Don't Miss!
- Automobiles 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- News 'ചതിച്ചല്ലോ പൊന്നേ'; ഹൃദയം തകർത്ത് സ്വർണ വില, പവന് അരലക്ഷം തൊട്ടു, വില വിവരങ്ങൾ ഇങ്ങനെ
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
തലൈവരെ തൊട്ട് കളി വേണ്ട! ജയം രവിയ്ക്ക് മുന്നറിയിപ്പുമായി രജനി ആരാധകർ, തമിഴകത്ത് പ്രതിഷേധം
നടൻ ജയം രവി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് കോമാളി. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ട്രെയിലർ പുറത്തു വന്നതിനു പിന്നാലെ രൂക്ഷ വിമർശനവുമായി രജനികാന്ത് ആരാധകർ. ട്രെയിലറിൽ രജനിയുടെ രാഷ്ചട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട രംഗങ്ങൾ കാണിക്കുന്നുണ്ട്. ചിത്രത്തിൽ തലൈവരെ വിമർശിക്കുന്നു എന്ന് ആരോപിച്ചാണ് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിനെതിരെ വ്യാപക വിമർശനമാണ് ഇപ്പോൾ ഉയർന്നു വരുന്നത്.
ടൊവിനോ തിരക്കിലാണ്! 2022 വരെയുള്ള സിനിമകള്‍ ഉറപ്പിച്ചോ? താരത്തിന്റെ മറുപടി ഇങ്ങനെ...
16 വർഷം കോമയിലായിരുന്ന നായകൻ ജീവിതത്തിലേയ്ക്ക് മടങ്ങി വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. എന്നാൽ ജീവിതത്തിലുണ്ടായ ഈ പതിനാറ് വർഷത്തെ ഇടവേള നായകന് മനസ്സിലാകാതെ പോകുന്നു. ഇതാണ് ട്രെയിലറിൽ കാണിക്കുന്നത്. വിവാഹിതയായ മുൻകാമുകിയുടെ വീട്ടിൽ വർഷങ്ങൾക്ക് ശേഷം കാലം പോയതറിയാതെ നായകൻ കയറി ചെല്ലുന്നുണ്ട്. കൂടാതെ ട്രെയിലറിലെ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ഭാഗവും കാണിക്കുന്നുണ്ട്. ഇതാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്.
ട്രെയിലറിൽ ജയം രവി ഇതേത് വർഷമാണെന്ന് യോഗി ബാബുവിനോട് ചോദിക്കുന്നുണ്ട്. ടിവി ഓൺ ചെയ്താൽ കാണുന്നത് രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള രജനിയുടെ വീഡിയോയാണ്. ആരെയാണ് നിങ്ങൾ പറ്റിക്കാൻ നോക്കുന്നത്. ഇത് 1996 ആണ് എന്ന് ജയം രവി പറയുന്നുണ്ട്. ഇതാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
ട്രെയിലർ പുറത്തു വന്നതിനു പിന്നാലെ താരത്തിനും ചിത്രത്തിനു നേരെ പ്രതിഷേധങ്ങൾ ഉയരുകയാണ്. തലൈവരെ തൊട്ട് കളി വേണ്ട എന്നാണ് താരത്തിന് ആരാധകരുടെ ഉപദേശം. രജനിയുടെ പേര് ഉപയോഗിച്ച് വിലകുറഞ്ഞ പ്രമോഷൻ നടത്തുവെന്നുള്ള വിമർശനവും ഉയരുന്നുണ്ട്. ചിത്രത്തിൽ നിന്ന് ഈ രംഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകർ രംഗത്തെത്തുന്നുണ്ട്.
1996 ലെ തിരഞ്ഞെടുപ്പിൽ ജയലളിത ജയിച്ചാൽ തമിഴ്നാടിനെ രക്ഷിക്കാൻ ആർക്കും കഴിയില്ലെന്ന് രജനി പറഞ്ഞതായി വാർത്തകൾ പ്രചരിച്ചിരുന്നു. ആ തിരഞ്ഞെടുപ്പിൽ ജയലളിത തോൽക്കുകയും ചെയ്തു. ആ സമയത്ത് രാഷ്ട്രീയത്തിൽ ഇറങ്ങാതെ ഇരുപത് വർഷത്തിനു ശേഷം രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നതിനെയാണ് ചിത്രം വിമർശിക്കുന്നത്രേ? 2017 ഡിസംബർ 31 ആണ് രജനികാന്ത് ഔദ്യോഗികമായി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.
മോഹന്‍ലാലിന്റെ പ്രിയപ്പെട്ട അമ്മ കവിയൂര്‍ പൊന്നമ്മ! കാരണം വെളിപ്പെടുത്തി താരം
ചിത്രത്തിനെതിരെ ട്വിറ്ററിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. തലൈവരുടെ രംഗങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ ബഹിഷ്കരിക്കുമെന്നാണ് ആരാധകരുടെ പക്ഷം. ബൈക്കോട്ട് കോമാളിയെന്ന ഹാഷ് ടാഗ് ഇതിനകം ട്വിറ്ററിൽ ട്രെൻഡിങ്ങായി കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും ഇത്തരത്തിലുളള പ്രതിഷേധം ശക്തമാകുന്നുണ്ട്. ജയം രവി, കാജൾ അവർവാൾ, യോഗി ബാബു എന്നിവരാണ് കോമാളിയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എറണാകുളം ടോക്ക് എച്ചിൽ തുടങ്ങിയ ബന്ധം!! ദുൽഖറുമായുള്ള സൗഹൃദത്തെ കുറിച്ച് ഹൈബി ഈഡൻ
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ