Don't Miss!
- News കണ്ണൂരിനെ ആവേശക്കടലാക്കി രാഹുല്‍ ഗാന്ധിയെത്തി
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
നയന്‍താര കാരണം സൂര്യയുടെ ചിത്രത്തിന് നായികയെ കിട്ടുന്നില്ല??
നയന്‍താരയ്ക്ക് തമിഴില്‍ തിരക്കു കൂടുകയാണ്. വിജയ് യും സൂര്യയുമൊക്കെ വീണ്ടും നയന്‍സിന്റെ നായകന്മാരായി എത്തുന്നു. വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന, സൂര്യ നായകനാകുന്ന 'മാസ്' എന്ന ചിത്രമാണ് നയന്‍ അടുത്തതായി ചെയ്യുന്നത്.
നയന്‍താരയെ കൂടാതെ തുല്യപ്രധാന്യത്തില്‍ മറ്റൊരു നായിക കൂടെ ചിത്രത്തിന് ആവശ്യമുണ്ട്. പക്ഷെ ഈ രണ്ടാമത്തെയാളെ തീരുമാനിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ഒത്തിര വിയര്‍ത്തു. ഇത് മൂന്നാം തവണയാണ് നായികയെ തിരഞ്ഞെടുക്കുന്നത്. നേരത്തെ തീരുമാനിച്ച രണ്ട് പേരും ചിത്രം ഉപേക്ഷിച്ചുപോയത് നയന്‍താര കാരണമാണെന്നാണ് കേള്‍ക്കുന്നത്.
സൂര്യയുടെ ചിത്രത്തില്‍ നയന്താരയ്ക്കൊപ്പം ആദ്യം തീരുമാനിച്ചത് ഉലകനായകന് കമല്‍ ഹസന്റെ മകള്‍ ശ്രുതി ഹസനെ ആയിരുന്നു. എന്നാല്‍ ശ്രുതി അഭിനയിക്കുന്നതില്‍ നയന്‍താരയ്ക്ക് സുരക്ഷിതമായി തോന്നാത്തതുകൊണ്ട് താരത്തെ മാറ്റേണ്ടി വന്നു.
ഏറെ കഷ്ടപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ എമി ജാക്സണെ കണ്ടെത്തി. ശ്രുതിയെ മാറ്റാനുണ്ടായ അതേ കാരണം തന്നെയാണ് ഇപ്പോള്‍ എമി ജാക്സണിന്റെ കാര്യത്തിലും സംഭവിച്ചത്. എമിയും സ്വമേധയാ ചിത്രം വിട്ടു പോയി.
ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് പ്രണീതയെയാണ്. പ്രണീതയുമായി ഒത്തുപോകുന്നതില്‍ നയന്‍താരയ്ക്ക് വിരോധമില്ലെന്നാണ് അറിയുന്നത്. കന്നട നടിയായ പ്രണീതയെ ഉദയന്‍, ശകുനി എന്നീ ചിത്രങ്ങളിലൂടെ തമിഴര്‍ക്ക് പരിചിതമാണ്.
-
സിനിമയ്ക്ക് വേണ്ടി ഭാര്യയെയും കാമുകിയെയും ഉപേക്ഷിക്കുന്നവര്‍ക്ക് എതിരാണ്! ഷാരൂഖ് ഖാന്റെ വാക്കുകളിങ്ങനെ
-
'സിംഗിളായിട്ട് ജീവിക്കാൻ എനിക്ക് അറിയില്ല..., പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ