Don't Miss!
- News സമയം പരമാവധി മുതലെടുക്കാൻ കോൺഗ്രസ്; 4 തവണയെങ്കിലും വീട് കയറി പ്രചരണം
- Lifestyle ശരീരഭാരം കുറയും, ഹൃദയാരോഗ്യം മെച്ചപ്പെടും; ദിനവും വെളിച്ചെണ്ണ ഉപയോഗിച്ചാലുള്ള ഗുണങ്ങള്‍
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
അനുസരണയിലൂടെ ഉന്നതങ്ങളിലെത്തിയ താരം
അനുസരണയിലൂടെ ഉന്നതങ്ങളിലെത്തിയ താരം
2000ത്തിലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് പ്രമുഖ നാടകനടനായ ഒ. മാധവനെ തേടിയെത്തിയപ്പോള്‍ എല്ലാവരെയും അത് അത്ഭുതപ്പെടുത്തി. ജീവിതത്തിന്റെ സായന്തനത്തില്‍ സിനിമയിലഭിനയിച്ച ഈ നടന് ഒരു പുതുമുഖസംവിധായകന്റെ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡ് നേടിയിരിക്കുന്നു..!
നാടകാഭിനയവും സിനിമാഭിനയവും രണ്ടും രണ്ടാണെന്ന് മാധവന് അനുഭവത്തിലൂടെ മനസ്സിലാക്കുന്നത് ആര്. ശരത്തിന്റെ സായാഹ്നത്തിന്റെ സെറ്റിലാണ്. നാടകത്തിലെ ചില ചേഷ്ടകള്‍ പുറത്തുവന്നു തുടങ്ങിയപ്പോള്‍ സംവിധായകന്റെ അവസരോചിതമായ ഉത്തരവുകളാണ് തന്നിലെ മികച്ച അഭിനയം പുറത്തുകൊണ്ടുവരാന്‍ സഹായിച്ചതെന്ന് മാധവന് പറയുന്നു.
ആദ്യഘട്ടത്തില്‍ ഞാന്‍ നാടകത്തിന്റെ ഹാങ്ങോവറിലായിരുന്നു. എന്നാല്‍ അതിന്റെ അപകടം പെട്ടെന്നു തന്നെ പിടികിട്ടി. സംവിധായകന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയാണ് ഏറ്റവും എളുപ്പ മാര്‍ഗ്ഗമെന്ന് ഞാന്‍ മനസ്സിലാക്കി. പലപ്പോഴും ഞാന്‍ അമിതാഭിനയത്തിലെത്തിയപ്പോള് സംവിധായകനും ക്യമറാമാനും ചേര്‍ന്ന് എനിക്ക് വഴികാട്ടി - മാധവന് വെളിപ്പെടുത്തി.
സായാഹ്നത്തില്‍ താന്‍ അഭിനയിച്ചിട്ടില്ലെന്നും അനുഭവിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ഉള്ള അഭിപ്രായമാണ് മാധവന്. സംവിധായകന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഭാവഭേദങ്ങള്‍ വരുത്തുക. ആ അനുസരണ മനോഭാവമാണ് 77ാം വയസ്സില്‍ തന്നെ ഈ അവാര്ഡിനര്ഹനാക്കിയതെന്നും മാധവന് വിശ്വസിക്കുന്നു.
ചിത്രത്തിലെ കഥാപാത്രത്തിന്റെ 30 ശതമാനവും തന്റെ അനുഭവങ്ങള്‍ തന്നെയായിരുന്നുവെന്ന് മാധവന് വ്യക്തമാക്കുന്നു. എങ്കിലും ക്യാമറക്കൊത്ത് ചലിക്കുകയും ഭാവങ്ങള്‍ വരുത്തുകയും സംഭാഷണങ്ങള്‍ പറയുകയും പുതിയൊരനുഭവമായിരുന്നു എന്ന് ഈ നടനമുത്തച്ഛന് സമ്മതിക്കുന്നു.
48 വര്‍ഷം മുമ്പാണ് മാധവന് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത് - വിയര്‍പ്പിന്റെ വിലയ്ക്കു വേണ്ടി. തുടര്‍ന്ന് കാട്ടുപൂക്കള്‍, ഡോക്ടര്‍, ഏണിപ്പടികള്‍, ഒരു സുന്ദരിയുടെ കഥ തുടങ്ങിയ ചിത്രങ്ങളും പുറത്തുവന്നു.
1
-
തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'