Don't Miss!
- Technology ബാലൻസില്ലെങ്കിലും ഇത് ചെയ്തിരിക്കണം! SBI അക്കൗണ്ടുമായി പുതിയ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള വഴി
- Automobiles കല്യാണത്തിനു മുമ്പ് ലെവൽ മാറി ദീപക്ക്; അപർണയ്ക്കൊപ്പമുള്ള യാത്രകൾ ഇനി ബെൻസിന്റെ തിളക്കത്തിൽ
- News 7 ദിവസം കൊണ്ട് ജീവിതം അടിമുടി മാറും; 3 രാശിക്കാരെ കാത്തിരിക്കുന്നത് സ്വപ്നം കണ്ട വീടും, കൈനിറയെ പണവും
- Sports IPL 2024: ടീം ആലോചിച്ചത് ബദോനിയെ, ഹൂഡ മതിയെന്ന് രാഹുല്‍; കളി ജയിപ്പിച്ച തീരുമാനം ഇതാ
- Travel കാശിയും അയോധ്യയും കണ്ടുവരാം.. കേരളത്തിൽ നിന്ന് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ ചെലവ് കുറഞ്ഞ യാത്ര
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
ദൃശ്യ സമ്പന്നം ജോര്‍ജുകുട്ടിയുടെ ജീവിതം
ജോര്‍ജുകുട്ടി(മോഹന്‍ലാല്‍) രാജാക്കാട്ടെ കേബിള്‍ ടിവി ഉടമയാണ്. ഭാര്യ റാണി (മീന)യും രണ്ടു പെണ്മക്കള് അഞ്ജു (ആന്‍സിബ), അനു (എസ്തര്) എന്നിവര്‍ അടങ്ങുന്നതാണ് അയാളുടെ ലോകം. നാലാംകഌസില് തോറ്റ അനാഥനായിരുന്നു ജോര്‍ജുകുട്ടി. കഠിനാധ്വാനത്തിലൂടെ അയാള്‍ അഞ്ച് ഏക്കര്‍ സ്ഥലവും വീടും വാങ്ങി. വരുമാനമാര്‍ഗമായി കേബിള്‍ ടിവി നെറ്റ്#വര്‍ക്കും.
കുടുംബമാണ് അയാള്‍ക്ക് പ്രധാനം. അതുപോലെ ഭര്‍ത്താവിന്റെ ഇഷ്ടത്തിനൊത്ത് ജീവിക്കുകയാണ് റാണി. മക്കളും അച്ഛനും അമ്മയും അടങ്ങിയ സന്തുഷ്ടമായൊരു കുടുംബം.
മൂത്തമകള്‍ ഒരിക്കല്‍ ഒരു നേച്ച്വര്‍ കാംപിനുപോകുന്നു. അവിടെ വച്ച് ഒരു യുവാവ് വരുണ്‍ (റോഷന്) അവളുടെ ചിത്രം ഫോണില്‍ പകര്‍ത്തുന്നു. ഇപ്പോള്‍ എല്ലായിടത്തും ഫോണ്‍ ആണല്ലോ വില്ലന്‍. ജോര്‍ജുകുട്ടിയുടെ കുടുംബത്തിലേക്കും ഈ ഫോണ്‍ വില്ലനായി എത്തുന്നു.
അഞ്ജുവിന്റെ കുളിമുറിയിലെ സീനുകള്‍ ക്യാംപില്‍ വച്ച് യുവാവ് പകര്‍ത്തുകയാണ്. പിന്നീട് ഇതു കാണിച്ച് അവളെ വശപ്പെടുത്താന്‍ അവന് രാജാക്കാട്ടെത്തുന്നു. ഐജി ആശാ ശരത്)യുടെ മകനാണ് അവന്. എല്ലാ ദുഷിച്ച കൂട്ടുകെട്ടും ഉള്ളവന്. എന്നാല്‍ ജോര്‍ജുകുട്ടിയുടെ വീട്ടില്‍ രാത്രിയില്‍ എത്തുന്ന അവന് ഒരു അത്യാഹിതം സംഭവിക്കുന്നു. അത് ജോര്‍ജ് കുട്ടിയുടെകുടുംബത്തെ വേട്ടയാടുകയാണ്. ഈ വേട്ടയാടലിന് നിന്നുകൊടുക്കാന്‍ ജോര്‍ജുകുട്ടി തയ്യാറല്ല. തന്റെതല്ലാത്തൊരു കാര്യത്തിന് കുടുംബം ശിഥിലമാകാന്‍ അയാള്‍ സമ്മതിക്കില്ല.
അതിനിടെ പൊലീസിന്റെ വേട്ടയാടല്‍ അയാള്‍ക്കെതിരെ തുരുതുരാ ഉണ്ടാകുന്നു. പ്രത്യേകിച്ച് പൊലീസുകാരനായ സഹദേവന് (കലാഭവന്‍ ഷാജോണ്‍) അയാളുടെ പ്രതികാരം മുഴുവന്‍ ജോര്‍ജ്കുട്ടിയുടെ കുടുംബത്തോട് കാണിക്കുകയാണ്. എത്ര വേട്ടയാടിട്ടും അയാളുടെ കുടുംബത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. അതിനു ജോര്‍ജ്കുട്ടി നിന്നുകൊടുക്കുന്നുമി്ല്ല.
വളരെയധികം സസ്പെന്‍സ് നിറച്ചുകൊണ്ടാണ് ജിത്തു ജോസഫ് ഈ സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. സിനിമ തീരുന്നതുവരെ പ്രേക്ഷകന്റെ ഹൃദയമിടിപ്പ് ഉച്ചത്തില്‍ തന്നെയാണ്. മിടുക്കനായ സംവിധായകനേ അതൊക്കെ സാധിക്കുകയുള്ളൂ.
ജിത്ത്തു ജോസഫ് മിനിമം ഗാരന്റിയുള്ള സംവിധായകന്
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
'ഇതെല്ലാം അറിഞ്ഞാണ് സുപ്രിയ വിവാഹം ചെയ്തത്; അവർ അങ്ങനെയൊരു ഭാര്യയല്ല'; താരപത്നിയെക്കുറിച്ച് ആരാധകർ
-
സല്‍മാന്റെ പെങ്ങളെ കെട്ടിയത് പണത്തിന്! വജ്രം പതിപ്പിച്ച വസ്ത്രവും ബെന്റ്ലി കാറും സമ്മാനം