Don't Miss!
- Technology ബാലൻസില്ലെങ്കിലും ഇത് ചെയ്തിരിക്കണം! SBI അക്കൗണ്ടുമായി പുതിയ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള വഴി
- Automobiles കല്യാണത്തിനു മുമ്പ് ലെവൽ മാറി ദീപക്ക്; അപർണയ്ക്കൊപ്പമുള്ള യാത്രകൾ ഇനി ബെൻസിന്റെ തിളക്കത്തിൽ
- News 7 ദിവസം കൊണ്ട് ജീവിതം അടിമുടി മാറും; 3 രാശിക്കാരെ കാത്തിരിക്കുന്നത് സ്വപ്നം കണ്ട വീടും, കൈനിറയെ പണവും
- Sports IPL 2024: ടീം ആലോചിച്ചത് ബദോനിയെ, ഹൂഡ മതിയെന്ന് രാഹുല്‍; കളി ജയിപ്പിച്ച തീരുമാനം ഇതാ
- Travel കാശിയും അയോധ്യയും കണ്ടുവരാം.. കേരളത്തിൽ നിന്ന് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ ചെലവ് കുറഞ്ഞ യാത്ര
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
പുതിയ ബ്രിഡ്ജിലൂടെ അന്‍വര്‍ മുന്നോട്ട്
ട്രാഫിക്, ചാപ്പ കുരിശ്, സാള്‍ട്ട് ആന്റ് പെപ്പര്‍ ഈ സിനിമകളില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് സൂപ്പര്‍ താരങ്ങളെ ഒഴിവാക്കിയാണ് ഇത്തവണ അന്‍വര്‍ റഷീദ് എത്തിയിരിക്കുന്നത്. തന്റെ മുന്‍ സിനിമകളിലേപ്പോലെ കോമഡിയും അടിയും ഇടിയുമൊന്നും ഉസ്താദ് ഹോട്ടലില്‍ ഉണ്ടാവില്ലെന്ന് സംവിധായകയന്‍ നേരത്തെ പറഞ്ഞിരുന്നു. അത് തീര്‍ത്തും ശരിയാണെന്ന് ഉസ്താദ് ഹോട്ടലിലെത്തുമ്പോള്‍ ബോധ്യപ്പെടും.
നാമെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന സാധാരണക്കാരുടെ കഥയാണ് ചിത്രത്തിലൂടെ അന്‍വറും അഞ്ജലിയും പറയുന്നത്. സാധാരണ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് അസാധാരണമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ നമുക്കിടയിലുണ്ട്. അവരെപ്പോലുള്ളവരുടെ ജീവിതവും ഈ സിനിമയില്‍ കാണാം.
ജീവിതത്തിന്റെ എരിവും പുളിയും പ്രേക്ഷകന് മനസ്സിലാക്കി കൊടുക്കുന്നതില്‍ സിനിമ വിജയിയ്ക്കുന്നുണ്ടെങ്കിലും സിനിമ രസകരമാക്കുന്നതില്‍ അത്ര കണ്ട വിജയിക്കാന്‍ സംവിധായകന് കഴിഞ്ഞുവോയെന്ന് സംശയമാണ്. ഒരു പക്കാ കൊമേഴ്സ്യല്‍ സിനിമയുടെ ശൈലിയിലാണ് ഉസ്താദ് ഹോട്ടലിന്റെ തുടക്കം.
നര്‍മ്മം നിറഞ്ഞുനില്ക്കുന്ന കളര്‍ഫുള്ളായ രംഗങ്ങള്‍. ചിത്രത്തിന്റെ ആദ്യത്തെ മുക്കാല്‍ മണിക്കൂറോളം പ്രേക്ഷകനെ ശരിയ്ക്കും കൈയിലെടുക്കാന്‍ തന്നെ അന്‍വറിന് കഴിയുന്നു. ഇടവേള വരെ രസകരമായി മുന്നേറുന്നുണ്ടെങ്കിലും അതിന് ശേഷമുള്ള കഥാഗതി പലപ്പോഴും പ്രേക്ഷകനെ ബോറടിപ്പിയ്ക്കുന്നുണ്ടെന്ന് വേണം പറയാന്‍.
ഇടവേളയ്ക്ക് കഥയുടെ വികാസത്തിലുണ്ടാവുന്ന ഇഴച്ചില്‍ സിനിമയുടെ വേഗതയെ നന്നായി ബാധിയ്ക്കുന്നുണ്ട്. ഇവിടെ കുറച്ച് കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ 2012ലെ മികച്ച സിനിമയായി ഇതുമാറുമായിരുന്നെന്ന് ഉറപ്പാണ്. കഥാപാത്രങ്ങള്‍ക്ക് മിഴവേകുന്നതില് കാണിച്ച ശ്രദ്ധ തിരക്കഥാ രചനയില്‍ പ്രകടിപ്പിയ്ക്കാന്‍ അഞ്ജലി മേനോന് കഴിഞ്ഞില്ലെന്ന് വേണം പറയാന്‍. അത് സിനിമയെ ഏറെ ബാധിയ്ക്കുന്നുമുണ്ട്. തിരക്കഥയിലെ പാളിച്ചയെ ഒരുപരിധി വരെ മറികടക്കുന്നത അന്‍വര്‍ റഷീദിന്റെ സംവിധാനമികവിലൂടെയാണ്.
അടുത്ത പേജില്‍ മമ്മൂട്ടിയുടെ ലുക്കുള്ള പയ്യന്
-
ഒന്നെങ്കില്‍ കാമുകി, അല്ലെങ്കില്‍ സിനിമ! സംവിധായകന്റെ ഭീഷണിയെക്കുറിച്ച് സെയ്ഫ് അലി ഖാന്
-
വിവാഹമോചനം കുടുബത്തിൽ തുടർകഥയാകുന്നു; താര കുടുംബത്തിലേക്ക് മറ്റൊരു വധു; സമാന്തയ്ക്ക് ശേഷം മറ്റൊരു നടി?
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്