Just In
- 8 min ago
ഇതിലും കുഴിയില്‍ തന്നെ ആണൊടെ എന്ന് കമന്റ്; അസഭ്യ മറുപടിയുമായി റോഷന്
- 2 hrs ago
ഉറങ്ങുമ്പോള്‍ വിളിച്ചു, ബക്കറ്റില്‍ തുണി, അടിവസ്ത്രം എടുത്തു; സജ്നയുടെ പരാതികളില്‍ വലഞ്ഞ് മത്സരാര്‍ത്ഥികള്‍
- 2 hrs ago
റാണിയെപ്പോലെ എല്ലാവരെയും കണ്ണടച്ച് വിശ്വസിച്ചിരുന്നു, ഇപ്പോള്‍ അങ്ങനെയല്ലെന്ന് നടി മീന
- 13 hrs ago
ഭാര്യ സജ്ന അറിയാതെ വസ്ത്രമെടുത്ത് ഫിറോസ്; അടിവസ്ത്രത്തിന്റെ പേരില്‍ ബിഗ് ബോസിനുള്ളില്‍ വഴക്കുണ്ടാക്കി സജ്ന
Don't Miss!
- News
'ഇതെന്തൊരു നെറികെട്ട സർക്കാരാണ്!പോകുന്ന പോക്കിൽ കടുംവെട്ടും ആർഎസ്എസ് പ്രീണനവുമാണ് പിണറായിയുടെ ലക്ഷ്യം'
- Automobiles
പുതിയ ബി-സെഗ്മെന്റ് എസ്യുവിയുമായി ഹ്യുണ്ടായി; ബയോൺ മാർച്ച് രണ്ടിന് വിപണിയിലേക്ക്
- Lifestyle
കൊഴുപ്പ് നീക്കി തടി കുറയ്ക്കാന്‍ കിവി ജ്യൂസ്
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Sports
IND vs ENG: ഇന്ത്യയെ ഐസിസി കയറൂരിവിട്ടു! ഇഷ്ടമുള്ളതെല്ലാം ചെയ്യുന്നു- രൂക്ഷവിമര്‍ശനവുമായി വോന്‍
- Finance
ഇന്ധനവില വീണ്ടും കൂടി; പെട്രോള്‍ വില 93 രൂപയ്ക്ക് മുകളില്‍, 86 പിന്നിട്ട് ഡീസല്‍ വില
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മഴ: ലെനിന് രാജേന്ദ്രന്റെ വ്യത്യസ്ത ചിത്രം
മഴ: ലെനിന് രാജേന്ദ്രന്റെ വ്യത്യസ്ത ചിത്രം
ലെനിന് രാജേന്ദ്രന്റെ സ്ഥിരം ശൈലിയില്‍ നിന്നുള്ള ഒരു മാറ്റമാണ് മഴ. കമലാ സുരയ്യയുടെ 1993-ല്‍ പ്രസിദ്ധീകരിച്ച നഷ്ടപ്പെട്ട നീലാംബരിക്ക് ചലച്ചിത്രാവിഷ്കാരം നടത്തുകയാണ് ലെനിന് ഈ ചിത്രത്തിലൂടെ. പ്രധാനകഥാപാത്രമായ സുഭദ്രയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെയാണ് ലെനിന് രാജേന്ദ്രന് ക്യാമറ ചലിപ്പിക്കുന്നത്.
കൗമാരകാലത്ത് സംഗീത ഗുരുവായ രാമാനുജം ശാസ്ത്രികളില്‍ അനുരക്തയാവുകയും വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം ചന്ദ്രശേഖമേനോന് എന്ന ധനികനെ വിവാഹം കഴിച്ച് ജീവിക്കുകയും വേണ്ടി വന്ന സുഭദ്രയാണ് മഴയിലെ പ്രധാനകഥാപാത്രം.
ശാസ്ത്രീയ സംഗീതത്തില്‍ താല്പര്യമുള്ള സുഭദ്ര (സംയുക്താ വര്‍മ്മ) മധുരയില്‍ സംഗീതാഭ്യസനത്തിനിടയിലാണ് ഗുരുവായ രാമാനുജം ശാസ്ത്രികളുടെ (ബിജുമേനോന്) കഴിവില്‍ ആകൃഷ്ടയായി അയാളില്‍ അനുരക്തയാവുന്നത്. ഈ ബന്ധത്തെ വീട്ടുകാര്‍ അറിഞ്ഞതോടെ സുഭദ്രയുടെ സംഗീതാഭ്യസനം നിന്നു. പിന്നീട് എം.ബി.ബി.എസും ഡോക്ടറേറ്റും നേടിയതോടെ സുഭദ്ര കമ്പ്യൂട്ടര്‍ എഞ്ചിനീയറായ ചന്ദ്രശേഖരമേനോന്റെ (ലാല്‍) ഭാര്യയായി.
മേനോന്റെ മനസ്സില്‍ സുഭദ്രയെക്കുറിച്ച് സംശയമുദിച്ചതോടെ അവരുടെ ദാമ്പത്യജീവിതം നരകതുല്യമായി. ഈ ദാമ്പത്യത്തില്‍ ഒരു കുട്ടി പോലും ജനിക്കാതിരുന്നത് സുഭദ്രയെ കൂടുതല്‍ വേദനപ്പിച്ചു. ദീര്‍ഘകാലത്തെ രോഗത്തിനുശേഷം മേനോന് മരിക്കുന്നതോടെ സുഭദ്ര തന്റെ നഷ്ടപ്പെട്ടു പോയ ജീവിതവും കാമുകനെയും തേടി മധുരയിലേക്ക് യാത്രയാവുകയാണ്.
സംയുക്താ വര്‍മ്മയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് മഴയിലെ സുഭദ്ര. പ്രധാന അഭിനേതാക്കളുടെ മികച്ച അഭിനയം തന്നെ പുറത്തെടുപ്പിക്കാന്‍ ലെനിന് രാജേന്ദ്രന് കഴിഞ്ഞു. രവീന്ദ്രന്റെ പശ്ചാത്തല സംഗീതം ചിത്രത്തിനാവശ്യമായ പിരിമുറുക്കം നല്കുന്നു. എസ്. കുമാറിന്റെ ഛായാഗ്രഹണം കേരളത്തിന്റെ ഗ്രാമ്യഭംഗികളിലേക്കിറങ്ങിച്ചെല്ലുന്നു.
മലയാളത്തിലെ മിക്ക ചിത്രങ്ങള്‍ക്കും ബോക്സോഫീസില്‍ അത്ര നല്ല പ്രകടനം നടത്താന്‍ കഴിയാതെ വിഷമിക്കുമ്പോള്‍ മഴ പ്രേക്ഷകരെ ആകര്ഷിക്കുന്നുവെന്നുവെന്നാണ് റിപ്പോര്‍ട്ട്.