Don't Miss!
- Finance 10,000 ശതമാനം ലാഭം നൽകിയ ഓഹരി, 1 ലക്ഷം രൂപ ഇന്ന് 1 കോടിയാണ്, മുന്നേറ്റം തുടരും, കൂടെക്കൂട്ടുന്നോ
- Automobiles ഏതെങ്കിലും 'വേദനിക്കുന്ന' കോടീശ്വരൻ്റേതാവാനാണ് സാധ്യത! കോടികൾ വിലയുളള ബെൻ്റലി ഉപേക്ഷിക്കപ്പെട്ട നിലയിൽ
- Lifestyle രാത്രിയിലെ ഇടക്കിടെയുള്ള മൂത്രമൊഴിക്കല്‍ ഒട്ടും നിസ്സാരമാക്കല്ലേ: ഗുരുതരാവസ്ഥ ശ്രദ്ധിക്കണം
- Sports IPL 2024: ദൂബെ ലോകകപ്പ് കളിക്കും, ഗുണം ചെയ്ത് ആ തന്ത്രം; ചെന്നൈ താരത്തെ പുകഴ്ത്തി ഡിവില്യേഴ്സ്
- News 'മോക് പോളില്‍ ബിജെപിക്ക് അധിക വോട്ട്': കാസർകോട്ടെ പരാതി അന്വേഷിക്കാന്‍ സുപ്രീംകോടതിയുടെ നിർദേശം
- Technology ഇപ്പോഴത്തെ പിള്ളേരുടെ ട്രെൻഡിന് ബെസ്റ്റാ! ഉത്സവപ്പറമ്പിലെ 'കളിപ്പാട്ടം' പോലെ ബോറിങ് ഫോൺ ദേ എത്തി
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയ്യുന്ന ആ പെണ്‍കുട്ടി; സ്വപ്നക്കൂടിലെ ആ സുന്ദരിയെ കണ്ടതിനെ കുറിച്ച് ആരാധകര്‍
പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, ജയസൂര്യ, മീര ജാസ്മിന്, ഭാവന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പര്‍ഹിറ്റ് മൂവിയാണ് സ്വപ്നക്കൂട്. കമല്‍ സംവിധാനം ചെയ്ത് 2003 ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ചില പുതുമുഖ താരങ്ങളും അഭിനയിച്ചിരുന്നു. അതിലൊരാള്‍ പൃഥ്വിരാജിന്റെ കുഞ്ഞുഞ്ഞ് എന്ന കഥാപാത്രത്തെ പ്രൊപ്പോസ് ചെയ്യുന്ന സീനും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ആ സീനില്‍ അഭിനയിച്ച നടിയെ നേരില്‍ കണ്ടതിനെ കുറിച്ച് വിനോദ് എന്നൊരു ആരാധകന് എഴുതിയ കുറിപ്പ് വൈറലാവുകയാണ്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..
'2003 ല്‍ ആണ് സ്വപ്നക്കൂട് ഇറങ്ങുന്നത്. ആ ചിത്രത്തില്‍ പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയ്യുന്ന പെണ്‍കുട്ടിയുടെ ഒരു ചെറിയ റോളില്‍ ആണ് ഇവരെ ഞാന്‍ ആദ്യമായി കാണുന്നത്... സ്ക്രീനില്‍ കണ്ട അന്നേരം തന്നെ ഹൃദയം അങ്ങ് കൊണ്ടു പോയി. അവര്‍, പലവട്ടം ടിവിയിലും തിയറ്ററിലും അച്ഛന്റെ കൂടെയും സിനിമ കണ്ടു. അവരുടെ കഥാപാത്രം ഒരല്പം കൂടി സിനിമയില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആഗ്രഹിച്ചു. ആ കണ്ണുകള്‍ നിമിഷ നേരം കൊണ്ട് മാഞ്ഞു പോയ ചെറുപുഞ്ചിരി... കാലം കടന്നു പോയി. പല സിനിമകളിലും അവരെ തിരഞ്ഞു. കണ്ടില്ല. അന്ന് ഇന്നത്തെ പോലെ വളരെ എളുപ്പത്തില്‍ ഇന്റര്‍നെറ്റും മൊബൈലും ഒന്നും ഇല്ല. ഇവര്‍ ആരാണെന്ന് ആരോട് ചോദിക്കാനാണ്.
കാലം പിന്നെയും മുന്നോട്ട് പോയി. 2014 സെപ്തംബര്‍ മാസം. ഞാന്‍ ലുലു മാളിലെ ഒരു ഷോപ്പില്‍ നില്‍ക്കുകയാണ്. പരീക്ഷ റിസള്‍ട്ട് വരുന്നതു വരെ ഒരു ജോലി.
ജോലിക്കിടയില്‍ ഒരു കസ്റ്റമര്‍ എന്റെ അടുത് വന്നു.മോനെ എനിക്ക് ആ ഐറ്റം ഒന്നെടുത്തു തരാമോ? ഞാന്‍ അവരുടെ മുഖത്തക്ക് തലയുയര്‍ത്തി നോക്കി.
ഇവരെ ഞാന്‍ എവിടെയോ? ഏയ് തോന്നിയതാവും. കുറെ നേരം ആ കസ്റ്റമര്‍ എന്റെ കൂടെ ഉണ്ടായിരുന്നു. ആ സമയമത്രയും ഹൃദയം അവരോട് സംസാരിക്കാന്‍ എന്നോട് പറഞ്ഞു കൊണ്ടിരുന്നു. ക്ഷമ നശിച്ചു ഞാന്‍ അവരോടു പറഞ്ഞു. 'മാഡം തുടക്കം തൊട്ടേ പറയണം എന്നുണ്ടായിരുന്നു. മാഡത്തിനെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട്. വളരെ ഫെമിലിയര്‍ ആയി തോന്നുന്നു.
ഏഴ് വയസുള്ള മകന് ആ വിഷമത്തിലാണ്; ഏകാന്തത അനുഭവിക്കുന്നതിനെ കുറിച്ച് കുടുംബവിളക്ക് താരം മീര വാസുദേവൻ
അവര്‍ പറഞ്ഞു, 'ആണോ? എനിക്ക് ഓര്മ കിട്ടുന്നില്ല' സ്വഭാവിമകമായും എല്ലാവരും ചോദിക്കുന്ന പോലെ ഞാന്‍ ചോദിച്ചു സിനിമയില്‍ 'അഭിനയിച്ചിട്ടുണ്ടോ?'
അവരെന്നോട് പറഞ്ഞു. ഉവ്വ്... കമല്‍ സാറിന്റെ സുഹൃത്ത് എന്റെ കസിന് ആണ്. അങ്ങനെ ഒന്ന് തല കാണിച്ചിട്ടുണ്ട്. സ്വപ്നക്കൂട് എന്ന സിനിമയില്‍. (അവര്‍ പറഞ്ഞത് ഓര്‍ത്തെടുത്തു പറയുന്നതിനാല്‍ തെറ്റ് ഉണ്ടാവാം) എന്റെ ഓര്‍മ്മകള്‍ പിന്നിലേക്ക് പോയി. ഹൃദയം കൊണ്ട് ഒരു നിമിഷം തുള്ളിച്ചാടി. ഞാന്‍ കുട്ടിക്കാലത്തു ആരാധിച്ചിരുന്ന ആ കണ്ണുകള്‍. വെപ്രാളം കൊണ്ട് ഞാന്‍ വല്ലാതെ ആയി.
Recommended Video
11 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ഞാന്‍ അവരെ തിരിച്ചറിഞ്ഞു എന്നതും ആരാധിച്ചിരുന്നു എന്നതും അവരില്‍ കൗതുകം ഉണര്‍ത്തി. അവരെന്നോട് കുറെ സംസാരിച്ചു. ഞാനും ന്റെ ലൈഫില്‍ ഞാനെടുത്ത ഒരുപാട് ശരിയായ ത്വീരുമാനങ്ങളില് അവരുടെ കുറച്ചു സമയത്തെ വാക്കുകള്‍ക്ക് ഏറെ പ്രാധാന്യം ഉണ്ടായിരുന്നു. ഇപ്പോ അവര്‍ എന്നെ ഓര്‍ക്കുന്നുണ്ടോ എന്ന് പോലും എനിക്കറിയില്ല. ഒരു ഫോട്ടോ പോലും അന്നെടുക്കാന്‍ കഴിഞ്ഞില്ല മൊബൈല്‍ ഇല്ലായിരുന്നു. പേര് പോലും ആ എക്സൈറ്റ്മെന്റില് ചോദിച്ചില്ല. ഓര്‍മകളാണ്. ഓര്‍മ്മകള്‍ക്കാണ് ചന്തം. കയ്യില്‍ പിടിച്ചു നോക്കുന്ന ഘനമുള്ള ഫ്രയിമുകളെക്കാള് ചന്തം. ഇവര്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഉണ്ടെങ്കില്‍ അവരോടു ഒരു 'hi' പറയണം എന്നുണ്ട്. വെറുതെ ഇരുന്നപ്പോള്‍ ഓരോന്ന് ഓര്‍ത്തപ്പോള്‍ കുത്തി കുറിച്ചതാണ്. അവര്‍ ഈ ഗ്രൂപിലുണ്ടോ? എന്നുമായിരുന്നു ആരാധകന്റെ കുറിപ്പ്.
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
'ആര് ജാസ്മിനും ഗബ്രിക്കും എതിരെ നിൽക്കുന്നുവോ അവരാണ് മികച്ച മത്സരാർത്ഥിയെന്നാണ് ഭൂരിപക്ഷം പറയുന്നത്'
-
ആ പ്രണയം തകർന്നത് നന്നായി, പ്രസന്നയെ പോലൊരു ഭർത്താവിനെ കിട്ടി; ആ വർഷം കഠിനമായിരുന്നെന്നും സ്നേഹ