Don't Miss!
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- News ശോഭ സുരേന്ദ്രന് വിളിച്ചു എടുത്തില്ല, നമ്പര്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ഇപിയുടെ മകന്
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
നിരൂപണം: ഇവിടെ ഒരു ഇന്റര്‍നാഷണല്‍ മലയാളം സിനിമ
ഇവിടെ എന്ന ചിത്രം കണ്ടു കൊണ്ടിരിയ്ക്കുമ്പോള്‍ അതൊരു മലയാള സിനിമയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഒരു അന്താരാഷ്ട്ര നിലവാരമുള്ള ക്രൈം ത്രില്ലര്‍ ചിത്രമാണ് ശ്യാമപ്രസാദ് സംവിധാനത്തില്‍ പൃഥ്വിരാജ്, നിവിന്‍ പോളി ഭാവന തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തിയ ചിത്രം.
സസ്പെന്‍സിന് പ്രധാന്യം നല്കുന്ന ചിത്രമായതിനാല്‍ ഇവിടെയുടെ കഥയിലേക്ക് കടക്കാന്‍ നിര്‍വ്വാഹമില്ല. വരുണ്‍ ബാല്‍കെ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. ആറ് വയസ്സുമുതല്‍ അമേരിക്കയില്‍ ജീവിക്കുന്ന അരുണ്‍ ബാല്‍കെ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ ഇന്ന് മലയാള സിനിമയില്‍ പൃഥ്വിരാജല്ലാതെ മറ്റൊരു നടിനില്ലെന്ന് തീര്‍ത്ത് പറയാം. പൃഥ്വിരാജിന്റെ ഡയലോഗ് ഡെലിവറി നമിച്ചു.
അമേരിക്കയിലെ ഒരു ഐടി കമ്പനിയിലെ സിഇഒ ആയ കൃഷ് ഹെബ്ബാറിനെയാണ് നിവിന്‍ പോളി ആവതരിപ്പിയ്ക്കുന്നത്. പൃഥ്വിരാജിനൊപ്പം അഭിനയിച്ചു നില്ക്കാന് അല്പം പാടുപെടുന്നുണ്ടെങ്കിലും നിവിന്‍ പോളി തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. റോഷ്ണി എന്ന കഥാപാത്രമായെത്തിയ ഭാവനയുടെ ഡീസന്റ് അഭിനയമാണ്. പ്രകാശ് ബാരെ, ദാനിഷ് കാര്‍ത്തിക്, ജിയ പട്ടേല്‍, ദീപ്തി നായര്‍, ഹരിദേവ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍
ഒരു ശക്തമായ പ്ലോട്ട് ഉണ്ടാക്കിയെടുക്കുന്നതില്‍ തിരക്കഥാകൃത്ത് അജയ് വേണുഗോപാലിന് ചെറുതായൊന്ന് പാളിയോ. രണ്ടാം പകുതിയും ക്ലൈമാക്സും ഒരു സാധാരണക്കാരനായ പ്രേക്ഷകന് അത്രയങ്ങോട്ട് അംഗീകരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഒരു ശ്യാമപ്രസാദ് ചിത്രമെന്നതിലേക്ക് എത്തുമ്പോള്‍ ഇവിടെ ഒരു ശരാശരി ചിത്രമാണ്. ശ്യാമപ്രസാദിന്റെ മറ്റ് ചിത്രങ്ങളില്‍ നിന്ന് വലിയ പ്രത്യേകതയൊന്നും അവകാശപ്പെടാന്‍ ഇവിടെയ്ക്ക് ഇല്ലെങ്കിലും സംവിധായകന്റെ കരിയറില്‍ ഒരു അടയാളപ്പെടുത്തലായിരിക്കും ചിത്രം.
സാങ്കേതിക വശമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം. അവതരണ മികവു കൊണ്ടും ദൃശ്യവത്കരണം കൊണ്ടും ഇവിടെ ഒരു ഇന്റര്‍നാഷണല്‍ ലെവല്‍ നിലനിര്‍ത്തുന്നു. എറിക് ഡിക്നിക് സണ്‍ എന്ന അമേരിക്കന്‍ ഛായാഗ്രഹകനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. അറ്റലാന്റയുടെ ഭംഗി അദ്ദേഹം വളരെ മനോഹരമായി ക്യാമറയില്‍ പകര്‍ത്തി. ഒരു വലിച്ചു നീട്ടല്‍ മനോജിന്റെ എഡിറ്റിങില്‍ അനുഭവപ്പെട്ടു.
ദേശീയ പുരസ്കാര ജേതാവായ ഗോപി സുന്ദറാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കിയത്. ഏതോ തീരങ്ങള്‍, ആഴങ്ങളില്‍ ദിനരാവുകള്‍ എന്നീ പാട്ടുകള്‍ സാഹചര്യത്തിന് അനിയോജ്യമായതുകൊണ്ട് തന്നെ ആസ്വാദ്യകരമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഇന്റര്‍നാഷണല്‍ ലെവലിലുള്ള ഒരു മലയാള സിനിമ. അമിത പ്രതീക്ഷയൊന്നുമില്ലാതെ പോയാല്‍ കണ്ടിരിക്കാവുന്ന ചിത്രം.
നിരൂപണം: ഇവിടെ ഒരു ഇന്റര്‍നാഷണല്‍ മലയാളം സിനിമ
വരുണ്‍ ബാല്‍കെ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. ആറ് വയസ്സുമുല്‍ അമേരിക്കയില്‍ ജീവിക്കുന്ന അരുണ്‍ ബാല്‍കെ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ ഇന്ന് മലയാള സിനിമയില്‍ പൃഥ്വിരാജല്ലാതെ മറ്റൊരു നടിനില്ലെന്ന് തീര്‍ത്ത് പറയാം. പൃഥ്വിരാജിന്റെ ഡയലോഗ് ഡെലിവറി നമിച്ചു.
നിരൂപണം: ഇവിടെ ഒരു ഇന്റര്‍നാഷണല്‍ മലയാളം സിനിമ
അമേരിക്കയിലെ ഒരു ഐടി കമ്പനിയിലെ സിഇഒ ആയ കൃഷ് ഹെബ്ബാറിനെയാണ് നിവിന്‍ പോളി ആവതരിപ്പിയ്ക്കുന്നത്. പൃഥ്വിരാജിനൊപ്പം അഭിനയിച്ചു നില്ക്കാന് അല്പം പാടുപെടുന്നുണ്ടെങ്കിലും നിവിന്‍ പോളി തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു.
നിരൂപണം: ഇവിടെ ഒരു ഇന്റര്‍നാഷണല്‍ മലയാളം സിനിമ
റോഷ്ണി എന്ന കഥാപാത്രമായെത്തിയ ഭാവനയുടെ ഡീസന്റ് അഭിനയമാണ്. പ്രകാശ് ബാരെ, ദാനിഷ് കാര്‍ത്തിക്, ജിയ പട്ടേല്‍, ദീപ്തി നായര്‍, ഹരിദേവ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍
നിരൂപണം: ഇവിടെ ഒരു ഇന്റര്‍നാഷണല്‍ മലയാളം സിനിമ
ഒരു ശ്യാമപ്രസാദ് ചിത്രമെന്നതിലേക്ക് എത്തുമ്പോള്‍ ഇവിടെ ഒരു ശരാശരി ചിത്രമാണ്. ശ്യാമപ്രസാദിന്റെ മറ്റ് ചിത്രങ്ങളില്‍ നിന്ന് വലിയ പ്രത്യേകതയൊന്നും അവകാശപ്പെടാന്‍ ഇവിടെയ്ക്ക് ഇല്ലെങ്കിലും സംവിധായകന്റെ കരിയറില്‍ ഒരു അടയാളപ്പെടുത്തലായിരിക്കും ചിത്രം.
നിരൂപണം: ഇവിടെ ഒരു ഇന്റര്‍നാഷണല്‍ മലയാളം സിനിമ
ഒരു ശക്തമായ പ്ലോട്ട് ഉണ്ടാക്കിയെടുക്കുന്നതില്‍ തിരക്കഥാകൃത്ത് അജയ് വേണുഗോപാലിന് ചെറുതായൊന്ന് പാളിയോ. രണ്ടാം പകുതിയും ക്ലൈമാക്സും ഒരു സാധാരണക്കാരനായ പ്രേക്ഷകന് അത്രയങ്ങോട്ട് അംഗീകരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
നിരൂപണം: ഇവിടെ ഒരു ഇന്റര്‍നാഷണല്‍ മലയാളം സിനിമ
സാങ്കേതിക വശമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം. അവതരണ മികവു കൊണ്ടും ദൃശ്യവത്കരണം കൊണ്ടും ഇവിടെ ഒരു ഇന്റര്‍നാഷണല്‍ ലെവല്‍ നിലനിര്‍ത്തുന്നു. എറിക് ഡിക്നിക് സണ്‍ എന്ന അമേരിക്കന്‍ ഛായാഗ്രഹകനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. അറ്റലാന്റയുടെ ഭംഗി അദ്ദേഹം വളരെ മനോഹരമായി ക്യാമറയില്‍ പകര്‍ത്തി. ഒരു വലിച്ചു നീട്ടല്‍ മനോജിന്റെ എഡിറ്റിങില്‍ അനുഭവപ്പെട്ടു.
നിരൂപണം: ഇവിടെ ഒരു ഇന്റര്‍നാഷണല്‍ മലയാളം സിനിമ
ദേശീയ പുരസ്കാര ജേതാവായ ഗോപി സുന്ദറാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കിയത്. ഏതോ തീരങ്ങള്‍, ആഴങ്ങളില്‍ ദിനരാവുകള്‍ എന്നീ പാട്ടുകള്‍ സാഹചര്യത്തിന് അനിയോജ്യമായതുകൊണ്ട് തന്നെ ആസ്വാദ്യകരമാണ്.
നിരൂപണം: ഇവിടെ ഒരു ഇന്റര്‍നാഷണല്‍ മലയാളം സിനിമ
പൃഥ്വിയും ഭാവനയും ഇത് ആറാം തവണയാണ് ഒന്നിച്ച് അഭിനയിക്കുന്നത്. ദ മെട്രോ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയും ഭാവനയും ഒന്നിച്ചഭിയിച്ചിട്ടുണ്ട്
നിരൂപണം: ഇവിടെ ഒരു ഇന്റര്‍നാഷണല്‍ മലയാളം സിനിമ
ഒരു തലത്തില്‍ പൃഥ്വിരാജും മറ്റൊരു തലത്തില്‍ നിവിന്‍ പോളിയും ഇന്ന് മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന യുവ താരങ്ങളാണ്. ഇതാദ്യമായാണ് പൃഥ്വിയും നിവിനും ഒന്നിച്ചഭിനയിക്കുന്നത്
നിരൂപണം: ഇവിടെ ഒരു ഇന്റര്‍നാഷണല്‍ മലയാളം സിനിമ
ചുരുക്കിപ്പറഞ്ഞാല്‍ ഇന്റര്‍നാഷണല്‍ ലെവലിലുള്ള ഒരു മലയാള സിനിമ. അമിത പ്രതീക്ഷയൊന്നുമില്ലാതെ പോയാല്‍ കണ്ടിരിക്കാവുന്ന ചിത്രം.
ചുരുക്കം: ഇവിടെ തീര്‍ത്തും വ്യത്യസ്തമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.ഒരു അന്താരാഷ്ട്ര നിലവാരമുളള മലയാള സിനിമ തന്നെയാണ് ഇത്.