Don't Miss!
- Sports IPL 2024: ബോള്ട്ടുണ്ടായിട്ടും എന്തിന് ഞാന്‍? സഞ്ജു മുത്താണ്; ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് ആവേശ്
- News ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം; മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ, വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡ്
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
മധുവിന്റെ പരിഭവങ്ങളില്‍ കഴമ്പുണ്ടോ
തിക്കുറിശ്ശി, സത്യന്, പ്രേംനസീര്‍ കാലത്തുനിന്ന് അഭിനയം തുടങ്ങിയ മധു ഏറ്റവും പുതിയ സിനിമയിലും തന്റെ വലിയ സാന്നിദ്ധ്യം അടയാളപ്പെടുത്തുന്നു. മനുഷ്യന്റെ കഥ പറയുന്ന രചനകള്‍ മലയാളത്തിന് അന്യം വന്നിരിക്കുന്നു എന്നാണ് മധു പുതിയ സിനിമകളെ കുറിച്ച് പറയുമ്പോള്‍ നിരാശപ്പെടുത്തുന്നത്.
കഥയും കഥാപാത്രവും സമൂഹവും മനുഷ്യനുമില്ലാത്ത രചനകള്‍ അടക്കി വാഴുന്ന മലയാള സിനിമയില്‍ പ്രതീക്ഷകളല്ല ഈ സീനിയര്‍ കാണുന്നതെന്ന് വ്യക്തം. ഇതൊരു ജനറേഷന് ഗ്യാപ്പ് പ്രശ്നം മാത്രമാണോ? കൃത്യമായി മനുഷ്യന്റെ ജീവിതകഥ പറഞ്ഞു വന്നിരുന്ന കാലത്തെ നായകനായി നിറഞ്ഞു നിന്ന മധുവിന് പുതിയ സിനിമകളുടെ കഥയില്ലായ്മ സിനിമയുടെ മാത്രം പ്രശ്നമാണോ?
മലയാള സിനിമയുടെ ഉദ്ഭവം, വളര്‍ച്ച, വികാസം, പരിണാമഘട്ടങ്ങള്‍, ഗോള്‍ഡന്‍ എയ്ജ്, സമാന്തര സിനിമകള്‍, ന്യൂ ജനറേഷന് ഇങ്ങനെ മാറി മാറി വളര്‍ന്നു നില്ക്കുന്ന കാഴ്ചയില്‍ സമൂഹത്തിലുണ്ടായ മാറ്റങ്ങള്‍ കൂടി നിശിതമായ് വിലയിരുത്തേണ്ടതില്ലേ?
രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന ശൈലി, സാംസ്കാരിക രംഗത്ത് വന്ന മാറ്റങ്ങള്‍, സമൂഹത്തിലെ ഇതരവര്‍ഗ്ഗങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങള്‍, സാങ്കേതിക പുരോഗതി, വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ച, കുടുംബങ്ങളിലുണ്ടായ മാറ്റങ്ങള്‍ ഇതൊക്കെ സമൂഹത്തിന്റെ പരിച്ഛേദമായ സിനിമയിലും കൂട്ടുനടക്കുന്നു എന്നതല്ലേ വാസ്തവം.
അപചയങ്ങളുടെ വലിയ വീഥിയിലൂടെയാണ് സമൂഹത്തിന്റെ തിരക്കു പിടിച്ച യാത്ര. വിജയം കൈയ്യടക്കാനുള്ള ഓട്ടത്തില്‍ തട്ടി വീഴുന്നവരെ കുറിച്ച് പരിതപിക്കാനാളില്ല. കല സമൂഹപുരോഗതിക്ക് എന്ന ആശയം കച്ചവടത്തിനായ് മാറുമ്പോള്‍ കഥയില്ലായ്മകള്‍ തുടര്‍ക്കഥയാവുന്നു. പിന്നെ പരമ്പരാഗതരീതികള്‍ പിന്തുടരുക എന്നത് പുരോഗതിയുടെ ലക്ഷണമല്ല.
വിപ്ലവാത്മകമായ ഭാവനയും സാങ്കേതിക മികവിന്റെ വിജയവും പ്രതിഭകളുടെ കൈയ്യൊതുക്കവും ചേര്‍ന്ന സിനിമകള്‍ മലയാളത്തില്‍ തന്നെയാണ് ഇന്നും ജനിച്ചു വീഴുന്നത്, നമ്മള് സ്വയം വിമര്ശകരാവുന്നതുകൊണ്ട് കൂടിയാകും ഒന്നിലും ഗുണകാംഷയില്ലാതെ പോകുന്നതും.
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്