Don't Miss!
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- News ഖത്തര്‍ കടുത്ത തീരുമാനത്തിലേക്ക്; പശ്ചിമേഷ്യ കൂടുതല്‍ വെട്ടിലാകും, ഹമാസ് ഓഫീസ് മാറ്റുമെന്ന് സൂചന
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
അന്വേഷണത്തിന്റെ ചിതറിയ വഴികൾ; നിഷാദിന്റെ തെളിവ് കൊള്ളാം — ശൈലന്റെ റിവ്യൂ
ശൈലൻ
ഭേദപ്പെട്ടതും വിഷയവൈവിധ്യമുള്ളതുമായ സിനിമകൾ സംവിധാനം ചെയ്യാൻ താൽപര്യമുളള ആളാണ് എം എ നിഷാദ് എന്ന ഡയറക്റ്റർ. അദ്ദേഹത്തിന്റെ സിനിമകളുടെ ലിസ്റ്റ് എടുത്ത് നോക്കിയാൽ ഈ ഒരു ആത്മാർത്ഥത കൃത്യമായി ബോധ്യപ്പെടും. എന്നാൽ അതിന്റെ ഫലം തിയേറ്റർ പ്രതികരണങ്ങളിൽ ലഭിക്കാറില്ലെന്നത് വേറെ കാര്യം. ഈയാഴ്ച തിയേറ്ററുകളിൽ എത്തിയ തെളിവ് ഏറ്റവും പുതിയ 'നിഷാദ്–സിനിമ'യാണ്.
സിനിമ എന്ന മാധ്യമത്തോടുള്ള തികഞ്ഞ ആത്മാർത്ഥതയും വിഷയസ്വീകരണത്തിലെ പുതുമയും എക്കാലത്തും കാത്തു സുക്ഷിക്കുന്നുണ്ടെങ്കിലും സ്ക്രിപ്റ്റുകളുടെ പാതി വെന്ത സ്വഭാവമാണ് പലപ്പോഴും നിഷാദിന്റെ സിനിമകൾക്ക് വിനയാവാറ്. ഇത്തവണ തെളിവുമായി വരുമ്പോൾ ചെറിയാൻ കൽപകവാടി എന്നൊരു സീനിയർ നാമധാരിയുടെ കൂട്ടുണ്ട് നിഷാദിന്. അതിന്റെതായ ഗുണങ്ങൾ സിനിമയിൽ പ്രതിഫലിക്കുന്നതും കാണാം.
പേര് സൂചിപ്പിക്കുന്നതുപോലെ തെളിവ് ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ സിനിമയാണ്. സംവിധായകൻ ഒരു അഭിമുഖത്തിൽ അവകാശപ്പെട്ട പോലെ ഇന്ററോഗേഷൻ മൂവി എന്നും പറയാം . പോലീസിസിന്റെ ചോദ്യം ചെയ്യലുകളിലൂടെയും തെളിവ് ശേഖരണത്തിലൂടെയും മുന്നോട്ട് പോവുന്ന ഒരു കുറ്റാന്വേഷണ ചിത്രം. ത്രില്ലർ എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും ദേദപ്പെട്ട ഒരു സിനിമയാണ് തെളിവ്.
നിര്‍മാതാവില്ല, സിനിമ ഉപേക്ഷിക്കാനൊരുങ്ങി! പിന്തുണ നല്‍കിയത് ബി ഉണ്ണികൃഷ്ണനെന്ന് വിധു വിന്‍സെന്റ്
കൊലപാതകക്കുറ്റത്തിന് തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിലിൽ നിന്നും പരോളിൽ ഇറങ്ങി തിരിച്ച് ചെന്നിട്ടില്ലാത്ത ഖാലിദ്. ഇയാളുടെ തിരോധാനവുമായി ബന്ധപ്പെട്ട് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം ഖാലിദിന്റെ ഭാര്യ ഗൗരിയെയും നാട്ടുകാരെയും ചോദ്യം ചെയ്യുന്നതിലൂടെയാണ് സിനിമ തുടങ്ങുന്നതും പുരോഗമിക്കുന്നതും. ലാൽ ആണ് ഖാലിദ്. ആശാ ശരത് ഗൗരിയും. ചോദ്യം ചെയ്യൽ സംഘത്തിന്റെ തലവൻ രൺജി പണിക്കർ.
ദിലീപിനെ ജയിലിലാക്കിയവര്‍ക്ക് ശിക്ഷ കിട്ടും! മഞ്ജു-ശ്രീകുമാര്‍ യുദ്ധം കാലത്തിന്റെ കാവ്യനീതിയാണ്
അന്വേഷണവും തെളിവു ശേഖരണവും മുന്നോട്ട് പോവുമ്പോൾ രണ്ടാം പകുതിയിൽ ട്വിസ്റ്റുകളുടെ കന്നിമാസമാണ്. ട്വിസ്റ്റ് കൂടുമ്പോൾ സ്ക്രിപ്റ്റിന്റെ ഫോക്കസും ഇന്റഗ്രിറ്റിയും നഷ്ടപ്പെടുന്നു. അന്വേഷണ സംഘം ധാർമ്മിക പ്രസംഗം നടത്തുന്നു. തീർപ്പുകൽപ്പിക്കുന്നതും കോടതിയല്ല ഇതേ സംഘം തന്നെ. കൽപ്പകവാടിയുടെ ഒക്കെ ഒരു കാര്യമേയ്.
നന്നായി ചെയ്താല്‍ കട്ട് ചെയ്യും! അവരുടെ പെരുമാറ്റവും മോശമായിരുന്നു! ദുരനുഭവത്തെക്കുറിച്ച് നടി!
കായലിലെ ഒറ്റപ്പെട്ട തുരുത്തിൽ ചെറുകുടിലിൽ താമസിക്കുന്ന ഗൗരിയും ഇടവേള കഴിഞ്ഞുള്ള കുറച്ചേറെ ഭാഗങ്ങളും ജയരാജിന്റെ ഭയാനകവുമായി നല്ല സാമ്യമുണ്ടെന്നതിൽ കൗതുകം തോന്നി. ആശാ ശരത് തന്നെയാണ് രണ്ട് സിനിമയിലും കുടിലുകെട്ടി ഒറ്റയ്ക്ക് താമസിക്കുന്ന നായികാ കഥാപാത്രമെന്നതും എടുത്തുപറയണം. ആയമ്മയുടെ ഒരു ഭാഗ്യം. രണ്ട് സിനിമയും ഷൂട്ട് ചെയ്യാൻ ഭാഗ്യം സിദ്ധിച്ച നിഖിൽ എസ് പ്രവീണും ഭാഗ്യവാൻ തന്നെ. ചിത്രത്തിന്റെ സാങ്കേതിക മേഖലകളെ കുറിച്ചൊന്നും കുറവ് പറയാനില്ല. പ്രദർശന സമയവും കുറവാണ് --- 109 മിനിറ്റ്. അതായത് ബോറടിക്കാൻ ഗ്യാപ്പ് തരുന്നില്ല.
കണ്ടിരിക്കാവുന്ന ഒരു ആവറേജ് സിനിമ എന്ന് അടിവര.
-
വീണ്ടും വിളിച്ചാല്‍ വരില്ലേ? അന്ന് ലാല്‍ ചോദിച്ചു, വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയെത്തുന്നു ലാലിനൊപ്പം
-
രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടി ചികിത്സ ചെയ്തോ എന്ന് ചോദിച്ചു, കുഞ്ഞിനെ എടുത്ത് നടക്കാനാകില്ല: അജയകുമാര്‍
-
അങ്ങനൊരു മാറ്റം വന്നാല്‍ ബിഗ് ബോസ് വന്‍ വിജയമാവും! മത്സരാര്‍ഥികളുടെ ബഹുമാനമില്ലായ്മയെ പറ്റി ആരാധകര്‍