Don't Miss!
- News അംബേദ്കറെ അപമാനിച്ചു, രാജ്യത്തെ തകര്‍ക്കാന്‍ നോക്കുന്നു; കോണ്‍ഗ്രസിനെ വിടാതെ പ്രധാനമന്ത്രി
- Sports IPL 2024: തലയെ വീഴ്ത്തി റുതുരാജ്, ധോണിയുടെ വമ്പന്‍ റെക്കോഡ് തകര്‍ന്നു! ഇനി ഒന്നാമന്
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Lifestyle പങ്കാളിയെ ചേര്‍ത്ത് പിടിച്ച് ഉറങ്ങുന്നവരാണോ? ദമ്പതികള്‍ക്കിടയിലെ ദാമ്പത്യരഹസ്യങ്ങള്‍
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ലാലിനെ അറിഞ്ഞുള്ള സിദ്ദിഖ് പ്രയോഗങ്ങള്‍
ഒറ്റയാന്മാരുടെ ജീവിതമാണ് സിദ്ദിഖ് എന്ന സംവിധായകന് എന്നും ഇഷ്ടപ്പെടാറുള്ളത്. ലാലിനൊപ്പം സംവിധാനം ചെയ്യുന്ന സമയത്ത് അയാള്‍ സംഘത്തിന്റെ കഥയായിരുന്നു എടുത്തിരുന്നത്. ഇന്‍ ഹരിഹര്‍ നഗര്‍, റാംജിറാവ് സ്പീക്കിങ്ങ്, വിയറ്റ്നാം കോളനി, കാബൂളിവാല എന്നിവയെല്ലാം അത്തരത്തിലുള്ള ചിത്രമായിരുന്നു.
എന്നാല്‍ ഹിറ്റ്ലര്‍, ക്രോണിക് ബാച്ചിലര്‍, ബോഡിഗാര്‍ഡ്, ലേഡീസ് ആന്‍ഡ് ജന്റില്മാന് എന്നിവയെല്ലാം ഒരു വ്യക്തിയുടെ ജീവിതം സംബന്ധിച്ചുള്ള കഥയായിരുന്നു. മറ്റു കഥാപാത്രങ്ങളെല്ലാം അയാളെ സപ്പോര്‍ട്ട് ചെയ്യാന്‍ മാത്രമുള്ളതായിരുന്നു. ഒറ്റയാന്മാരുടെ ജീവിതം പറയുമ്പോള്‍ സിദ്ദീഖ് കൂട്ടുപിടിക്കുന്നതാകട്ടെ ശുദ്ധ ഹാസ്യത്തെയും.
മുന്‍ചിത്രങ്ങളുടെ മാതൃകയില്‍ തന്നെയാണ് സിദ്ദീഖ് ഇതും ഒരുക്കിയിരിക്കുന്നത്. ദിലീപാണ് ഇപ്പോള്‍ കോമഡി നന്നായി ചെയ്യുന്നതെങ്കിലും ലാലിന്റെ കോമഡിക്ക് ഒരു വ്യത്യസ്തതയുണ്ട്. പ്രത്യേകിച്ച് ലാല്‍ മദ്യപിച്ച് എത്തുകയാണെങ്കില്‍ പറയുകയും വേണ്ട. ലാല്‍ മാനറിസം നന്നായി ഉപയോഗപ്പെടുത്തിയാണ് സിദ്ദീഖ് ലേഡീസ് ആന്‍ഡ് ജന്റില്മാന് ഒരുക്കിയിരിക്കുന്നത്. ക്ലൈമാക്സ് അത്രയ്ക്ക് പോരെങ്കിലും ചിത്രം എല്ലാവരും ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്.
ദിലീപിന്റെ ബോഡിഗാര്‍ഡ് ക്ലൈമാക്സിന്റെ പ്രത്യേകതകൊണ്ടു മാത്രം രക്ഷപ്പെട്ട ചിത്രമായിരുന്നു. എന്നാല്‍ ഇതില്‍ കഥയുടെ വളര്‍ച്ചയാണ് ഏറെ രസകരമായത്. ഭാര്യ മരിച്ച ഓര്‍മയില്‍ ജീവിക്കുകയാണ് അയാള്‍ എന്ന് ആദ്യം പ്രേക്ഷകനു അറിയില്ല. ഭാര്യ വിവാഹമോചനം തേടി വേര്‍പിരിഞ്ഞുവെന്നാണ് ബോസ് പറയുന്നത്.
അതങ്ങനെയെന്നു തന്നെയാണ് മനസ്സിലാകൂ. പാളിച്ചപറ്റാതെയാണ് ഇവിടെയൊക്കെ സിദ്ദീഖ് കൈകാര്യം ചെയ്തിരിക്കുന്നത്. ലാലിനെ അറിഞ്ഞുകൊണ്ടുതന്നെയാണ് അദ്ദേഹം ചന്ദ്രബോസ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. നാം കാണാന്‍ ഇഷ്ടപ്പെടുന്ന തരം ലാലാണ് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്.
-
പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ
-
വിവാഹമോചനം കുടുബത്തിൽ തുടർകഥയാകുന്നു; താര കുടുംബത്തിലേക്ക് മറ്റൊരു വധു; സമാന്തയ്ക്ക് ശേഷം മറ്റൊരു നടി?
-
സല്‍മാന്റെ പെങ്ങളെ കെട്ടിയത് പണത്തിന്! വജ്രം പതിപ്പിച്ച വസ്ത്രവും ബെന്റ്ലി കാറും സമ്മാനം