Don't Miss!
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Technology ഫോണെത്തും മുമ്പ് വിലയെത്തി; വൺപ്ലസ് നോർഡ് സിഇ 4ന്റെ വില ചോർന്നു, മിഡ് ബഡ്ജറ്റിലെ കേമനാകുമെന്ന് സൂചന
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Sports IPL 2024: ജയം തുടരാന്‍ ആര്‍സിബിയും കെകെആറും, ഗംഭീര്‍-കോലി നേര്‍ക്കുനേര്‍; ടോസ് 7 മണിക്ക്
- Lifestyle 200-ല്‍ ഒരു പുരുഷന് വീതം തൊണ്ടയില്‍ ക്യാന്‍സര്‍ സാധ്യത: ചെറിയ തൊണ്ട വേദന പോലും ശ്രദ്ധിക്കണം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മുന്നറിയിപ്പും രക്ഷ നല്‍കിയില്ല
ദീര്‍ഘകാലമായി മമ്മൂട്ടിയുടെ നല്ലൊരു സിനിമ കാണണമെന്നു മോഹിക്കുന്നു. മമ്മൂട്ടി ഫാന്‍സുകാര്‍ക്കു വേണ്ടി ഉണ്ടാക്കുന്ന ചിത്രങ്ങളില്‍ നിന്നുമാറി മമ്മൂട്ടിയിലെ നടനിലെ സ ിനിമ കാണണമെന്ന മോഹത്താലാണ് വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് കാണാന്‍ പോകുന്നത്. തുടക്കം മുതല്‍ നല്ലനിലവാരത്തില്‍ പോയിരുന്ന സിനിമ ക്ലൈമാക്സിലെത്തിയപ്പോള്‍ കലമുടച്ച സ്ഥിതിയായി. ദയ എന്ന ചിത്രമൊരുക്കിയ വേണുവിന്റെ രണ്ടാം സിനിമയാണെന്നത് വലിയൊരു പ്രതീക്ഷയായിരുന്നു.
രഞ്ജിത്ത് നിര്‍മിക്കുന്ന സിനിമയെന്നതായിരുന്നു മറ്റൊരു ആകര്‍ഷകം. എന്നാല്‍ ആ പ്രതീക്ഷയെല്ലാം മുന്നറിയിപ്പ് പുലര്‍ത്തിയോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എന്തുതന്നെയായാലും തിയറ്ററില്‍ വിജയം നേടുക എന്നതായിരുന്നില്ല സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും താല്പര്യം എന്ന് സിനിമ കണ്ടാല്‍ മനസ്സിലാകും. അവാര്‍ഡ് മുന്നില്‍ കണ്ടൊരുക്കിയ ചിത്രമെന്ന് നിസംശയം പറയാം. സിനിമയുടെ തുടക്കത്തില്‍ തന്നെ അതിനുള്ള സൂചനയുണ്ട്. ടൈറ്റില്‍ കാണിക്കുമ്പോള്‍ തന്നെ സംഭവം പ്രേക്ഷകനു പിടികിട്ടും.
മമ്മൂട്ടിയെ ഇനിയുമൊരു സാധാരണക്കാരനായി അവതരിപ്പിക്കാന്‍ കഴിയില്ല എന്നതിന്റെ തെളിവാണ് മുന്നറിയിപ്പ്. കാഴ്ച എന്ന ബ്ലസി ചിത്രത്തോടെ മമ്മൂട്ടിയിലെ സാധാരണക്കാരന് മരിച്ചു കഴിഞ്ഞു. അതില്‍ മമ്മൂട്ടി എല്ലാം ചെയ്തു തീര്‍ത്തു. ഇനിയും അത്തരം കഥാപാത്രങ്ങളുമായി ഈ നടനിലേക്കു വരുന്നത് അപകടമായിരിക്കും. സിനിമയില്‍ എവിടെ നോക്കിയാലും കാഴ്ചയിലെ കഥാപാത്രമായി മാത്രമേ മമ്മൂട്ടിയുടെ ഭാവം വരുന്നുള്ളൂ. അതല്ലെങ്കില്‍ ലോഹിതദാസ് സംവിധാനം ചെയ്ത ഭൂതക്കണ്ണാടിയിലെ വിദ്യാധരന്. ഈ രണ്ടു കഥാപാത്രങ്ങളെയും വിട്ടുകൊണ്ട് മമ്മൂട്ടിക്കു സാധാരണക്കാരനാകന് കഴിയുന്നില്ല.
ആര്. ഉണ്ണിയുടെതാണ് തിരക്കഥയും സംഭാഷണവും. അപര്‍ണ ഗോപിനാഥ്, നെടുമുടി വേണു, രഞ്ജി പണിക്കര്‍, ശ്രീരാമന് എന്നിവര്‍ക്കൊപ്പം പൃഥ്വിരാജും അതിഥി താരമായി എത്തുന്നുണ്ട്. പക്ഷേ പൃഥ്വിയുടെ വേഷത്തിനൊന്നും ഈ ചിത്രത്തെ രക്ഷപ്പെടുത്താന്‍ കഴിയുന്നില്ല. ഓണം വരെയെങ്കിലും ഈ ചിത്രം തിയറ്ററില്‍ കളിച്ചിരുന്നെങ്കില്‍ നന്നായിരുന്നു.
രാഘവന് കൊലയാളിയോ
-
ചെന്നൈ എന്നാല്‍ സ്വാതന്ത്ര്യമാണ്, എനിക്ക് ആര്‍ത്തി ഉണ്ട്, അത് സിനിമയോടല്ല; വിനീത് ശ്രീനിവാസന്
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി