Don't Miss!
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Lifestyle ആയുസ്സിനും ആരോഗ്യത്തിനും ചെറുധാന്യങ്ങള്‍ ശീലമാക്കാം
- News 89 സീറ്റുകള്‍, 55ലും ബിജെപി, രണ്ടാം ഘട്ടത്തില്‍ പോരാട്ടം ഈ സീറ്റുകളില്‍; കേസ് കൂടുതല്‍ കേരളത്തില്‍
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ധനുഷിന്റെ അച്ഛന് ചേരിയില്‍; കാരണം ധനുഷല്ല!!
തമിഴിലെ പ്രശസ്ത സംവിധായകനും നടന് ധനുഷിന്റെ പിതാവുമായ കസ്തൂരി രാജ മാസങ്ങളോളം ചേരിയില്‍ ജീവിച്ചു. ഇങ്ങനെ പറഞ്ഞു കേള്‍ക്കുമ്പോള്‍ കാരണം വ്യക്തിപരമാണെന്നോ, നടന് ധനുഷുമായി ബന്ധപ്പെട്ടതാണോ എന്ന് തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ കാരണം തീര്‍ത്തും പ്രൊഫഷണലാണ്.
അതെ അതാണ് പ്രൊഫഷണലിസം. തന്റെ സിനിമകള്‍ റിയലിസ്റ്റിക്കായിരിക്കണമെന്ന് നിര്‍ബന്ധമുള്ള തമിഴിലെ ചുരുക്കം ചില സംവിധായകരില്‍ ഒരാളാണ് കസ്തൂരി രാജ. ഈ റിയലിസത്തിന് വേണ്ടിയാണ് സംവിധായകന് മാസങ്ങളോളം ചേരിയില്‍ ജീവിച്ചത്.
കാസ് പണം തുട്ട് എന്ന പേരില്‍ ചേരി ജീവിതം ആസ്പദമാക്കി കസ്തൂരി രാജ ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ട്. ചിത്രം നൂറ് ശതമാനം പെര്‍ഫക്ഷനോടെ ചിത്രീകരിക്കാനും ചേരിയില്‍ ജീവിക്കുന്നവരുടെ ജീവിതത്തെ കുറിച്ച് അടുത്തറിയാനും വേണ്ടിയാണ് സംവിധായകന് അവരിലൊരാളായി ജീവിച്ചത്.
പണം സമ്പാദിക്കുന്നതിന് മദ്യത്തിനും മയക്കുമരുന്നിനും അടിമയായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന പതിനാറിനും ഇരുപതിനും ഇടയ്ക്ക് പ്രായമുള്ള കൗമാരക്കാരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.
പുതുമുഖ താരങ്ങളായ മിത്രന്, സുയേഷ്, സാവന്ത്, ബാല എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രഭു, രാധിക ശരത്കുമാര് എന്നിവരും താരനിരയിലുണ്ട്. ചിത്രം ഉടന്‍ തീയറ്ററുകളിലെത്തും.
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്