Don't Miss!
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
'കറുപ്പായതിനാൽ പലരും മാറ്റി നിർത്തി, അതിനാൽ ഞാൻ കഴിവിനെ പ്രാധാന്യം കൊടുക്കാറുള്ളു'; കലാ മാസ്റ്റർ!
നിരവധി സിനിമകൾക്ക് മനോഹരമായ നൃത്തമൊരുക്കി സൗത്ത് ഇന്ത്യയിൽ തന്നെ പ്രശസ്തി നേടിയിട്ടുള്ള ഡാൻസ് കൊറിയോഗ്രാഫറാണ് കലാ മാസ്റ്റർ. ക്ലാസിക്കൽ ഡാൻസിലടക്കം പ്രാവീണ്യമുണ്ട്. നൃത്ത സംവിധായകൻ രഘുറാമിന്റെ സ്വാധീനത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കലാ മാസ്റ്റർ കടന്നുവന്നത്.
1982ൽ 12ആം വയസിൽ അസിസ്റ്റന്റ് കൊറിയോഗ്രാഫറായി അരങ്ങേറ്റം കുറിച്ചു. 1986ൽ കമൽഹാസനും രേവതിയും അഭിനയിച്ച പുന്നഗൈ മന്നൻ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് കൊറിയോഗ്രാഫറായി പ്രവർത്തിച്ചതിലൂടെയാണ് കലയെ സിനിമാ ലോകം ശ്രദ്ധിക്കുന്നത്.
പിന്നീട് സംവിധായകൻ കെ.ബാലചന്ദർ കലയെ തന്റെ പുതിയ സിനിമയായ പുതുപുതു അർത്ഥങ്ങൾ എന്ന ചിത്രത്തിന്റെ നൃത്ത സംവിധായികയായി തെരഞ്ഞെടുത്തതോടെ കല ഒറ്റയ്ക്ക് കൊറിയോഗ്രഫി ചെയ്ത് തുടങ്ങി. അതിനുശേഷം തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നട, ഒറിയ, ബംഗാളി തുടങ്ങി വിവിധ ഭാഷകളിലായി 4000ൽ അധികം ഗാനങ്ങൾക്ക് കല മാസ്റ്റർ നൃത്തമാരുക്കി.
കൂടാതെ ബാംഗ്ലൂരിൽ നടന്ന മിസ് വേൾഡ് 1996 ബ്യൂട്ടി മത്സരത്തിൽ കൊറിയോഗ്രാഫ് ചെയ്യാനുള്ള അവസരവും അവർക്ക് ലഭിച്ചു. അതിനായി അവർക്ക് പ്രത്യേക മികവിനുള്ള അവാർഡും ലഭിച്ചു.
ചെന്നൈയിൽ കലാസ് കലാലയ എന്ന പേരിൽ സിനിമാറ്റിക് ഡാൻസ് സ്കൂൾ നടത്തുന്നുണ്ട് കല മാസ്റ്റർ. ചെന്നൈയിൽ തന്നെ അഞ്ച് ബ്രാഞ്ചുകളും ഈ സ്ഥാപനത്തിനുണ്ട്. ചന്ദ്രമുഖിയിലെ പ്രകടനത്തിലൂടെ മികച്ച നൃത്തസംവിധായകനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും കല മാസ്റ്റർ നേടിയിട്ടുണ്ട്. നിരവധി ഡാൻസ് റിയാലിറ്റി ഷോകളുടേയും ജഡ്ജായിരുന്നു.
താൻ സിനിമയിൽ കൊറിയോഗ്രാഫറായി തുടക്കം കുറിച്ചപ്പോൾ നേരിട്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ് കല മാസ്റ്റർ ഇപ്പോൾ. നൃത്തം പണ്ട് മുതലെ ഇഷ്ടമായിരുന്നു. അങ്ങനെയാണ് കൊറിയോഗ്രാഫറുടെ അസിസ്റ്റന്റായത്. 'കറുത്തതും മെലിഞ്ഞതുമായിരുന്നതിനാൽ നന്നായി നൃത്തം ചെയ്താലും തഴയപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു.'
'അത്തരം അനുഭവങ്ങൾ ഉള്ളതിനാൽ ഞാൻ എന്റെ ടീമിലേക്ക് ആളുകളെ തെരഞ്ഞെടുക്കുമ്പോൾ കഴിവിന് മാത്രമെ പ്രാധാന്യം നൽകാറുള്ളു. ഒരിക്കലും സൗന്ദര്യം നോക്കാറില്ല. നൃത്ത സംവിധായകൻ സാന്റി അതിനുള്ള ഉദാഹരണമാണ്. പണ്ട് മുതലെ നൃത്തത്തിൽ ശോഭിക്കണമെന്ന് ആഗ്രഹിക്കുമായിരുന്നു.'
'അതിനായി കഠിനാധ്വാനം ചെയ്യാനും തയ്യാറായിരുന്നു. അതുകൊണ്ടാണ് ഇന്ന് ഇങ്ങനെ ഇരിക്കാൻ സാധിക്കുന്നത്. പണ്ട് കളിയാക്കിയവർ പിന്നീട് ബഹുമാനിക്കുന്ന സ്നേഹത്തോടെ പെരുമാറുന്ന തലത്തിലേക്ക് വളരാൻ കഴിഞ്ഞു' കല മാസ്റ്റർ പറയുന്നു.
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്
-
ഷാരൂഖ് ഖാനെ പ്രണയിച്ച് അഭിനയിക്കണമെന്നാണ് ആഗ്രഹം! മുന്‍പ് നടക്കാതെ പോയതിനെ പറ്റി നടി വിദ്യ ബാലന്
-
മകൻ അച്ഛനെ കാണാറുണ്ട്; ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ; തനിക്ക് മാത്രമല്ല ഇത് സംഭവിച്ചതെന്നും മേതിൽ ദേവിക