Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
മലയാളം റീമേക്കുകള്‍ തുണയായി: വിജയ്
അഭിനേതാവെന്ന നിലയില്‍ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. അത്തരത്തില്‍ ഒരു മാറ്റം ഇനിയും ആവശ്യമാണെന്നും വിജയ് പത്രസമ്മേളനത്തില്‍ പറഞ്ഞു. പുതിയ ചിത്രമായ വേലായുധത്തിന്റെ പ്രചാരണാര്‍ഥം കൊച്ചിയിലെത്തിയതായിരുന്നു വിജയ്.
മലയാളചിത്രങ്ങള്‍ കൂടുതല്‍ ജീവിതഗന്ധികളാണ്. വിജയിക്കുന്ന സിനിമകളുടെ ഫോര്‍മുലകളില്‍ മാത്രം വീണ്ടും സിനിമകള്‍ ഉണ്ടാകുന്നതു വിഷമകരമാണ്. ഇവിടുത്തെ റിയലിസ്റ്റിക് സിനിമകള്‍ തമിഴകത്തിനു വഴികാട്ടിയാവുന്നുണ്ട്. മമ്മൂട്ടിയോ മോഹന്‍ലാലോ വിളിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കുമെന്നു നേരത്തെതന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍, ഇരുവരും ഇതുവരെ തന്നെ ക്ഷണിച്ചിട്ടില്ല.
വേലായുധം അമാനുഷിക പരിവേഷമുള്ള കഥാപാത്രമാണെന്ന വാര്‍ത്ത ശരിയല്ല. അത് സാധാരണക്കാരന്റെ കഥയാണ് - വിജയ് വിശദമാക്കി. ചിത്രത്തിന്റെ ട്രെയ്ലര് റിലീസിനു കൊച്ചിയില്‍ ലഭിച്ച സ്വീകരണം തമിഴ്നാട്ടിലേതിനോടു സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദീപാവലി ദിനത്തില്‍ ചിത്രം തിയറ്ററുകളിലെത്തും.
വേലായുധത്തിന്റെ കേരളത്തിലെ വിതരണക്കാര്‍ തമീന്‍സിന്റെ ഷിബു.കെ. തമീന്‍സ്, നിര്‍മാതാവ് സിയാദ് കോക്കര്‍, സരിത തിയെറ്റര്‍ ഉടമ ഐസക് ഫ്രാന്‍സിസ് ജൂനിയര്‍, വേലായുധത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ബൈജു എഴുപുന്ന തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെ സരിത തിയറ്ററില്‍ നടന്ന ട്രെയ്ലര് റിലീസിനു വന്‍ ജനാവലിയാണു തടിച്ചുകൂടിയത്. വിജയ് വരുന്നുണ്ടെന്നറിഞ്ഞ് ിയറ്ററും പരിസരവും നേരത്തെ തന്നെ ആരാധകരെക്കൊണ്ടുനിറഞ്ഞിരുന്നു.
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'