Don't Miss!
- News വെറും 10000 രൂപ 1.32 ലക്ഷമായി..! ഈ ഓഹരി കുതിച്ചതിന് കൈയ്യും കണക്കുമില്ല, ഒന്ന് അറിഞ്ഞ് വീശിയാലോ?
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Automobiles വൈബ്രേഷനില്ലാതെ കംഫര്ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര് ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Sports IPL 2024: വേണ്ടത് 3 സിക്സര്, ചരിത്ര നേട്ടത്തിലേക്ക് റസല്; കോലിയെ കാത്ത് വമ്പന് റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
രജനിയുടെ തരികിടകള്‍ വീണ്ടും
പല തവണ കണ്ടു മടുത്ത വിപണന തന്ത്രങ്ങള് വീണ്ടും പയറ്റുകയാണ് ഷങ്കര് രജനി ടീം. ബ്രഹ്മാണ്ഡ ചിത്രമായ എന്തിരന് എന്ന ചിത്രത്തിന്റെയും ചിത്രീകരണം കൊടും രഹസ്യമാണ്. പത്രക്കാര്ക്ക് സെറ്റില് പ്രവേശനമില്ല. ചിത്രീകരണ സ്ഥലത്ത് മൊബൈല് ഫോണ് ഉപയോഗിക്കാന് ആര്ക്കും അനുവാദമില്ല. എന്നിട്ടും സിനിമയുടെ സ്റ്റില്ലുകള് ചോര്ന്നു.
എന്തിരന് എന്ന ചിത്രത്തിന്റെ രണ്ടു ഗാനങ്ങളുടെ ചിത്രീകരണം മാച്ചു പിച്ചുവിലാണ് നടക്കുന്നത്. ഷൂട്ടിംഗ് റിപ്പോര്ട്ടും ആറു ചിത്രങ്ങളും പെറുവിലെ ദിനപത്രത്തിലാണ് പ്രസിദ്ധീകരിച്ചത്. ഐശ്വര്യയും രജനിയും പങ്കെടുക്കുന്ന ഗാന ചിത്രീകരണ രംഗത്തിന്റെ സ്റ്റില്ലാണ് പുറത്തായത്.
പെറുവിലെ പത്രത്തിന് ചിത്രങ്ങള് നല്കിയതും അവിടെ പടം ചോര്ന്ന വിവരം തമിഴ് നാട്ടില് അറിയിച്ച് മാധ്യമ കോളിളക്കം ഉണ്ടാക്കുന്നതും ചിത്രത്തിന്റെ അണിയറക്കാരാണെന്നത് പരസ്യമായ രഹസ്യമാണ്. ഷങ്കറിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലേയ്ക്ക് ജീവന് പണയം വെച്ച് കടന്നു ചെന്ന് പടമെടുക്കാന് പെറുവിലെ പത്രക്കാര്ക്ക് ഭ്രാന്തുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമില്ല. പെറുവില് എന്ത് രജനീകാന്ത്, എന്ത് ശങ്കര്.
ഐശ്വര്യയെക്കാള് ഒന്നാന്തരം സുന്ദരികള് ഉടുതുണിയുടുക്കാതെ ബീച്ചില് ജ്ഞാനസ്നാനത്തിനെത്തുമ്പോഴാണ് ഒന്നരമുഴം ചേലയുമുടുത്ത് പടുകിളവനൊപ്പം ആടിപ്പാടുന്ന സുന്ദരിയെ തേടി പെറുക്കാര് കാമറയുമായി എത്തുന്നത്. ചിരിപ്പിക്കാതെ പോ, രജനിയാശാനേ..
ശിവാജിയുടെ ചിത്രീകരണ സമയത്തുമുണ്ടായിരുന്നു ഇത്തരം വേലത്തരങ്ങള്. അന്നും വിദേശത്ത് ചിത്രീകരണം നടക്കവെയാണ് ചിത്രങ്ങള് പുറത്തായത്. വിദേശ പത്രലേഖകരെ സ്വാധീനിച്ച് അവിടെ വാര്ത്തയും ചിത്രയും വരുത്തുകയും ആ വാര്ത്ത പിന്നീട് തമിഴില് പതിയെ വിവാദമാക്കി വളര്ത്തുകയുമാണ് ഇവരുടെ തന്ത്രം.
സ്വന്തം നാട്ടിലെ പത്രക്കാരെ തീണ്ടാപ്പാടകലെ നിര്ത്തി വിദേശ പത്രലേഖകര് വഴി നടത്തുന്ന രജനി ഷങ്കര് ടീമിന്റെ മാര്ക്കറ്റിംഗ് ഇന്ത്യയിലെ പത്രങ്ങള്ക്കും വിഴുങ്ങേണ്ട ഗതികേടാണ്. ആവേശത്തോടെ ചെറുകിട പത്രങ്ങളും സൈറ്റുകളും ഈ വാര്ത്തയും പടങ്ങളും കൊണ്ട് ആഘോഷിക്കുമ്പോള് മുഖ്യധാരാ മാധ്യമങ്ങള്ക്കും ചിത്രം കൊടുക്കാതിരിക്കാന് കഴിയാത്ത അവസ്ഥ വരുന്നു.
എല്ലാം രജനി സാറിന്റെ തരികിടകള്. ഷങ്കറിന്റേയും..
-
സ്വയംഭോഗം ചെയ്യുന്ന സീന് ആ സിനിമ ഡിമാന്ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്ക്കും അറിയില്ലെന്ന് പ്രസീത