Don't Miss!
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- News കോൺഗ്രസിന് തിരിച്ചടി; വയനാട് ഡിസിസി ജന.സെക്രട്ടറി ബിജെപിയിൽ ചേർന്നു
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
മുഴച്ചുനില്‍ക്കുന്ന പൊരുത്തകേടുകള്‍
എന്നാല്‍ വാസ്തവത്തിനു ശേഷം രണ്ടുപേരും ചേര്‍ന്നത് പൊളിഞ്ഞു പാളീസായൊരു കഥയുമായിട്ടാണ് എന്നതാണ് സങ്കടകരം. ശിക്കാറിനു ശേഷം പത്മകുമാര്‍ സംവിധാനം ചെയ്ത തിരുവമ്പാടി തമ്പാനും വന്‍ പരാജയമായിരുന്നു. അതിലും വലിയ പരാജയകമാകും ഈ ചിത്രമെന്നതില്‍ സംശയമൊന്നുമില്ല.
അച്ഛന്റെ കൊലയാളിയെ തേടി മകന് എത്തുന്ന കഥ മലയാളത്തില്‍ ആദ്യമൊന്നുമല്ല. അതുകൊണ്ടുതന്നെ അത്തരമൊരു പ്രമേയം കൊണ്ടുവരുമ്പോള്‍ എന്തെങ്കിലും പുതുമ വേണമായിരുന്നു. ശത്രുവിന്റെ മക്കളോടു പ്രതികാരം ചെയ്തും സ്വന്തം പ്രതികാരം വീട്ടാറുണ്ട്. ഇവിടെ നായകന് ബീഡി വലിച്ചും മദ്യപിച്ചും നടക്കുകയല്ലാതെ പ്രതികാര ബുദ്ധി എവിടെയും കാണിക്കുന്നില്ല. ഉണ്ണി മുകുന്ദന് ഈ വേഷത്തിനു തീരെ യോജിച്ചില്ലെന്ന് അദ്ദേഹത്തിന്റെ ആദ്യ ഡയലോഗ് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലാകും. പ്രതികാരബുദ്ധിയുള്ള നായകനു വേണ്ട ശബ്ദ ഗാംഭീര്യമൊന്നും ഇല്ലാതെ വെറുതെ സംഭാഷണം പറഞ്ഞുപോകുകയാണ്.
അബദ്ധ പഞ്ചാംഗമാണ് ചിത്രം. 2012 ജൂലൈയിലാണ് പാതിരാമണലില്‍ സംഭവം നടക്കുന്നത്. എന്നാല്‍ വില്ലന്‍ കൊല്ലപ്പെട്ട് കൊലയാളിയെ ജലിലില്‍ നിന്നു പുറത്തിറങ്ങിവരുമ്പോള്‍ കാണിക്കുന്നത് ആറു വര്‍ഷങ്ങള്‍ക്കു ശേഷം എന്നാണ്. അപ്പോള്‍ 2018ല്‍ ആണോ ജയില്‍ മോചിതയാകുന്നത്.
എല്‍ദോ പാതിരാമണലില്‍ എത്തുന്നത് സഹോദരിയുടെ വിവാഹശേഷമാണ്. എന്നാല്‍ ഒരു സന്ദര്‍ഭത്തില്‍ സാറ പറയുന്നുണ്ട് സഹോദരിയുടെ വിവാഹത്തിനു പോയതാണെന്ന്. അതെങ്ങനെ സംഭവവിച്ചു. അതൊക്കെ സംവിധായകനും തിരക്കഥാകൃത്തിനും മാത്രമേ പറയാന്‍ പറ്റൂ.
ആദ്യ പേജിൽ
പാതിരാമണല്‍, വൈകിയോടുന്ന വണ്ടി