Don't Miss!
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Lifestyle ലോക മലേറിയ ദിനം 2024: മലേറിയ വരാതിരിക്കാന്‍ എന്തുചെയ്യണം, തുടക്കം വീട്ടില്‍ നിന്ന്
- Sports T20 World Cup 2024: ടി20 ലോകകപ്പില്‍ ജഡേജ വേണ്ട, പകരം അക്ഷര്‍ മതി! ഈ കാരണങ്ങള്‍ നോക്കൂ
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
എ പടങ്ങള്‍ക്ക് നികുതിയിളവില്ല
നേരത്തെ തമിഴ് പേരുണ്ടെങ്കില്‍ സിനിമയ്ക്ക് 15 % വിനോദനികുതിയിളവ് ലഭിയ്ക്കുമായിരുന്നു. തമിഴ് സിനിമയ്ക്കുള്ള കരുണാനിധി സര്‍ക്കാരിന്റെ സമ്മാനമെന്നായിരുന്നു ഈ ഇളവ് വിശേഷിപ്പിയ്ക്കപ്പെട്ടിരുന്നത്. രജനി സിനിമയ്ക്കായി റോബോട്ട് എന്ന പേരുമാറ്റി യന്തിരന് എന്ന നാമം സ്വീകരിയ്ക്കാന്‍ സംവിധായകന് ശങ്കറിനെ നിര്‍ബന്ധിതനാക്കിയത് ഈ നിയമമായിരുന്നു.
ജയലളിത സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം തമിഴ് വാണിജ്യസിനിമകള്‍ക്ക് നികുതിയിളവ് ലഭിയ്ക്കണമെങ്കില്‍ ഒട്ടേറെ കടമ്പകള്‍ കടക്കണം. സെന്‍സര്‍ ബോര്‍ഡിന്റെ യു സര്‍ട്ടിഫിക്കറ്റുള്ള സിനിമകള്‍ക്ക് മാത്രമേ നികുതിയിളവിന് അര്‍ഹതയുണ്ടാവൂ.
യു സര്ട്ടിഫിക്കറ്റുള്ളപ്പോള് തന്നെ കടുത്ത വയന്ലന്സും അശ്ലീലരംഗങ്ങളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടാവരുത്. തമിഴ് സംസ്ക്കാരത്തെയും ഭാഷയെയും പ്രോത്സാഹിപ്പിയ്ക്കുന്ന തരത്തിലുള്ളതാവണം സിനിമാപ്പേരും തിരക്കഥയുമെന്നതാണ് മറ്റൊരു പ്രധാന നിബന്ധന. സിനിമയിലെ ഡയലോഗില്‍ ഭൂരിഭാഗവും തമിഴില്‍ തന്നെയാവണം.
പുതിയ നിയമം വന്നതോടെ ഇപ്പോള്‍ പുറത്തുവന്ന സിനിമകള്‍ക്കൊന്നും നികുതിയിളവ് ലഭിയ്ക്കില്ലെന്ന സ്ഥിതിയാണുള്ളത്. അവന്, ഇവന്, ആരണ്യകാണ്ഡം, കാഞ്ചന തുടങ്ങിയ സിനിമകള്‍ക്കെല്ലാം എ സര്‍ട്ടിഫിക്കറ്റാണുള്ളത്. വിക്രം നായകനായ ദൈവത്തിരുമകള്‍ മാത്രമാണ് ഇതിനൊരപവാദം. യു സര്‍ട്ടിഫിക്കറ്റുള്ള ഈ സിനിമയില്‍ ചോരയും സംഘട്ടനവും മോശം ഭാഷയുമൊന്നുമില്ല. അതുകൊണ്ടു തന്നെ നികുതിയിളവും കിട്ടും.
എന്നാല്‍ ഇത്തരം നിബന്ധനകളുമായി ഒരു കൊമേഴ്സ്യല്‍ പടം പിടിയ്ക്കാനാവുമോയെന്നാണ് സംവിധായകരും നിര്‍മാതാക്കളും പരസ്പരം ചോദിയ്ക്കുന്നത്.
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
'ഒരു മകൾ മതിയെന്ന് തീരുമാനിച്ചവരാണ്; സംഭവിക്കാൻ പാടില്ലാത്ത ഒത്തിരി കാര്യങ്ങൾ; എത്ര പെട്ടന്ന് ജീവിതം മാറി'
-
ഞങ്ങളെല്ലാം നല്ല സുഹൃത്തുക്കളായിരുന്നു, പിന്നീട് പ്രശ്നങ്ങൾ; പരസ്പരം സെറ്റിൽ സംഭവിച്ചത്; ഗായത്രി