Don't Miss!
- Sports T20 World Cup 2024: ഹാര്‍ദിക്കാണോ ശരിക്കും ലോകകപ്പില്‍ വേണ്ടത്? കണക്കുകള്‍ നോക്കൂ, ആരെന്ന് വ്യക്തം
- Lifestyle വിഷം കുത്തിവെച്ച് പഴുപ്പിച്ച മാങ്ങ എങ്ങനെ തിരിച്ചറിയാം, അവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തെല്ലാം?
- Finance പണത്തിന് ആവശ്യമുണ്ടോ, 5 ലക്ഷം പേഴ്സണൽ ലോണെടുക്കാം, കുറഞ്ഞ പലിശ ഈ ബാങ്കിലാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
- News കാസർഗോഡ് മോക്ക്പോളിൽ ബിജെപിക്ക് അധിക വോട്ട്; നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ, വാർത്ത തെറ്റെന്ന് വാദം
- Automobiles പുത്തൻ എമിഷൻ ചട്ടം വന്നാൽ പണി ആർക്കൊക്കെ, എണ്ണകമ്പനികളും വാഹന നിർമാതാക്കളും ഒന്നിച്ചു നിന്നാൽ ഗുണമുണ്ട്
- Technology ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ! PolarAce ഇമേജിംഗ് സിസ്റ്റവുമായി ടെക്നോ 5G ഫോൺ എത്തി
നെഞ്ചം മറപ്പതില്ലൈ: കാലം തെറ്റിയെത്തിയ ഗുണ്ട് — ശൈലന്റെ റിവ്യൂ
ശൈലൻ
സെക്കൻഡ് ഷോ പ്രശ്‌നത്തിൽ ദി പ്രീസ്റ്റ് തുടങ്ങിയ പടങ്ങളൊക്കെ റിലീസ് മാറ്റിവെച്ച വാർത്ത കേട്ട്, കേരളാ തിയേറ്റേഴ്‌സ് പേജിൽ പുതിയ അപ്ഡേഷൻസ് ഒന്നും കാണാതെ പുറത്തിറങ്ങി നോക്കുമ്പോൾ പെരിന്തൽമണ്ണ വിസ്മയയിൽ ദേ പുതിയ തമിഴ് റിലീസ്- നെഞ്ചം മറപ്പതില്ലൈ.. അപ്പുറത്ത് കെ സി കാർണിവലിൽ കന്നഡ റിലീസ് ഹീറോ..
തമിഴിന് ആവുമല്ലോ ആദ്യ പരിഗണന. സെൽവ രാഘവന്റെ സംവിധാനം. ഗൗതം മേനോന്റെ നിർമ്മാണം. യുവൻ ശങ്കർ രാജയുടെ സംഗീതം എന്നൊക്കെ കളർഫുള്ളായ പോസ്റ്ററിൽ മത്തങ്ങാ വലുപ്പത്തിൽ പരസ്യവാചകങ്ങളും. തിയേറ്ററിൽ കയറി ഗൂഗിൾ ചെയ്തപ്പോൾ ആണ് മനസിലായത് പടം അഞ്ചുകൊല്ലം മുൻപ്, ഷൂട്ടിങ്ങും മറ്റ് പണികളും ഒക്കെ തീർന്നതാണ്. പണ്ട് ഇങ്ങനെയൊരു സെൽവരാഘവന്റെ സിനിമയെ കുറിച്ച് കേട്ടിരുന്നത് അപ്പോൾ ഓർമ്മ വരികയും ചെയ്തു. ഫൈനാൻഷ്യറുമായുഉള്ള സാമ്പത്തിക കേസുകൾ കാരണം റിലീസ് നീണ്ടുപോയത് ആണ്.
പടം തുടങ്ങിയപ്പോൾ തന്നെ മനസിലായി സെൽവരാഘവന്റെ പണ്ടത്തെ സ്ഥിരം സൈക്കോ ഐറ്റം ആണ്. സംവിധായകൻ ആണോ കഥാപാത്രങ്ങൾ ആണോ അതോ ഇനി നടീനടന്മാരാണോ സൈക്കോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഇനം പൊളി. രാംസേ എന്നു പേരുള്ള ഒരു സൈക്കോ മുതലാളി. അയാളുടെ ശ്വേത എന്ന് പേരായ സൈക്കോ ഭാര്യ. ഋഷി എന്ന മൂന്നുവയസുകാരൻ കുട്ടി. കുട്ടിയെ നോക്കാനായി വരുന്ന മറിയം എന്ന ജീസസിനെ പോൽ നിർമ്മലയായ കെയർടേക്കർ. മറിയത്തിന്റെ എൻട്രിയോടെ സിനിമ തുടങ്ങുകയായി.
കുട്ടിയൊഴികെ ബാക്കിയെല്ലാവരും ഉച്ചത്തിലും നാടകീയമായും വിചിത്രമായും സംഭാഷണങ്ങൾ കൊണ്ട് അമ്മാനമാടുന്നവർ. ശിവാജി ഗണേശനെയും എം എൻ നമ്പ്യാരെയും ആ കാലഘട്ടത്തിലെ സകല അഭിനേതാക്കളെയും അനിസ്മരിപ്പിക്കും ആദ്യ പകുതിയിലെ എസ് ജെ സൂര്യയുടെ രാംസേ.
ഇന്റർവെൽ ബ്രെയ്ക്കിൽ ഒരു അനിഷ്ട സംഭവത്തോട് കൂടി ഗിയർ തട്ടുന്ന സിനിമ പിന്നീട് സൈക്കോസിസിന്റെ ഇതുവരെ ആരും കണ്ടിട്ടില്ലാത്ത വേർഷൻ ആയിട്ടാണ് രണ്ടാം പകുതിയിൽ സഞ്ചരിക്കുന്നത്. കുറ്റം പറയരുതല്ലോ, ഈയൊരു കോമഡി വാല്യൂ വച്ച് നോക്കുമ്പോൾ ഫാസ്റ്റ് ഹാഫിനെക്കാളും ഭേദമാണ് ഇവിടം.
നന്ദിത ശ്വേത, റജീന കസാന്ഡ്ര എന്നിവരാണ് ശ്വേത, മറിയം എന്നീ പ്രധാന സ്ത്രീ കഥാപാത്രങ്ങൾ. വിചിത്രമായ നടന ശൈലികൾ പുറത്തെടുപ്പിക്കാനായി ഈ പാവങ്ങളെ നന്നായി കഷ്ടപ്പെടുത്തുന്നുണ്ട് സംവിധായകൻ. പ്രത്യേകിച്ചു കാര്യമൊന്നുമില്ല. യുവന്റെ മ്യൂസിക്കിനെയും അനുചിതമായിട്ടാണ് പ്ലെയ്‌സ് ചെയ്തിരിക്കുന്നത്..
ഗൗതം മേനോനൊന്നും ഈ സിനിമയുമായി യാതൊരു ബന്ധവുമില്ല ചുമ്മാ പോസ്റ്റർ തള്ള്..2016 ഉറങ്ങിയിരുന്നെങ്കിൽ ഈ സിനിമയെ ഒരു ദുരന്തം എന്നെങ്കിലും വിശേഷിപ്പിക്കമായിരുന്നു.. ഇതിപ്പോ എന്തു പറയണമെന്ന് നോ ഐഡിയ.
Recommended Video
സമയനഷ്ടം, തലവേദന
-
'നോറയായിരുന്നു ശരി, കിട്ടിയ ചാൻസിൽ സായ് അടക്കം എല്ലാവരും മാസ് കളിച്ച് സ്കിറ്റ് കുളമാക്കി, അവസാനം ടീം തോറ്റു'
-
'നാഷണല്‍ അവാര്‍ഡ് കിട്ടിയത് എനിക്കാണ്'; ഷാരൂഖിനൊപ്പം ഫോട്ടോ എടുത്തപ്പോഴാണ് അവര്‍ക്കത് മനസിലായത്
-
'ബിഗ് ബോസ് കഴിഞ്ഞാല്‍ ജാസ്മിന് നല്ല ചീത്തപ്പേര്, വിവാഹം പോലും നടക്കില്ല; ഗബ്രി പൊടിയും തട്ടി പോകും'