Don't Miss!
- Automobiles ബൈക്കുകള്‍ക്ക് വില കൂട്ടി എന്‍ഫീല്‍ഡ് എതിരാളികള്‍; പേടിക്കണ്ട, ഒരു ഷര്‍ട്ട് വാങ്ങുന്ന പൈസയേ കൂടിയിട്ടുള്ളൂ...
- Lifestyle സൂര്യന് അത്യുച്ചസ്ഥായിയില്‍, അതിവിശേഷം പത്താമുദയം; ഏതൊരു മംഗളകാര്യത്തിനും ശുഭദിനം
- Technology തലച്ചോറുള്ളവർ ഇത് വാങ്ങും, അല്ലാത്തവർ പുച്ഛിക്കും! ഹോണറിന്റെ ഈ 5ജി ഫോണിന് ഞെട്ടിക്കുന്ന വിലക്കുറവ്
- Sports IPL 2024: സന്ദീപിന്റെ ഫൈഫറോ, ജയ്സ്വാളിന്റെ സെഞ്ച്വറിയോ അല്ല; ടേണിങ് പോയിന്റ് മറ്റൊന്ന്!
- Finance തങ്കപ്പനല്ല, പൊന്നപ്പൻ..! റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണം, 5 ദിവസം കൊണ്ട് കുറഞ്ഞത് 1,600 രൂപ
- News സ്വര്‍ണവില ഇടിഞ്ഞുവീണു; ജ്വല്ലറിയിലേക്ക് വിട്ടോ... ഇത്രയും കുറവ് ആദ്യം, പവന് വില അറിയാം
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
മസാല റിപബ്ലിക് ഈസ് വെരി ഡെയ്ഞ്ചറസ്
മസാല റിപ്പബ്ലിക് എന്ന സിനിമ കാണാന്‍ പോകുന്നവരോടെല്ലാം ഈ ഒരു മുന്നറിയിപ്പ് തന്നെയാണ് നല്‍കാനുള്ളത്. മസാല റിപ്പബ്ലിക് ഈസ് വെരി ഡെയ്ഞ്ചറസ്.
നിയമ പ്രകാരമുള്ള മുന്നറിയിപ്പ് പോലെ ഈ വാചകം സിനിമയുടെ പോസ്റ്ററുകളില്‍ ചേര്‍ക്കേണ്ടതാണ്. സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും, അവര്‍ കടുത്ത ഇന്ദ്രജിത്ത് ഫാന്‍ ആണെങ്കില്‍ പോലും തോന്നുക ഇതേ വികാരമാണ്. പ്രേക്ഷകരെ അത്രത്തോളം നിരാശപ്പെടുത്തുന്നുണ്ട് വൈശാഖ് ജിഎസ് സംവിധാനം ചെയ്ത ഈ സിനിമ.
കേരളത്തിലെ പാന്‍ മസാല നിരോധനവും അതേ തുടര്‍ന്ന് നിലവില്‍ വരുന്ന ആന്റി ഗുഡ്ക സ്ക്വാഡും അവരുടെ പ്രവര്‍ത്തനങ്ങളും ഒക്കെയാണ് സിനിമയുടെ ഇതിവൃത്തം. എന്തൊക്കെ പറഞ്ഞാലും, അന്യ സംസ്ഥാന തൊഴിലാളികളെ അഭിസംബോധന ചെയ്ത ആദ്യ മലയാള ചിത്രം എന്ന ക്രെഡിറ്റ് മസാല റിപ്പബ്ലിക്കിന് എടുക്കാവുന്നത്.
ആന്റി ഗുഡ്ക സ്ക്വാഡിന്റെ തലവനായെത്തുന്ന ആളാണ് എസ് ഐ ശംഭു എന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍. കേരളം മുഴുവനും ഉള്ള ഒരു സ്ക്വാഡിന്റെ തലവനായി വെറും ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ആണ് നിയമിച്ചത് എന്ന കാര്യം നമുക്ക് മനപ്പൂര്‍വ്വം മറക്കാം... എന്നാലും മസാല റിപ്പബ്ലിക് എന്ന സിനിമയെ അങ്ങനെ മറക്കാന്‍ പറ്റില്ല.
എസ്ഐ ശംഭു ഈസ് വെരി ഡെയ്ഞ്ചറസ്
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ട് ജയന് ശേഷം ഇന്ദ്ര ജിത്തിന്റെ തകര്‍പ്പന്‍ പോലീസ് വേഷം എന്നൊക്കെയായിരുന്നു പരസ്യത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ആ പരസ്യവാചകത്തോട് അല്പം പോലും സിനിമ നീതി പുലര്‍ത്തുന്നില്ല.
എസ്ഐ ശംഭു ഈസ് വെരി ഡെയ്ഞ്ചറസ്
സിനിമ റിലീസ് ചെയ്ത ആദ്യ ദിവസങ്ങളില്‍ തന്നെ ആളൊഴിഞ്ഞ കസേരകളായിരുന്നു തീയേറ്ററുകളില്‍ കാണാനായത്.
എസ്ഐ ശംഭു ഈസ് വെരി ഡെയ്ഞ്ചറസ്
മികച്ച നടന്മാരെ കിട്ടിയിട്ടും അവരെ വേണ്ടതുപോലെ ഉപയോഗിക്കാനുള്ള കെല്പ് സിനിമക്ക് ഇല്ലാതെ പോയി എന്നതാണ് ഗതികേട്. ഇന്ദ്രജിത്തും
ബാലചന്ദ്രനും, അന്യ സംസ്ഥാന തൊഴിലാളികള്‍ പോലും അഭിനയത്തിന്റെ കാര്യത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
എസ്ഐ ശംഭു ഈസ് വെരി ഡെയ്ഞ്ചറസ്
സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ എന്താണ് കഥ എന്ന് അറിയാതെ പോയോ എന്നാണ് സംശയം. സിനിമ എങ്ങോട്ടാണ് പോകുന്നതെന്ന സംശയം കാഴ്ചക്കാര്‍ക്കൊപ്പം സംവിധായകനും അനുഭവിച്ചിട്ടുണ്ടാകും.
എസ്ഐ ശംഭു ഈസ് വെരി ഡെയ്ഞ്ചറസ്
പതിവ് കോമഡി കഥാപാത്രങ്ങളില്‍ നിന്ന് മാറി വിനായകനെ പോലുള്ള ഒരു നടന് ശക്തിയുള്ള കഥാപാത്രം നല്കുന്ന സിനിമയായിരിക്കും എന്നായിരുന്നു അദ്യം പ്രതീക്ഷിച്ചത്. എല്ലാ കാഥാപാത്രങ്ങളേയും പോലെ തന്നെ വിനായകന്റെ ബംഗാളി ബാബുവും അവസാനിച്ചു.
എസ്ഐ ശംഭു ഈസ് വെരി ഡെയ്ഞ്ചറസ്
പാന്‍ മസാല നിരോധനം എങ്ങനെ അന്യ സംസ്ഥാന തൊഴിലാളികളെ ബാധിക്കുന്നു എന്നതിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ആദ്യമായി ഇത്തരം പാര്‍ശ്വവത്കരിക്കപ്പെട്ട തൊഴിലാളികളുടെ കഥ പറയുന്ന ചിത്രമെന്ന പ്രത്യേകത എന്തായാലും മസാല റിപ്പബ്ലിക്കിന് അവകാശപ്പെടാം.
എസ്ഐ ശംഭു ഈസ് വെരി ഡെയ്ഞ്ചറസ്
സിനിമയിലെ പല കാഥാപാത്രങ്ങളുടേയും ആവശ്യകത തന്ന എന്താണെന്ന് സംശയം തോന്നും. എന്നാല്‍ സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്ന കഥാപാത്രം
സത്യത്തില്‍ എന്തിനാണ് ആ സിനിമയില്‍ എന്ന് തോന്നിപ്പോാല് തെറ്റ് പറയാന്‍ പറ്റില്ല
എസ്ഐ ശംഭു ഈസ് വെരി ഡെയ്ഞ്ചറസ്
സിനിമയുടെ ചില ഭാഗങ്ങള്‍ കണ്ടാല്‍ തോന്നും ഇതൊരു ആക്ഷേപഹാസ്യ സാധനമാണോ എന്ന്. ബാലചന്ദ്രന് അവതരിപ്പിച്ച രാഷ്ട്രീയ നേതാവിന്റെ കഥാപാത്രം ഇതിനൊരു ഉദാഹരണമാണ്.
എസ്ഐ ശംഭു ഈസ് വെരി ഡെയ്ഞ്ചറസ്
അവസാനം എഴുതിക്കാണിക്കുമ്പോള്‍ മാത്രമേ സിനിമ തീര്‍ന്നു എന്ന യാഥാര്‍ത്ഥ്യം പ്രേക്ഷകന് മനസ്സിലാകുന്നുള്ളൂ. ഇനിയും എന്തൊക്കെയോ ബാക്കി സംഭവിക്കാനുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നതെന്ന് തോന്നുന്നു.
എസ്ഐ ശംഭു ഈസ് വെരി ഡെയ്ഞ്ചറസ്
ട്രെയ്ലര് നോക്കി സിനിമ കാണാന്‍ ഇറങ്ങിയാല്‍ ഇങ്ങനെയിരിക്കും എന്ന സന്ദേശം മാത്രമാണ് ആത്യന്തികമായി മസാല റിപ്പബ്ലിക് നല്‍കുന്നത്.
-
മകൾ പിറന്ന ശേഷം ആഴ്ച തോറും തെറാപ്പി; അഞ്ചോ പത്തോ ദിവസങ്ങൾ കൊണ്ട് മനസിലാക്കാൻ പറ്റില്ല; ആലിയയുടെ വാക്കുകൾ
-
'പഠനത്തിൽ പിന്നോട്ടായതുകൊണ്ടാണോ നൃത്തത്തിലേക്ക് പോയതെന്ന് ചോദിക്കുമായിരുന്നു, അന്ന് അമ്മയോട് കള്ളം പറഞ്ഞു'
-
ചേട്ടനെ പോലെയായിരിക്കണമെന്ന് രാജുവിനോട് പറഞ്ഞാലുള്ള മറുപടി; അവൻ പാവമല്ലാത്തത് കൊണ്ടല്ല; മല്ലിക സുകുമാരൻ