന്റിയുള്ള സംവിധായകന്