Don't Miss!
- Sports IPL 2024: സിക്സര്‍ 'ഹിറ്റ്മാന്', ഇനി ഒന്നാമന്; പൊള്ളാര്‍ഡിന്റെ വമ്പന്‍ റെക്കോഡ് തകര്‍ത്തു
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Lifestyle ഭാര്യയില്‍ ഈ അഞ്ച് സ്വഭാവമുണ്ടോ? ദാമ്പത്യം പകുതിയില്‍ അവസാനിക്കും
- News പിണറായിയെ ഇഡി അറസ്റ്റ് ചെയ്താല്‍ ആദ്യം പ്രതിഷേധം നടത്തുക രാഹുല്‍ ഗാന്ധി: കെ സുരേന്ദ്രന്
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ചെമ്പന്റെ പൂഴിക്കടകൻ, ജയസൂര്യയുടെ 'കോഴിപ്പൂടകൻ', ആവർത്തനം... വൈരസ്യം... — ശൈലന്റെ റീവ്യൂ
ശൈലൻ
പൂഴിക്കടകനിൽ ജയസൂര്യ അവതരിപ്പിക്കുന്ന രഘുറാം ഐഎഎസ് എന്ന കഥാപാത്രത്തിന് നമ്മുടെ ശ്രീറാം വെങ്കട്ടരാമനുമായി ചെറുതല്ലാത്ത സാമ്യമുണ്ട്. ലുക്കിലും നില്പിലും നടപ്പിലും ബുള്ളറ്റ് യാത്രകളിലുമെല്ലാം കാണാമിത്. പോരാത്തതിന് ഇടുക്കി ജില്ലാ കളക്ടറുമാണ് കഥാപാത്രം. ശ്രീറാമിന്റെ വീരസാഹസിക കൃത്യങ്ങൾ മാധ്യമങ്ങൾ പടിപ്പുകഴ്ത്തിയ കാലത്ത് ഡിസൈൻ ചെയ്ത കഥാപാത്രവും സിനിമയുമാണെന്നത് വ്യക്തം (പഴയ ഓൺലൈൻ പൂഴിക്കടകൻ വാർത്തകളും റെഫർ ചെയ്യാം). പക്ഷെ തിരുവനന്തപുരത്ത് ഒരു നട്ടപ്പാതിരയിൽ നടന്ന സംഭവങ്ങൾ ശ്രീറാമിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയതോടെ ക്യാരക്ടർ കോമഡിയായി മാറുന്നു.
കളക്ടറും ആദർശധീരനുമെങ്കിലും ഭാഗ്യത്തിന് രഘുറാം ഐഎഎസ് മുഖ്യ കഥാപാത്രമല്ല സിനിമയിൽ. അത് പട്ടാളക്കാരനായ സാമുവേലാണ്. ചെമ്പൻ വിനോദ് ജോസ്. ഹൈറേഞ്ചിലെ ചെറുതോണി ഗ്രാമത്തിലാണ് സിനിമ നടക്കുന്നത്.
പടത്തിലുള്ള മിക്കവാറും കാര്യങ്ങൾ ട്രെയിലറിൽ പറഞ്ഞിട്ടുള്ളത് കൊണ്ട് സ്പോയിലറിനൊന്നും വല്യ പ്രസക്തിയില്ല. ആദ്യം സാമുവേൽ അതിർത്തിയിൽ മരിച്ചെന്ന് ഫോൺ വരുന്നതായി സ്ഥലത്തെയൊരു പ്രധാനകക്ഷി കോശിയ്ക്ക് (അലന്സിയർ ) വെളിപാടുണ്ടാവുന്നു. മരണവീടിനെ കോശിയും കൂട്ടരും കോമഡി ആക്കുന്നു. അതിനിടയിലേക്ക് സാമുവൽ വരുന്നു.
തുടക്കത്തിൽ ഉള്ള ഈ അലമ്പ് കോമഡി മാത്രമാണ് പടത്തിലെ ഏക എന്റർടൈൻമെന്റ്. ലീവിലെത്തിയ സാമുവലിന്റെ ജീവിതത്തിലെ ചില സംഭവങ്ങളുമായി സിനിമ വിരസമായി പുരോഗമിക്കുന്നു. ഒടുവിൽ എത്തുമ്പോൾ പരസ്യവാചകത്തിൽ പറഞ്ഞതുപോലെ 'കോമൺമാൻ വേഴ്‌സസ് സ്റ്റേറ്റ്' എന്ന ഹിറ്റ് ട്രാക്കിലേക്ക് പടത്തെ കടത്തിവിടുന്നു.
പക്ഷെ, കാര്യക്ഷമമായ ഒരു സ്ക്രിപ്റ്റിന്റെ അഭാവം കാരണം അതും മുതലെടുക്കാൻ സംവിധായകന് കഴിയുന്നില്ല. ഉദ്യമമൊക്കെ നല്ലതാണ്. പല പടങ്ങളിൽ ക്ലിക്ക് ആയതുമാണ്. പക്ഷെ പണ്ട് കൊച്ചിൻ ബ്രദേഴ്‌സിലെ സതീഷ് കൊച്ചിൻ പറഞ്ഞ പോലെ ആത്മാർത്ഥത അടുപ്പത്തിട്ട് വേവിച്ചാൽ കഞ്ഞി ആവില്ലല്ലോ.
ക്യാരക്ടർ ഡിമ്മായാതിനാലോ എന്തോ ചെമ്പന് പതിവ് എനർജി തോന്നുന്നില്ല. കിടിലനാക്കാനുള്ള സാധ്യതകൾ എമ്പാടുമുണ്ടായിട്ടും ചിതറിപ്പോയ സാമുവലിനെ വച്ച് അങ്ങേര് എന്ത് ചെയ്യാൻ. ധന്യാ ബാലകൃഷ്ണനാണ് ഭാര്യാ റോളിൽ.
വളരെ സ്പെഷലാണ്! പ്രണയരഹസ്യം പങ്കുവെച്ച് ഭാമ! അരുണിനെ കണ്ടുമുട്ടിയത് ഇങ്ങനെയെന്നും താരം!
ബാലു വർഗീസ്, വിജയ്ബാബു, സുധി കോപ്പ, മാല പാർവതി തുടങ്ങിയവരും സിനിമയിലുണ്ട്. ഇടുക്കി പശ്ചാത്തലമായത് കൊണ്ടാവാം മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഒരിക്കൽ കൂടി രാജേഷ് മാധവനും അച്യുതാനന്ദനും ഓപ്പോസിറ്റ് നിൽക്കുന്നത്.
ഗിരീഷ് നായരാണ് സംവിധായകൻ. ഉണ്ണി മലയിൽ കഥ. തിരക്കഥയുടെയും സംഭാഷണത്തിന്റെയും നേരെ സംവിധായകൻ ഉൾപ്പടെ പലരുടെയും പേര് കാണുന്നു. പൂഴിക്കടകൻ പ്രയോഗിക്കാൻ വൈഭവമുള്ള ആരും അക്കൂട്ടത്തിൽ ഉണ്ടായില്ലെന്ന് മാത്രം.
ആവർത്തനം... വിരസം... എന്ന് അടിവര
-
'തനിക്ക് നെഗറ്റീവാണെന്ന് രസ്മിൻ പുറത്ത് നിന്ന് മനസിലാക്കി, ലാലേട്ടനോട് സോറി പറഞ്ഞു, ഇപ്പോൾ മിണ്ടാട്ടവുമില്ല'
-
ഒരുമിച്ച് ആ കഥാപാത്രം ചെയ്യാന്‍ അന്ന് രജിനികാന്ത് സമ്മതിച്ചില്ല; പിണങ്ങി പോയി മീന
-
'വയറിന് വേദനയും അസ്വസ്ഥതയും... കാൻസറാണെന്ന് ലക്ഷണം വെച്ച് ഉറപ്പിച്ചു, വീട് പണി തീരും മുമ്പ് മരിച്ചുപോകുമോ?'