Don't Miss!
- News 'മുഖ്യമന്ത്രി രാഹുൽജിയെ ആദ്യമായല്ല അവഹേളിക്കുന്നത്, പ്ലീസ് സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്'; രമ്യ ഹരിദാസ്
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Automobiles കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- Sports IPL 2024: സഞ്ജു പ്രതിഭ, 14 വയസ് മുതല്‍ അവനെ അറിയാം; ഇത്തവണ കപ്പ് രാജസ്ഥാനെന്ന് തരൂര്‍
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
'നന്ദമൂരി ബാലകൃഷ്ണ വളരെ പോസിറ്റീവും ഊർജസ്വലനുമായ വ്യക്തി, അദ്ദേഹത്തോടൊപ്പം അഭിനയിച്ചത് ഭാഗ്യം'; ശ്രുതി ഹാസൻ
കൈ നിറയെ സിനിമകളാണ് ശ്രുതി ഹാസന് 2022ൽ ലഭിച്ചത്. അവയിൽ പലതും റിലീസിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഹോളിവുഡ് സിനിമ ദി ഐ, പ്രഭാസിന്റെ കൂടെ അഭിനയിക്കുന്ന സലാർ, നന്ദമൂരി ബാകൃഷ്ണയുടെ കൂടെ വീരസിംഹ റെഡ്ഡി, ചിരഞ്ജീവിയുടെ വാൾട്ടയർ വീരയ്യ എന്നിവയാണ് പോസ്റ്റ് പൊഡക്ഷനിലുള്ള ശ്രുതി ഹാസൻ സിനിമകൾ.
പ്രൊഫഷണൽ രംഗത്ത് മികച്ച വർഷങ്ങളിലൊന്നാണ് ശ്രുതിക്ക് 2022. സ്ത്രീകളുടെ പോരാട്ടങ്ങളെ കുറിച്ചും വിജയങ്ങളെ കുറിച്ചും പറയുന്ന ഷീ ഈസ് ഹീറോ എന്ന ശ്രുതിയുടെ ഗാനവും ഈ വർഷമാണ് പുറത്തിറങ്ങിയത്.
ദശലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ആ വീഡിയോ നേടിയത്. ഇപ്പോഴിത തന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തെ കുറിച്ച് പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ് ശ്രുതി ഹാസൻ. 'ഒരു ഹോളിവുഡ് പ്രോജക്‌റ്റിന്റെ ഭാഗമായതിൽ ഞാൻ അതീവ സന്തോഷവതിയാണ്. അതിമനോഹരമായ കഥയും സുന്ദരമായ കഥാപാത്രവുമാണ് ദി ഐയിലേത്.'
'ഒരു വനിതാ സംവിധായിക എഴുതിയതും ഒരു സ്ത്രീ നിർമ്മിച്ചതുമായ ഒരു സ്ത്രീ കഥാപാത്രമാണിത്. കഥാപാത്രത്തിൽ നിന്ന് ഞാൻ മനസിലാക്കിയ ഒരു കാര്യം, എല്ലാ സ്ത്രീകൾക്കും ആ കഥാപാത്രവുമായി റിലേറ്റ് ചെയ്യാൻ കഴിയും എന്നതാണ്. നമ്മൾ സിനിമയെക്കുറിച്ച് പരിഭ്രാന്തരായിട്ട് കാര്യമില്ല. പക്ഷെ നാം സെറ്റിൽ ആയിരിക്കുമ്പോൾ നമുക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്യണം.'
'ഞങ്ങൾ എല്ലാവരും ശരിക്കും കഠിനാധ്വാനം ചെയ്തുവെന്ന് ഞാൻ കരുതുന്നു. വലിയ മാസ് ഫാൻസ് ഫോളോവേഴ്‌സുള്ള രണ്ട് സൂപ്പർ സ്റ്റാറുകളാണ് നന്ദമൂരി ബാലകൃഷ്ണയും ചിരഞ്ജീവിയും. അതിനാൽ അവരുടെ സിനിമയുെട ഭാഗമാകാൻ കഴിഞ്ഞത് എനിക്ക് സന്തോഷം നൽകി. വീരസിംഹ റെഡ്ഡിയിൽ ബാലയ്യ സാറിനൊപ്പം പ്രവർത്തിച്ചത് ശരിക്കും രസകരമായിരുന്നു. അദ്ദേഹം വളരെ പോസിറ്റീവും ഊർജ്ജസ്വലനുമായ വ്യക്തിയാണ്.'
'അതിനാൽ അത്തരം ഊർജ്ജം പകർച്ചവ്യാധിയാണ്. അത് ശരിക്കും രസകരമായിരുന്നു. ചുറ്റുമുള്ള എല്ലാവർക്കും അദ്ദേഹത്തിന്റെ ഊർജ്ജവുമായി പൊരുത്തപ്പെട്ട് പോകുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല.'
'ചിരഞ്ജീവി സാറിനെ പോലെയുള്ള ഒരു ഇതിഹാസത്തോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് വളരെ അത്ഭുതകരമാണ്. സിനിമയുടെ അവസാനഭാഗം യൂറോപ്പിൽ ചിത്രീകരിച്ച് ഞങ്ങൾ ആസ്വദിച്ചു. പ്രായമായ ഒരു പുരുഷൻ ചെറുപ്പക്കാരിയെ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്താൽ സമൂഹം ചോദ്യം ചെയ്യില്ല.'
'അതേസമയം ഒരു മുതിർന്ന സ്ത്രീ ഒരു ചെറുപ്പക്കാരനെ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്താൽ അത് ചോദ്യം ചെയ്യും. കുട്ടിക്കാലം മുതലുള്ള എന്റെ സ്വഭാവം കൊണ്ടാണോ എന്നറിയില്ല. ഞാൻ ആരാണെന്ന് തുറന്ന് കാണിച്ചാണ് ഞാൻ ജീവിക്കുന്നത്. ഞാൻ ഇൻഡസ്ട്രിയിൽ ചേരുമ്പോൾ നിങ്ങൾക്ക് ഈ രീതിയിൽ വസ്ത്രം ധരിക്കാനോ സംസാരിക്കാനോ കഴിയില്ല എന്ന മട്ടിലായിരുന്നു ആളുകൾ.'
'ഞാൻ ആരെയും വേദനിപ്പിക്കാതെയും ആളുകളുടെ വാതിലിൽ ചവിട്ടാൻ ശ്രമിക്കാതെയുമാണ് ഞാനാരാണെന്ന് ലോകത്തിന് കാണിച്ചുകൊടുത്തത്. സോഷ്യൽ മീഡിയ നമുക്ക് നമ്മളാകാനുള്ള ഒരു വഴി നൽകുന്നു. എല്ലാവരും ഇത് ചെയ്യണമെന്ന് പറയുന്നില്ല. എന്നാൽ ഞാൻ ആസ്വദിക്കുന്നുണ്ട്' ശ്രുതി ഹാസൻ പറഞ്ഞു.
വളരെ നാളുകളായി ശ്രുതി ഡൂഡിൽ ആർട്ടിസ്റ്റ് ശാന്തനു ഹസാരികയുമായി പ്രണയത്തിലാണ്. ഇടയ്ക്കിടെ ശാന്തനുവിനൊപ്പമുള്ള പ്രണയാർദ്രമായ ചിത്രങ്ങളും വീഡിയോകളും ശ്രുതി ഹാസൻ സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. ശ്രുതിക്കൊപ്പം തന്നെയാണ് ശാന്തനുവും താമസിക്കുന്നത്. വളരെ നാളുകളായി ഇരുവരും ലിവിൻ റിലേഷനിലാണ്.
ഇരുവരുടേയും പ്രണയത്തിന് രണ്ട് വർഷത്തോളം പഴക്കമുണ്ട്. പാട്ട്, നൃത്തം, അഭിനയം, സംഗീത സംവിധാനം എന്നിവയിലെല്ലാം ശ്രുതിയും സജീവമാണ്. ശ്രുതി ഹാസനിപ്പോൾ മുംബൈയിലാണ് താമസം. ശ്രുതിയുടെ വീടിനോട് ചേർന്നാണ് അമ്മ സരികയും അനിയത്തി അക്ഷര ഹാസനുമുള്ളത്.
-
ഷൂട്ടിനിടെ തമിഴ് നടന് മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക്: മാല പാര്‍വ്വതി
-
നീ സിനിമയില്‍ പോയാല്‍ ഞാന്‍ മരിക്കും എന്ന് അച്ഛന്; പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് കരുതി
-
'കാക്കേ പറന്നു പോ'; ജാസ്മിന് ജിന്റോയ്ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയോ? ചൂടേറിയ ചര്‍ച്ച