Don't Miss!
- News മൾട്ടിബാഗർ അലർട്ട്; 636 ശതമാനം നേട്ടവുമായി ഈ പെന്നി സ്റ്റോക്ക് കുതിക്കുന്നു, ഇത് തന്നെ വാങ്ങാൻ നല്ല സമയം?
- Technology വെറും 7,499 രൂപയ്ക്ക് വെർച്വൽ റാം അടക്കം 12 ജിബി റാമും എഐ ക്യാമറയും; പോക്കോ സി61 വിൽപന ഇന്ന് ആരംഭിക്കും
- Automobiles ടോള്‍ പ്ലാസകള്‍ ഇല്ലാതാകാന്‍ ദിവസങ്ങള്‍ മാത്രം; ഇനി ഓടുന്ന ദൂരത്തിന് മാത്രം ടോള്‍!
- Finance വീണ്ടും റെക്കോർഡിട്ട് സ്വർണം, അരലക്ഷത്തിലേക്കുള്ള ദൂരം കുറഞ്ഞു, വില വർധനവ് നേട്ടമാക്കാനും വഴിയുണ്ട്
- Sports IPL 2024: ഡിസിക്കെതിരേ സഞ്ജു ബാറ്റിങില്‍ കസറും! ഫിഫ്റ്റി പ്ലസ് ഉറപ്പിച്ചു? ഈ കാരണം
- Lifestyle പ്രസവശേഷം സ്ത്രീകള്‍ ശ്രദ്ധിക്കണം; ഹൃദ്രോഗ സാധ്യത കൂടുതല്‍ ! അപകടം വരുന്നത് ഇങ്ങനെ
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
നിരൂപണം: മഹേഷിന്റെ 'മനോഹര' പ്രതികാരം
മഹേഷിന്റെ പ്രതികാരം ഒരിക്കലും പ്രേക്ഷകനെ വേദിനിപ്പിക്കില്ല. മനോഹരമൊരു അനുഭവമാണ് ദിലീഷ് പോത്തന് - ഫഹദ് ഫാസില്‍- ആഷിഖ് അബു കൂട്ടുകെട്ടില്‍ പിറന്ന മഹേഷിന്റെ പ്രതികരാം. വളരെ ലളിതമായ ഒരു കഥ, അത്രതന്നെ ലളിതമായി അവതരിപ്പിച്ചിരിയ്ക്കുകയാണ് ടീം. ഒരു നാവഗത സംവിധായകനില്‍ നിന്നാണ് മഹേഷിന്റെ പ്രതികാരം എന്ന ചിത്രം തുടങ്ങുന്നത് എന്ന കാര്യം സിനിമ തുടങ്ങിക്കഴിഞ്ഞാല്‍ മറക്കും.
ഇടുക്കിയില്‍ ഭാവന സ്റ്റുഡിയോ നടത്തുന്ന മഹേഷ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമ. കളിക്കൂട്ടുകാരിയായ സൗമ്യയെ മഹേഷിന് ഇഷ്ടമാണ്. പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന ചിത്രത്തിന്റെ ആദ്യ പകുതി സാന്ദര്‍ഭിക നര്‍മവും അല്പം നൊമ്പരങ്ങളുമായി മുന്നോട്ട് പോകുന്നു. രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ നായകന്റെ ജീവിതം സങ്കീര്‍ണതയിലേക്ക് കടക്കുകയാണ്. ആദ്യ പകുതിയുടെ താളം തെറ്റിക്കാതെ തന്നെ അതിനെ മുന്നോട്ട് കൊണ്ടു പോകാന്‍ ടീമിന് സാധിച്ചു.
പ്രേക്ഷകന് ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും ടെന്‍ഷനും അനുഭവിക്കാന്‍ ഇടം നല്‍കാതെയാണ് സിനിമ മുന്നോട്ട് പോകുന്നത്. തീര്‍ത്തുമൊരു റിലാക്സ് മൂഡ് കിട്ടുകയും ചെയ്യും. ഒട്ടും നാടകീയത കലരാത്ത അഭിനയമാണ് അതിനുള്ള പ്രധാന കാരണം. ബോക്സോഫീസില്‍ പണം വാരി നിറയ്ക്കുന്ന കഥാപാത്രങ്ങളല്ല, ജീവനുള്ള കഥാപാത്രങ്ങളെയാണ് തനിക്ക് വേണ്ടതെന്ന് ഫഹദ് തെളിയിച്ചു. മഹേഷ് എന്ന കഥാപാത്രത്തിന്റെ എല്ലാ സ്വത്വവും ഉള്‍ക്കൊണ്ടാണ് ഫഹദ് അഭിനയിക്കുന്നത്. അല്ല പെരുമാറുന്നത്.
സൗമ്യ എന്ന നായിക കഥാപാത്രത്തെ അനുശ്രീയും ഭംഗിയാക്കി. തന്റെ ട്രേഡ് മാര്‍ക്ക് അഭിനയവുമായി സൗഭിനും എത്തുന്നു. ഇവരെ കൂടാതെ ഒത്തിരി പുതുമുഖ താരങ്ങളെയും ചിത്രം പരിചയപ്പെടുത്തുന്നുണ്ട്. ജിന്‍സി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അപര്‍ണ ബാലമുരളി തീര്‍ത്തും നാച്വറലായ അഭിനനയം കാഴ്ചവച്ചു. ജിന്സണ് എന്ന കഥാപാത്രം അഭിനയിക്കുമ്പോള്‍ മുന്നില്‍ ക്യാമറ ഉള്ളതായി പോലും പ്രേക്ഷകര്‍ക്ക് തോന്നില്ല. അങ്ങനെ ഓരോ കഥാപാത്രങ്ങളെയും നമുക്ക് പരിചയമുള്ള ഗ്രാമങ്ങളില്‍ കാണാം
എല്ലാ ക്രഡിറ്റും സംവിധായകന് ദിലീഷ് പോത്തന് നല്കുന്നു. ശ്യാം പുഷ്കറിന്റെ തിരക്കഥയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ദിലീഷ് പോത്തന് സാധിച്ചു. ദിലീഷ് പോത്തന്എന്ന അഭിനേതാവില്‍ പ്രേക്ഷകര്‍ കണ്ടിരുന്ന ഹ്യൂമര്‍ സെന്‍സ് ഒരു സംവിധായകന് എന്ന നിലയിലേക്ക് മാറിയപ്പോഴും അദ്ദേഹം ഉപയോഗിച്ചു. റൊമാന്റിക് - ഇമോഷണല്‍ രംഗങ്ങളൊക്കെ വളരെ മിതത്വത്തോടെയാണ് അവതരിപ്പിച്ചത്.
ഇടുക്കിയുടെ സൗന്ദര്യത്തെ ഒപ്പിയെടുത്ത ഷൈജു ഖാലിദിന്റെ ഛായാഗ്രഹണ മികവിനാണ് അടുത്ത പ്ലസ് മാര്‍ക്ക്. സൈജു ശ്രീധറിന്റെ എഡിറ്റിങും അതിന് സഹായിച്ചു. സമീറ സനീഷിന്റെ കോസ്റ്റിയൂം ഡിസൈനിങ് ഈ ചിത്രത്തിലും സിനിമയുടെ നിറം നിലനിര്‍ത്തുന്നു. ഹൃദയത്തില്‍ തൊടുന്ന ബിജിപാലിന്റെ പാട്ടുകളെ കുറിച്ചും പ്രത്യേകം പരമാര്‍ശിക്കേണ്ടിയിരിക്കുന്നു. റഫീഖ് അഹമ്മദിന്റെ സുന്ദരമായ വരിള്‍ക്കൊപ്പം ബിജിപാലിന്റെ പാട്ടുമാകുമ്പോള് പറയാനുണ്ടോ.
രണ്ടാം പകുതിയില്‍ അല്പമൊരു ഇഴച്ചില്‍ അനുഭവപ്പെട്ടുവെങ്കിലും ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് അതിനെയെല്ലാം മറികടക്കുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍, വളരെ നല്ല രീതിയില്‍ അണിയിച്ചൊരുക്കിയ മനോഹരമൊരു പ്രതികാരമാണ് ചിത്രം. കുടുംബവുമായി പോയിരുന്നു തീര്‍ച്ചയായും കണ്ടിരിക്കണം. ഫഹദ് ഫാസിലിന്റെ തിരിച്ചുവരവ് എന്നൊന്നും പറയാന്‍ കഴിയില്ല. എന്തെന്നാല്‍ ഫഹദ് എങ്ങോട്ടും പോയിരുന്നില്ല... ആളുകള്‍ ഫഹദിനെ തിരിച്ചെടുക്കുന്നു എന്നുവേണമെങ്കില്‍ പറയാം.
നിരൂപണം: മഹേഷിന്റെ 'മനോഹര' പ്രതികാരം
ടൈറ്റില്‍ റോളിലെത്തുന്ന മഹേഷാണ് ഫഹദ് ഫാസില്‍. ഭാവന സ്റ്റുഡിയോയുടെ ഓണറായ മഹേഷ്. മഹേഷ് ഭാവന എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. ഫഹദ് ഫാസിലിന്റെ തിരിച്ചുവരവ് എന്നൊന്നും പറയാന്‍ കഴിയില്ല. എന്തെന്നാല്‍ ഫഹദ് എങ്ങോട്ടും പോയിരുന്നില്ല... ആളുകള്‍ ഫഹദിനെ തിരിച്ചെടുക്കുന്നു എന്നുവേണമെങ്കില്‍ പറയാം.
നിരൂപണം: മഹേഷിന്റെ 'മനോഹര' പ്രതികാരം
മഹേഷിന്റെ കാമുകിയായ സൗമ്യയെയാണ് അനുശ്രീ അവതരിപ്പിയ്ക്കുന്നത്. ഒരു നേഴ്സാണ് സൗമ്യ
നിരൂപണം: മഹേഷിന്റെ 'മനോഹര' പ്രതികാരം
ക്രിസ്പിന് എന്ന കഥാപാത്രത്തെയാണ് സൗഭിന് അവതരിപ്പിച്ചിരിയ്ക്കുന്നത്. തന്റെ ട്രേഡ് മാര്‍ക്ക് അഭിനയവുമായി സൗഭിനും എത്തുന്നു
നിരൂപണം: മഹേഷിന്റെ 'മനോഹര' പ്രതികാരം
ഒത്തിരി പുതുമുഖങ്ങളെ ദിലീഷ് പോത്തന് പരിചയപ്പെടുത്തുന്നു. ഓരോരുത്തരും ഒന്നിനൊന്ന് മെച്ചം. നാട്ടിന്‍പുറങ്ങളില്‍ നമ്മള് പലപ്പോഴും ഇവരെ കണ്ടിട്ടുണ്ട്. ജാഫര്‍ ഇടുക്കി, അപര്‍ണ ബാലമുരളി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്
നിരൂപണം: മഹേഷിന്റെ 'മനോഹര' പ്രതികാരം
സാള്‍ട്ട് ആന്റ് പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ മലയാളത്തില്‍ മാറ്റങ്ങള്‍ക്ക് വഴിവെട്ടിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ശ്യാം പുഷ്കരന്. മഹേഷിന്റെ പ്രതികാരത്തിലും അദ്ദേഹം പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല
നിരൂപണം: മഹേഷിന്റെ 'മനോഹര' പ്രതികാരം
ദിലീഷ് പോത്തന് എന്ന നടന് ആദ്യമായി സംവിധായകന്റെ തൊപ്പി അണിഞ്ഞു ചിത്രത്തിലൂടെ. തുടക്കക്കാരന്റെ ഒരു പതര്‍ച്ചയുമില്ലാതെയാണ് ദിലീഷ് ചിത്രത്തെ നയിച്ചിരിയ്ക്കുന്നത്. ഒരു നവാഗതനാണ് സിനിമ ചെയ്തത് എന്ന തോന്നല്‍ പ്രേക്ഷകര്‍ക്കും ലവലേശം അനുഭവപ്പെടുന്നില്ല എന്നതാണ് സത്യം
നിരൂപണം: മഹേഷിന്റെ 'മനോഹര' പ്രതികാരം
ഹൃദയത്തില്‍ തൊടുന്ന ബിജിപാലിന്റെ പാട്ടുകളെ കുറിച്ചും പ്രത്യേകം പരമാര്‍ശിക്കേണ്ടിയിരിക്കുന്നു. റഫീഖ് അഹമ്മദിന്റെ സുന്ദരമായ വരിള്‍ക്കൊപ്പം ബിജിപാലിന്റെ പാട്ടുമാകുമ്പോള് പറയാനുണ്ടോ. ബിജിപാല്‍ തന്നെയാണ് പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്
നിരൂപണം: മഹേഷിന്റെ 'മനോഹര' പ്രതികാരം
ഇടുക്കിയുടെ സൗന്ദര്യത്തെ ഒപ്പിയെടുത്ത ഷൈജു ഖാലിദിന്റെ ഛായാഗ്രഹണ മികവിനാണ് അതുത്ത പ്ലസ് മാര്‍ക്ക്. സൈജു ശ്രീധറിന്റെ എഡിറ്റിങും അതിന് സഹായിച്ചു. സമീറ സനീഷിന്റെ കോസ്റ്റിയൂം ഡിസൈനിങ് ഈ ചിത്രത്തിലും സിനിമയുടെ നിറം നിലനിര്‍ത്തുന്നു
നിരൂപണം: മഹേഷിന്റെ 'മനോഹര' പ്രതികാരം
ഒപിഎം ഡ്രീം മിന് സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു ആണ് ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത്. സിനിമയ്ക്കും ടീമിനും എല്ലാവിധ പോസിറ്റീവ് എനര്‍ജിയും നല്കി ആഷിഖ് സിനിമയ്ക്കൊപ്പം തന്നെയുണ്ടായിരുന്നു
നിരൂപണം: മഹേഷിന്റെ 'മനോഹര' പ്രതികാരം
ചുരുക്കത്തില്‍ പറഞ്ഞാല്‍, വളരെ നല്ല രീതിയില്‍ അണിയിച്ചൊരുക്കിയ മനോഹരമൊരു പ്രതികാരമാണ് ചിത്രം. കുടുംബവുമായി പോയിരുന്നു തീര്‍ച്ചയായും കണ്ടിരിക്കണം.
ചുരുക്കം: വളരെ ലളിതവും സരസവുമായ ഒരു പ്രതികാര കഥയിലൂടെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു സിനിമാ അനുഭവം ദിലീഷ് പോത്തന് നല്കുന്നു.
-
തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ! ബിഗ് ബോസിനോട് ആരാധകരുടെ അപേക്ഷ
-
കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതല്ല, ബിഗ് ബോസിനകത്ത് നടക്കുന്ന ഹണിമൂണ്‍ ആഘോഷമാണ്
-
ഇവർക്കെങ്ങനെ പ്രേക്ഷകരോട് ബന്ധമുണ്ടാക്കാനാകും?; അപകടം മനസിലാക്കി ബിഗ് ബോസ്; നേരിട്ടറിയിച്ചു