Don't Miss!
- Sports IPL 2024: രോഹിത് ശര്‍മയും ഇഷാനും പുറത്ത്! ലേലത്തില്‍ മുംബൈ നിലനിര്‍ത്തുക ഈ നാലു പേരെ
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
സണ്ടിയാറിന്റെ പേര് മാറ്റുന്നു
സണ്ടിയാറിന്റെ പേര് മാറ്റുന്നു
ചെന്നൈ: തന്റെ പുതിയ ചിത്രമായ സണ്ടിയാറിന്റെ പേര് മാറ്റാന്‍ തീരുമാനിച്ചതായി കമലഹാസന് അറിയിച്ചു.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ പേര് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ജയലളിതയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കമലഹസന് വാര്‍ത്താ ലേഖകരോട് പറഞ്ഞു.
തന്റെ ചിത്രം ആരുടെയും വികാരങ്ങളെ മുറിപ്പെടുത്തില്ല. സിനിമയുടെ പേരിനോടാണ് ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. അതുകൊണ്ടാണ് പേര് മാറ്റാന്‍ തീരുമാനിച്ചത്.
സകലകലാവല്ലഭന് രണ്ടാം ഭാഗം എന്ന് പേരിട്ടാലും തന്റെ ചിത്രം വന്‍വിജയമായിരിക്കും.- കമല്‍ പറഞ്ഞു.
ചിത്രത്തിന്റെ ഷൂട്ടിംഗ് ആന്ധ്രാപ്രദേശിലേക്ക് മാറ്റുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കമല്‍ നിഷേധിച്ചു. തമിഴ്നാടില്‍ തന്നെ ചിത്രീകരണം നടത്തും. ചിത്രത്തിന്റെ പേര് മാറ്റിയ നിലയ്ക്ക്് ഇനി പൊലീസ് സംരക്ഷണത്തിന്റെ ആവശ്യമില്ല.
പേര് മാറ്റുന്ന വിവരം ജയലളിതയെ അറിയിച്ചിട്ടുണ്ടെന്നും അത് അവര്‍ സ്വാഗതം ചെയ്തെന്നും കമല്‍ പറഞ്ഞു.
തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളില്‍ കലാപത്തിന് കാരണമാവുമെന്നും അരിവാള്‍ സംസ്കാരം തിരിച്ചുകൊണ്ടുവരുമെന്നും ആരോപിച്ചാണ് പുതിയ തമിഴകം സിനിമയ്ക്കെതിരെ രംഗത്തുവന്നത്.