Don't Miss!
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
നിരൂപണം: ലോഹം രാവണപ്രഭുവോ നരസിംഹമോ അല്ല, ലോഹമാണ്, വെറും ലോഹം
സിനിമ ഇറങ്ങുന്നതിന് മുമ്പ് സംവിധായകന് രഞ്ജിത്ത് പറഞ്ഞത് ഓര്‍മയുണ്ടല്ലോ, ലോഹം കാണാന്‍ പോകുമ്പോള്‍ രാവണപ്രഭുവോ നരസിംഹമോ ഒന്നും മനസ്സില്‍ വയ്ക്കേണ്ടതില്ല. ലോഹം ലോഹമെന്ന പുതിയ സിനിമയായി തന്നെ കാണുക. അങ്ങനെ നോക്കുമ്പോള്‍ ഒരു ശരാശരി മോഹന്‍ലാല്‍ ചിത്രമായി ആസ്വദിച്ച് കാണാനാവുന്ന സിനിമ, അതാണ് ലോഹം. അത് മാത്രമാണ് ലോഹം
മഞ്ഞലോഹവും, അതായത് സ്വര്‍ണവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളുമാണ് കഥയുടെ ഇതിവൃത്തം. കോഴിക്കോട് വിമാനത്താവളത്തില്‍ നടക്കുന്ന സ്വര്‍ണവേട്ടയും അതില്‍ അറിയാതെ പങ്കാളികളാകുന്ന സാധാരണക്കാരും അറിഞ്ഞു കൊണ്ട് കുറ്റം ചെയ്യുന്ന കുറച്ചാളുകളും. കഥയിലേക്ക് കൂടുതല്‍ കടക്കാന്‍ നിര്‍വ്വാഹമില്ല. ടൈറ്റില്‍ ടാഗില്‍ പറഞ്ഞപോലെ ഇത് കള്ളക്കടത്തിന്റെ കഥയല്ല, കള്ളം കടത്തുന്ന കഥയാണ്. അതില്‍ എല്ലാമുണ്ട്.
ഇന്റര്‍വെല്‍ വരെ ചിത്രം തകര്‍ത്തു പോകുകയായിരുന്നു. എവിടെയും പിടികൊടുക്കാതെയുള്ള രഞ്ജിത്തിന്റെ അപാര തിരക്കഥയും സംവിധമികവും. എന്നാല്‍ രണ്ടാം പകുതിയിലെത്തിയപ്പോള്‍ അത് താഴെ വീണുപോയി. ഒരു സസ്പെന്‍സ് ആക്ഷന്‍ ത്രില്ലര്‍ മൂഡ് ക്ലൈമാക്സില്‍ വീണു പൊട്ടി എന്ന് പറയുന്നതാവും ശരി. സെക്കന്റ് ഹാഫ് കണ്ടതിന് ശേഷം വേണമെങ്കില്‍ പ്രേക്ഷകര്‍ക്ക് സിനിമ ഒരു ശരാശരിയാണെന്ന് അഭിപ്രായമുണ്ടെങ്കില്‍ തെറ്റ് പറയാന്‍ കഴിയില്ല.
ഇനി കഥാപാത്രങ്ങളുലേക്കെത്താം, ഒരു സിംപിള്‍ ഇന്‍ട്രോയോടു കൂടെയാണ് മോഹന്‍ലാല്‍ എത്തുന്നത്. പിന്നെയൊരു പൊളിച്ചടക്കലായിരുന്നു. പതുക്കെ തുടങ്ങി, പകുതിയില്‍ മുറുക്കി ഒരു ആളിക്കത്തല്‍ പോലെ. എത്ര വര്‍ഷം കഴിഞ്ഞിട്ടും മോഹന്‍ലാല്‍ ഒരു മാസ് ഹീറോ ആയി തന്നെ പ്രേക്ഷക മനസ്സില്‍ ഇരിക്കുന്നതിന്റെ കാരണം ഇതാണ്. പിന്നെ എടുത്തു പറയേണ്ടത് സിദ്ധിഖിന്റെയും കൂടെ അഭിനയിച്ച കലാകരന്റെയും പ്രകടനമാണ്. ആദ്യ പകുതിയില്‍ കൈയ്യടി നേടിയത് ഇവരാണ്.
പാത്ര സൃഷ്ടിയില്‍ രഞ്ജിത്ത് ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല എന്നതിനുദാഹരണമാണ് ലോഹത്തിലെ കഥാപാത്രങ്ങളും. നായികയായി എത്തിയ ആന്‍ഡ്രിയ ജെര്‍മിയ ഉള്‍പ്പടെ, രണ്‍ജി പണിക്കര്‍, അജ്മല്‍ അമീര്‍, കെപിഎസി ലളിത, ജോജു ജോര്‍ജ്ജ്, മൈഥിലി, മണിക്കുട്ടന്, ടിനി ടോം, വിജയരാഘവന്, സൗബിന്, അബു സലീം, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി ഓരോരുത്തരും തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി.
സി രാജമണിയുടെ പശ്ചാത്തല സംഗീതം ചിത്രത്തിന് നല്ലൊരു ലൈഫ് നല്കി. രണ്ട് മെലഡി പാട്ടുകളാണുള്ളത്. അവ രണ്ടും പ്രേക്ഷക ഹൃദയം തൊടുന്നു. ഇതിനൊപ്പം കുഞ്ഞുണ്ണഇ എസ് നായരുടെ ഛായാഗ്രഹണവും മികവ് കൂട്ടി. ഒരിക്കല്‍ കൂടെ പറയാം, ലോഹം ഒരു ഗംഭീര ചിത്രമാണെന്ന അഭിപ്രായമില്ല. സെക്കന്റ് ഹാഫില്‍ തകര്‍ന്നു പോകുന്ന ഒരു ശരാശരി ചിത്രം. പക്ഷെ പരാജയമല്ല.
-
ആ സിനിമ കണ്ട് അന്ന് അമ്മ വിളിച്ചു; കരച്ചില് വരുന്നെന്ന് പറഞ്ഞു; അന്ന് ഞാന്‍ ചിന്തിച്ചു: നയന്‍താര
-
മകൻ അച്ഛനെ കാണാറുണ്ട്; ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ; തനിക്ക് മാത്രമല്ല ഇത് സംഭവിച്ചതെന്നും മേതിൽ ദേവിക
-
സുഹൃത്തുക്കൾ പോയി, അപ്സര ഒറ്റപ്പെട്ട അവസ്ഥയിൽ; തിരിച്ച് വന്ന ശേഷം രസ്മിനും ആളാകെ മാറി; പ്രേക്ഷകർ