Don't Miss!
- Automobiles ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
- Lifestyle സ്പോഞ്ച് പോലുള്ള ഇഡ്ഡലിക്ക് വെറും ഗോതമ്പ് പൊടി മാത്രം
- Travel അവധിക്കാലത്തെ ഒറ്റദിവസം മതി; കറങ്ങിവരാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ.. ചതുരംഗപ്പാറ , റിപ്പിൾസ്, ആനയിറങ്കൽ...
- News 238 തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടു; റെക്കോർഡും കിട്ടി; ഈ തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിക്കും
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
- Technology സർവ്വവും എഐ മയം; വാട്സ്ആപ്പിലും എഐ ഫീച്ചറുകൾ എത്തുന്നു, ചാറ്റ്ബോട്ടും ഇമേജ് എഡിറ്ററും ഉടൻ എത്തും
തിരക്കഥയുടെ പ്രാധാന്യം ഓർമപ്പെടുത്തുന്ന മേരെ പ്യാരെ ദേശ് വാസിയോം, മുഹമ്മദ് സദീം എഴുതിയ റിവ്യു
സദീം മുഹമ്മദ്
തിരക്കഥയുടെ പ്രാധാന്യം എന്ത് എന്നതിനെ നമുക്ക് സിനിമയുടെ കാഴ്ചയിലൂടെ മനസ്സിലാക്കിപ്പിച്ചുതരുന്ന സിനിമയാണ് മേരെ പ്യാരെ ദേശ് വാസിയോം എന്ന ചലച്ചിത്രം.
കഥാ തിരക്കഥ, സംഭാഷണം എന്നു എഴുതി കാണിക്കുമ്പോൾ ഭൂരിഭാഗം പ്രേക്ഷകരും അലസ മനോഭാവത്തോടെയാണ് ഇതിനെ നോക്കിക്കാണാറ്. എന്നാൽ ഒരു പ്രമേയത്തിന്റെ (Plott) വ്യത്യസ്തത, തീവ്രത, പുതുമ എന്നിവയെല്ലാം സിനിമയിലൂടെ എങ്ങനെ ദൃശ്വഫ്ക്കരിച്ച് പ്രേക്ഷകനിലേക്കെത്തിക്കുന്നത് തിരക്കഥയാണ്. പലപ്പോഴും തിരക്കഥയുടെ ബലഹീനതയാണ് സിനിമയുടെ പരാജയത്തിന് മുഖ്യ കാരണങ്ങളിലൊന്ന്. എത്ര നല്ല പ്രമേയമാണെങ്കിലും അതവതരിപ്പിച്ച് ഫലിപ്പിക്കുന്നതിലാണ് അതിന്റെ വിജയം. ഇതിനാണ് തിരക്കഥ ശക്തി നല്കുന്നത്.
എന്നാൽ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ പ്രായമായവരുടെയും വയോജനങ്ങളും ഇന്ന് വർത്തമാനകാല കേരളത്തിൽ നേരിടുന്ന പ്രശ്നങ്ങളെന്ന് എന്നതിലേക്കാണ് അന്വേഷണം നടത്തുന്നതെങ്കിലും അത് പറഞ്ഞു പ്രതിഫലിപ്പിക്കാൻ കഴിയാതെ പോയ സിനിമകളിൽ ഒന്നായി എണ്ണുന്നവയിലാണ് മേരെ പ്യാരെ ദേശ് വാസിയോം എന്ന ചലച്ചിത്രവും എണ്ണപ്പെടുക. സിനിമയുടെ ക്ലൈമാക്സ് സീനി നോടനുബന്ധിച്ച് പ്രധാന കഥാപാത്രങ്ങളിലൊരാളായ സുധാകരനും കല്യാണിയും ക്യാമറയെ നോക്കി പറയുന്ന വല്യ ഡയലോഗിലാണ് ഇത്രയും നേരം നിങ്ങൾ കണ്ടിരുന്ന സിനിമ പറഞ്ഞത് ഇന്നയിന്ന കാര്യങ്ങളും വിഷയങ്ങളുമാണെന്ന് നാം തിരിച്ചറിയേണ്ടത്.
പ്രാദേശിക വാർത്തകൾ
ദൽഹിയിൽ നിന്നുള്ള ഒരു വാർത്ത വായിച്ച ശേഷം ആകാശവാണി മലയാളം വാർത്തയിൽ നിങ്ങൾ ഇപ്പോൾ കേട്ടു കൊണ്ടിരിക്കുന്നത് പ്രാദേശിക വാർത്തകൾ എന്ന് പറയുന്നത് പോലെയാണ് അതനുഭവപ്പെടുന്നത്. ഒരു നാട്ടുംപുറത്തെ വയോജന വിദ്യാഭ്യാസ ക്ലാസ്സിലൂടെ, വൃദ്ധജനങ്ങൾ ഈ പ്രായത്തിൽ അനുഭവിക്കുന്ന സംഘർഷവും മറ്റുമെല്ലാമാണ് സിനിമയിലൂടെ പറയുവാൻ ശ്രമിക്കുന്നത്. കഥപറച്ചിലിനായി പ്രദേശത്തെ പങ്കജാക്ഷൻ പിള്ളയെ ( നിർമൽപാലാഴി ) കൂട്ടുപിടിച്ചു ഉപയോഗിച്ചുകൊണ്ടുള്ള നരേഷൻ നല്കുന്ന സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ ഏറെയാണ്. എന്നാൽ ആ പ്രതീക്ഷയെ ആസ്ഥാനത്താക്കി കൊണ്ടാണ് സിനിമയുടെ മുന്നോട്ടുള്ള പ്രയാണം.
ഏഴാം ക്ലാസ്സ് പാസ്സായ ഒരു കൂട്ടം വയോജനങ്ങളുള്ള നാട്ടിൽ പഞ്ചായത്ത് മെമ്പർ കൈമളിന്റെ നേതൃത്വത്തിൽ പത്താം ക്ലാസ്സ് തുല്യതാ പരീക്ഷക്കുള്ള ക്ലാസ്സ് തുടങ്ങുന്നു. എന്നാൽ ഈ ക്ലാസ്സിൽ വെച്ച് സഹപാഠികളായ സുധാകരനും കല്യാണിക്കുമിടയിൽ തങ്ങളുടെ ഇണകൾ മരിച്ചു പോയതിനാൽ ഒരു കൂടുതൽ ഇഷ്ടം കടന്നുവരുന്നു.പണ്ട് യൗവനത്തിൽ പ്രേമ ബന്ധരായിരുന്നു ഇരുവരും . വീണ്ടും അടുത്ത് കണ്ട് മുട്ടുന്നതോടെ ഈയൊരു കാലത്തിലേക്ക് മനസ്സുകൊണ്ട് ഇവർ എത്തുകയാണ്. എന്നാൽ ഇരുവരുടെയും മക്കളും നാട്ടുകാരും ഇതിനെ ഒരു കിളവൻ പ്രേമമായി തെറ്റിദ്ധരിക്കുകയാണ്. ഇതാടെ ഇവരുടെ സുഹൃത്തുക്കളെല്ലാം കൂടി ഇരുവർക്കും പ്രേമ മല്ല ഉള്ളതെന്ന് നാട്ടുകാരുടെ മുന്നിൽ തെളിയിക്കുവാൻ ഒരു സൂത്രമൊരുക്കുകയാണ്.
നാടക രംഗത്തു നിന്നും മിമിക്രിയിൽ നിന്നും മറ്റുമെല്ലാമുള്ള അനേകംപേർ ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്. അവരെല്ലാം കാഴ്ചെവയ്ക്കുന്ന ആ പാരമായ അഭിനയമികവ് പുതുമുഖങ്ങൾ എന്ന തോന്നൽ അവരുടെ അഭിനയ പ്രകടനത്തിലുണ്ടാക്കുന്നില്ലെന്നുള്ളത് മാത്രമല്ല. സിനിമ പ്രേക്ഷകന് കണ്ടിരിക്കുവാനുള്ള ഒരു താൽപര്യവും ഉണ്ടാക്കുന്നുണ്ട്.ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണ് ലാസർ മുതലാളി എന്ന കഥാപാത്രം. കഥാപാത്രം എന്ന നിലക്കുള്ള ലാസറിന്റെ ന്യൂനതകൾ കൂടി ലാസറിനെ മനോഹരമാക്കിയ നടന് പലപ്പോഴും തിരുത്തുവാൻ സാധിച്ചിട്ടുണ്ട്. മെമ്പർ കൈമൾ, സുധാകരൻ തുടങ്ങി പല നടന്മാർക്കും ഇത് സാധിച്ചിട്ടുണ്ടെന്നുള്ളത് കൂടി ചേർത്തുവായിക്കേണ്ടതുണ്ട്. പരിചയസമ്പന്നരായ നീന കുറുപ്പ്, നിർമൽപാലാഴി, ആലിക്കോയ, കെ ടി സി അബ്ദുല്ല എന്നിവരുടേത് പറയേണ്ടതില്ല.
മമ്മുട്ടിയില്ലെങ്കിൽ മമ്മുട്ടിയുടെ പെങ്ങളുടെ മകനെങ്കിലും! എന്ന് സിനിമ കാണും മുൻപ് തോന്നാമെങ്കിലും പവിത്രൻ മാഷ് എന്ന കഥാപാത്രത്തിലൂടെ ഗാംഭീര്യമുള്ള അനേകം കഥാപാത്രങ്ങൾക്ക് വരും കാലത്ത് താൻ പ്രാപ്തനാണെന്ന് തെളിയിക്കുവാൻ സാധിച്ചിട്ടുണ്ട്. ഏറ്റവും മനോഹരമായത് രണ്ടു പാട്ടുകളാണ് വരികളും സംഗീതവുമെല്ലാം നന്നായിട്ടുണ്ട്. എന്നാൽ ആ കെ നോക്കുമ്പോൾ ഇടക്കാലത്ത് മലയാളത്തിൽ പ്രത്യേകിച്ച് പ്രവാസികൾക്കിടയിൽ വ്യാപകമായിരുന്ന ഹോം സിനിമ എന്നതിൽ നിന്ന് വളർന്ന് ഒരു പൂർണാർഥത്തിലുള്ള ഫീച്ചർ ഫിലിമായി കാഴ്ചയിൽ മേരെ പ്യാരെ ദേശ് വാസിയോം എന്ന സിനിമക്ക് സാധിച്ചിട്ടില്ലെന്നതാണ് കാഴ്ചയിലൂടെ അനുഭവപ്പെടുന്നത്.
ചുരുക്കം : വലിയ പ്രതീക്ഷകളില്ലാതെ പോയാല്‍ മേരെ പ്യാരെ ദേശ് വാസിയോം എന്ന ചിത്രം പ്രേക്ഷകന് കണ്ടിരിക്കുവാനുളള ഒരു താല്‍പര്യം ഉണ്ടാക്കുന്നുണ്ട്.
-
16 വര്‍ഷമോ എന്ന് ചോദിച്ചു; ആടുജീവിതത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞെട്ടിത്തരിച്ച് അക്ഷയ് കുമാര്‍
-
ടെലിവിഷന്‍ പ്രീമിയറായി ഫാലിമിയും വാലാട്ടിയും! ഏഷ്യാനെറ്റിലെ ഈസ്റ്റര്‍ സ്പെഷ്യല്‍ പരിപാടികള്‍
-
മിമിക്രി കഴിഞ്ഞാല്‍ വാഴക്കുലയാണോ കിട്ടുന്നത്?; സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചു; അന്‍സാര്‍