Don't Miss!
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- News 'ചതിച്ചല്ലോ പൊന്നേ'; ഹൃദയം തകർത്ത് സ്വർണ വില, പവന് അരലക്ഷം തൊട്ടു, വില വിവരങ്ങൾ ഇങ്ങനെ
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Automobiles പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
"ഓൾഡ് ഈസ് ഗോൾഡ് " പ്രണയകഥയാണ്.. പോസ്റ്ററിൽ കാണുമ്പോലെ അല്ല.. ശൈലന്റെ റിവ്യൂ
ശൈലൻ
ഒരു മാസ് ചിരിപ്പടം എന്ന ടാഗ് ലൈനും വച്ചാണ് ഓൾഡ് ഈസ് ഗോൾഡ് എന്ന മലയാളസിനിമ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. ധർമജന്റെയും നിർമൽ പാലാഴിയുടെയും സാജു നവോദയയുടെയും സ്റ്റില്ലുകൾ ഒരു കോമഡി ചിത്രങ്ങളിലെന്ന വണ്ണം മുഴപ്പിച്ച് സ്‌പെയ്‌സ് ചെയ്ത് തയ്യാറാക്കിയിരിക്കുന്ന പോസ്റ്ററുകളും ഒരു തട്ടു പൊളിപ്പൻ ചിരിപിപടത്തിന്റെ പ്രതീതി ജനിപ്പിക്കുന്നതാണ്.
ഹനീഫ് കച്ചേരി കഥ തിരക്കഥ സംഭാഷണം രചിച്ച് പ്രകാശ് കുഞ്ഞൻ മൂരായിൽ സംവിധാനം ചെയ്തിരിക്കുന്ന ഓൾഡ് ഈസ് ഗോൾഡ് പക്ഷെ, അങ്ങനെയൊരു കോമഡിസിനിമായൊന്നുമല്ല.'നോ ലോജിക്ക് ജസ്റ്റ് fun എന്നൊക്കെ ട്രെയിലറിൽ വച്ച് കാച്ചിയിരിക്കുന്നതും അതിനനുസരിച്ച് ട്രെയിലർ വെട്ടിയൊരുക്കിയിരിക്കുന്നതുമൊക്കെ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമാണ്..
ദൃശ്യത്തിലെ ജോര്‍ജ്ജ് കുട്ടിയെന്ന സൈക്കോ വില്ലന്‍! വെെറലായി യുവാവിന്റെ പോസ്റ്റ്! കാണൂ
നോ ലോജിക്ക് എന്ന പരസ്യവാചകത്തിന്റെ ആദ്യപാർട്ട ശരിയാണെങ്കിലും 'ഓൾഡ് ഈസ് ഗോൾഡ് ' ഒരു പ്രണയകഥ ആണ്. വെറുമൊരു പ്രണയകഥ എന്നതിലുപരിയായി അന്ധനായ ഒരു യുവാവിന്റെയും അന്ധയായ ഒരു യുവതിയുടെയും പ്രണയമാണ് പടത്തിന്റെ ഉള്ളടക്കം. വൻ വറൈറ്റി ആണ് ഉദ്ദേശിച്ചത് എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ..
പുതുമുഖമായ ഹനീഫ് ഹസൻ ആണ് അന്ധനായകനായ ദേവനെ അവതരിപ്പിച്ചിരിക്കുന്നത്. തിരക്കഥ എഴുതിയ ഹനീഫ് കച്ചേരി തന്നെയാണോ ഈ ഹനീഫ എന്നറിയില്ല. മുഴുനീള അന്ധകഥാപാത്രത്തെ ഒരു പുതുമുഖത്തിന്റെ എല്ലാവിധ ചാപല്യങ്ങളോടും കൂടി ചങ്ങാതി സ്ക്രീനിലെത്തിച്ചിരിക്കുന്നു. സാക്ഷാൽ ലാലേട്ടൻ വരെ ഒപ്പത്തിൽ അന്ധനയപ്പോൾ കുറ്റം കണ്ടുപിടിച്ചവരുണ്ട്.. പിന്നല്ലേ ഈ ഹനീഫ...
ഗായകൻ കൂടിയായ ദേവൻ അംഗമായിട്ടുള്ള മ്യൂസിക് ട്റൂപ്പിന്റെ പേരാണ് ഓൾഡ് ഈസ് ഗോൾഡ് എന്നത്. എണ്പതുകളിലെയും തൊണ്ണൂറുകളിലെയും സൂപ്പർഹിറ്റ് മെലഡികളുടെയും ഗായിക ഗായകന്മാരുടെ ചിത്രങ്ങളുടെയും അകമ്പടിയോടെ ആണ് സിനിമയുടെ ടൈറ്റിൽസ് എഴുതി തുടങ്ങുന്നത്. ഇത്തിരി നെഗറ്റീവ് ആയി വന്നവൻ കൂടി പോസിറ്റീവ് ആക്കാൻ അത് ഗുണകരമാകും..
ഓൾഡ് ഈസ് ഗോൾഡ് ടീമിൽ ദേവൻ വെറും ഒരു മെമ്പർ മാത്രമല്ല മുഖ്യഗായകൻ ആണ്. മറ്റ് അംഗങ്ങൾ ആയ ധർമ്മജനും പാലാഴിയും പാഷണവുമൊക്കെ നായകന്റെ ശബ്ദമുള്ളത്കൊണ്ട് കഞ്ഞികുടിച്ച് പോവുന്ന വാദ്യകലാകാരന്മാരുമാണ്. അത് പിന്നെ അങ്ങനെയാണല്ലോ. ഇരുപത്തോന്നാം നൂറ്റാണ്ടിൽ പ്രണവിനോട് ബംഗാളിയല്ലെന്ന ചോദിച്ച് ഒരു കരുണയും കൂടാതെ കൗണ്ടറടിച്ച ധർമ്മൻ ഇവിടെ ഏതായാലും നായകനോട് കരുണയോട പെരുമാറുന്നു..
നായകനും നായികയും അന്തർ തന്നെയാണെങ്കിലും നായിക പണക്കാരിയും നായകൻ സാധാരണക്കാരനും ആണെന്ന ചിരപുരാതന പ്രതിസന്ധി തന്നെ ആണ് ഓൾഡ് ഈസ് ഗോൾ ഡിലും പ്രേക്ഷകനെ നോക്കി പൽലിളിക്കുന്നത്.. ശീർഷകം ഓൾഡ് ഈസ് ഗോൾഡ് എന്നാണെങ്കിലും ഉള്ളടക്കത്തിലെ പ്രാചീനത അത്ര ഗോൾഡല്ല.. അറുപഴഞ്ചൻ.. പരിചരണസമ്പ്രദായത്തിലും തെല്ലും പുതുമയില്ല..
നായികയുടെ പേര് നേഹ കൃഷ്ണ എന്നു കാണുന്നു. കൂടുതൽ വിവരങ്ങൾക്ക് വിക്കിയും ഗൂഗിളുമൊക്കെ നിസ്സഹായരാണ്. വല്യ ബോറായിട്ടില്ല ആ കുട്ടി. സംഗീതമാണ് പടത്തിലെ ഒരു മുഖ്യ ചേരുവ. ജുബൈര് മുഹമ്മദ് ആണ് ആ ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്യുന്നത്. മോശമാക്കിയിട്ടില്ല
ചുരുക്കം:ഓൾഡ് ഈസ് ഗോൾഡ് എന്ന് സംവിധായകൻ പേരിട്ടിട്ടുണ്ടെങ്കിലും ഒരു മാസ് ചിരി പാഠം എന്ന ടാഗ് ലൈൻ ഇട്ടിട്ടുണ്ടെങ്കിലും നമ്മൾക്ക് അങ്ങനെയൊന്നും തോന്നാത്ത ഒരു ബിലോ ആവറേജ് സിനിമ..
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ