Don't Miss!
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- Lifestyle ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ കൂടുന്നോ? വെള്ളപ്പാണ്ട് അല്ല, പക്ഷേ ശ്രദ്ധിക്കണം
- Sports IPL 2024: ജയം തുടരാന്‍ ഡല്‍ഹി, കണക്കുവീട്ടാന്‍ ഗുജറാത്ത്; ടോസ് 7 മണിക്ക്
- News സത്യത്തില്‍ ആര് തമ്മിലാണ് മല്‍സരം; സംശയം തീരാതെ നേതാക്കള്‍, ശശി തരൂരിന്റെ മറുപടി വൈറല്‍
- Automobiles സ്റ്റെഡി ലൈക്ക് എ വടി! 3 വർഷം തുടർച്ചയായി മികച്ച നേട്ടം; ഇന്ത്യയിൽ മാഗ്നൈറ്റുമായി നാഴികക്കലുകൾ കീഴടക്കി നിസാൻ
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
ലാല്‍ ജോസ് ആദ്യമായി തമിഴില്‍
തുടര്‍ച്ചയായി സൂപ്പര്‍ ഹിറ്റുകളുമായി കരിയര്‍ഗ്രാഫ് പുതിയ ഉയരങ്ങളിലേക്കെത്തിച്ചിരിക്കുന്ന ലാല്‍ ജോസ് തമിഴിലേക്ക് കടക്കുന്നു. ദിലീപ് നായകനായ മുല്ല പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും ലാല്‍ ജോസ് തമിഴ് ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കുക.
മലയാളത്തിലെ പല പ്രമുഖ സംവിധായകരും തമിഴില്‍ ഒരു കൈ നോക്കിയിട്ടുള്ളവരാണ്- ഫാസില്‍, പ്രിയദര്ശന്, ഷാജി കൈലാസ്, സിദ്ദിഖ്, വിനയന്, ഷാഫി, റാഫി മെക്കാര്‍ട്ടിന്‍.... അങ്ങനെ പോകുന്നു ആ നിര. ഷാഫിയെയും റാഫി മെക്കാര്‍ട്ടിനെയും പോലുള്ളവര്‍ തമിഴിലെ തുടക്കം നന്നാവാഞ്ഞതോടെ ആ പരീക്ഷണം മതിയാക്കി.അതേ സമയം ഒരു കൈ നോക്കി വിജയിച്ചവര്‍ പിന്നെ പല കൈ നോക്കാനും തുനിഞ്ഞു. ഫാസില്‍, പ്രിയദര്ശന്, ഷാജി കൈലാസ്, സിദ്ദിഖ്, വിനയന് എന്നിവരെല്ലാം ഒന്നിലേറെ തമിഴ് സിനിമകള്‍ സംവിധാനം ചെയ്തവരാണ്.
മലയാളത്തില്‍ നിന്ന് തമിഴിലെത്തുന്ന സംവിധായകരുടെ പട്ടികയില്‍ തന്റെ പേര് കൂടി ചേര്‍ക്കുമ്പോള്‍ വളരെ സെയ്ഫ് ആയ ഒരു തുടക്കത്തിനാണ് ലാല്‍ ജോസ് ശ്രമിക്കുന്നത്. ജെയിംസ് ആല്‍ബര്‍ട്ടിനെ കൂടെ കൂട്ടിയാണ് ലാല്‍ ജോസിന്റെ തമിഴ് അരങ്ങേറ്റം. മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റായ ക്ലാസ് മേറ്റ്സിന് തിരക്കഥയെഴുതിയ ജെയിംസ് ആല്‍ബര്‍ട്ടിന്റെ രചന തമിഴില്‍ തനിക്ക് ഒരു ഗംഭീര തുടക്കത്തിന് തുണയാവുമെന്ന പ്രതീക്ഷയിലാണ് ലാല്‍ ജോസ്.
-
ബിഗ് ബോസ് വീട് മൂകം; വീക്കെന്റ് എപ്പിസോഡോടെ വഴക്കും സംസാരവുമില്ല; ഷോയിൽ നടക്കുന്നത്
-
ഷാരൂഖ് തന്റെ സ്വന്തമായിരുന്നെന്ന് പ്രിയങ്ക വിളിച്ച് പറഞ്ഞു; ഒന്നും ചെയ്യാനാകാതെ ഗൗരി ഖാൻ; ചർച്ചയാക്കി ആരാധകർ
-
സല്മാന് ഖാനല്ല എന്നെ നിയന്ത്രിക്കുന്നത്! ഭാര്യ വീട്ടുകാരുടെ പിന്തുണയെ പറ്റി പലരും തെറ്റിദ്ധരിച്ചെന്ന് ആയുഷ്