Don't Miss!
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- News പ്രമേഹ രോഗി, ഇന്‍സുലിന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; കെജ്രിവാളിനെ കൊല്ലാന്‍ ഗൂഢാലോചനയെന്ന് എഎപി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ആദ്യ ചിത്രത്തിന്റെ സംവിധായകന് ഷൂട്ടിങിനിടെ മരിച്ചു, ആ ശകുനപ്പിഴയില്‍ നിന്ന് അജിത്ത് രക്ഷപ്പെട്ടത്?
മറ്റെല്ലാ മേഖലയിലും എന്ന പോലെ സിനിമയിലും ഉണ്ട് ആവശ്യത്തിനും അനാവശ്യത്തിനും വിശ്വാസങ്ങള്‍. ശകുനപ്പിഴയിലും താളപ്പിഴയിലുമൊക്കെ വിശ്വസിക്കുന്നവരാണ് മിക്ക സിനിമാക്കാരും. ഇതിന്റെ അടിസ്ഥാനത്തില്‍ താരങ്ങളെ ഭാഗ്യം കെട്ടവരായി ചിത്രീകരിക്കുന്നവരുണ്ട്. അത്തരം ശകുനപ്പിഴയിലൂടെയാണ് തല അജിത്തും കടന്ന് വന്നത്.
കേരളത്തില്‍ ഗംഭീര റിലീസിന് ഒരുങ്ങി വിവേഗം!!! ഫാന്‍സ് ഷോകളും തയാര്‍???
ആഗസ്റ്റ് 2 ന് തമിഴകത്തിന്റെ തല സിനിമാ ലോകത്ത് എത്തിയിട്ട് കാല് നൂറ്റാണ്ട് തികയുകയാണ്. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷങ്ങളിലെ യാത്ര അത്ര എളുപ്പമായിരുന്നില്ല അജിത്തിന്. ഒത്തിരി ദുര്‍ഘടം പിടിച്ച വഴിയിലൂടെയാണ് അജിത്ത് വന്നത്. ആദ്യ ചിത്രത്തിന്റെ സംവിധായകന്റെ മരണം കുറച്ചൊന്നുമല്ല അജിത്തിന്റെ കരിയറിനെ ബാധിച്ചത്.
ആദ്യ ചിത്രം
സിനിമയില്‍ യാതൊരു പാരമ്പര്യവും ഇല്ലാത്ത അജിത്ത് ആഗ്രഹിച്ചു വന്നതാണ് സിനിമയില്‍. 1993 ല്‍ റിലീസ് ചെയ്ത പ്രേമ പുസ്തകം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അജിത്തിന്റെ തുടക്കം. 1992 ആഗസ്റ്റ് 2 നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
സംവിധായകന്റെ മരണം
ഗൊല്ലപ്പുടി ശ്രീനിവാസനാണ് പ്രേമ പുസ്തകം എന്ന ചിത്രം സംവിധാനം ചെയ്തത്. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് വേളയില്‍ അദ്ദേഹം മരണപ്പെട്ടു. തുടര്‍ന്ന് സിനിമയുടെ സംവിധാനം അച്ഛന് ഗൊല്ലപ്പുടി മരുതി റാവു ഏറ്റെടുക്കുകയായിരുന്നു.
ആ പേര് ദോഷം
സിനിമയുടെ ഷൂട്ടിങ് ഒരു വിധം പൂര്‍ത്തിയാക്കി. എന്നാല്‍ അജിത്തിന് അതൊരു പേര് ദോഷമായി. നായകനായി അഭിനയിച്ച ആദ്യ ചിത്രത്തിന്റെ സംവിധായകന് മരിച്ചതോടെ അജിത്ത് ഒരു ശകുനപ്പിഴയായി ചിത്രീകരിക്കപ്പെട്ടു.
അവിടെ നിന്നുള്ള യാത്ര
ആ തകര്‍ച്ചയില്‍ നിന്നാണ് അജിത്തിന്റെ തുടക്കം. പിന്നീടിങ്ങോട്ടുള്ള അജിത്തിന്റെ യാത്രയ്ക്ക് പ്രേക്ഷകര്‍ സാക്ഷിയാണ്. സിനിമയില്‍ ഒരു പാരമ്പര്യവുമില്ലാതെ കഴിവുകൊണ്ട്, വീഴ്ചയില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചുമാണ് അജിത്ത് വളര്‍ന്നത്.
25 വര്‍ഷം 57 സിനിമകള്‍
അമരവാതി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് എത്തിയ അജിത്ത് പിന്നെ പടിപടിയായി വളര്‍ന്നു. 25 വര്‍ഷത്തിനിടെ, ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുന്ന വിവേഗം വരെ 57 സിനിമകള്‍ അജിത്ത് ചെയ്തു തീര്‍ത്തു
ആരാധരെ ഉണ്ടാക്കി എടുത്തു
അജിത്തിന്റെ ആരാധകരെ കുറിച്ച് പറയാതെ താരത്തിന്റെ കരിയര്‍ അപൂര്‍ണമാണ്. തമിഴിന് പുറത്തേക്കും വ്യാപിച്ചു കിടക്കുന്നു അജിത്തിന്റെ ആരാധകര്‍. ആരാധകരോടുള്ള അജിത്തിന്റെ പെരുമാറ്റമാണ് താരത്തിന് ശക്തി നല്‍കുന്നത്.
പുതിയ ചിത്രം
അജിത്തിന്റെ അമ്പത്തിയേഴാമത്തെ ചിത്രമായ വിവേഗം റിലീസിന് തയ്യാറെടുക്കുകയാണ്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 24 ന് തിയേറ്ററിലെത്തും. ചിത്രത്തിന്റെ ടീസറും പോസ്റ്ററുമൊക്കെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
ഗര്‍ഭിണിയാണെന്ന് പറഞ്ഞ് പറ്റിക്കുവാണോ? ദീപിക പദുക്കോണിന്റെ വയര്‍ കാണുന്നില്ലെന്ന് ആരോപണം! ഫോട്ടോ വൈറൽ
-
ഞാനാണ് ദൈവം; ഇത്രയൊക്കെയായിട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ