Don't Miss!
- Lifestyle സൂര്യന് അത്യുച്ചസ്ഥായിയില്‍, അതിവിശേഷം പത്താമുദയം; ഏതൊരു മംഗളകാര്യത്തിനും ശുഭദിനം
- Automobiles സംസ്ഥാന സർക്കാർ കൂടുതൽ ഇടപെടേണ്ടെന്ന് ഹൈകോടതി, ഭാരത് രജിസ്ട്രേഷനിൽ കോടതി വിധി
- Technology തലച്ചോറുള്ളവർ ഇത് വാങ്ങും, അല്ലാത്തവർ പുച്ഛിക്കും! ഹോണറിന്റെ ഈ 5ജി ഫോണിന് ഞെട്ടിക്കുന്ന വിലക്കുറവ്
- Sports IPL 2024: സന്ദീപിന്റെ ഫൈഫറോ, ജയ്സ്വാളിന്റെ സെഞ്ച്വറിയോ അല്ല; ടേണിങ് പോയിന്റ് മറ്റൊന്ന്!
- Finance തങ്കപ്പനല്ല, പൊന്നപ്പൻ..! റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണം, 5 ദിവസം കൊണ്ട് കുറഞ്ഞത് 1,600 രൂപ
- News സ്വര്‍ണവില ഇടിഞ്ഞുവീണു; ജ്വല്ലറിയിലേക്ക് വിട്ടോ... ഇത്രയും കുറവ് ആദ്യം, പവന് വില അറിയാം
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
'മകളുടെ മാറ്റം കണ്ട് കബാലി ഞെട്ടി', സൂപ്പർസ്റ്റാറിന്റെ അമ്പരപ്പ് ഫോട്ടോയിലാക്കി സായ് ധൻഷിക
പാ. രഞ്ജിത്ത് 2016ൽ സംവിധാനം ചെയ്ത തമിഴ് ആക്ഷൻ ചലച്ചിത്രമാണ് കബാലി. രജനികാന്ത് ടൈറ്റിൽ റോളിലെത്തിയ ചിത്രം അഞ്ച് വർഷങ്ങൾക്ക് മുമ്പ് സൂപ്പർസ്റ്റാറിന്റെ ആരാധകർക്കിടയിൽ തംരഗമായിരുന്നു. ചിത്രത്തിൽ തായ്വാനീസ് അഭിനേതാവ് വിൻസ്റ്റൺ ചാവോ, രാധിക ആപ്തേ, സായ് ധൻഷിക, ധനേഷ് രവി, കലൈയരസൻ, ജോൺ വിജയ് എന്നിവരാണ് അഭിനയിച്ചത്. മലേഷ്യ, ഹോങ്കോങ്, ബാങ്കോക്ക് എന്നിവടങ്ങളിലായിട്ടാണ് സിനിമയുടെ ഷൂട്ടിങ് നടന്നത്. ചിത്രത്തിന്റെ യു.എസിലെ വിതരണക്കാരായ സിനി ഗ്യാലക്‌സി നൽകിയ കണക്കനുസരിച്ച് പ്രീമിയർ ഷോകളിൽ നിന്ന് മാത്രം കബാലി 2 മില്യൺ ഡോളർ നേടിയിട്ടുണ്ട്.
'ഒരു ലൈഫുണ്ട്... സിനിമയ്ക്കും കഥാപാത്രത്തിനും...', 2021ൽ കൈയ്യടിവാങ്ങിയ ബോളിവുഡിലെ പ്രകടനങ്ങൾ
ബ്രിട്ടീഷ് ഭരണകാലത്ത് മലേഷ്യയിൽ തോട്ടം തൊഴിലാളിയായി കുടിയേറുന്ന കബാലീശ്വരൻ എന്ന കഥാപാത്രത്തെയാണ് രജനീകാന്ത് ചിത്രത്തിൽ അവതരിപ്പിച്ചത്. കബാലീ ഗാങ്ങും കബാലിയുടെ അഭാവത്തിൽ മലേഷ്യയിലെ ഏറ്റവും ശക്തരായി മാറിയ ഗ്യാങ് 43ഉം തമ്മിലുള്ള കുടിപ്പകയായിരുന്നു ചിത്രത്തിന്റെ പ്രമേയം. പതിവ് രജനി ചിത്രങ്ങളുടെ ചേരുവയെല്ലാം അടങ്ങിയ സിനിമയായിരുന്നു കബാലി. ചിത്രത്തിലെ രജനിയുടെ മാസ് ഡയലോഗുകൾ ഇപ്പോഴും ആരാധകർ പറഞ്ഞ് നടക്കാറുണ്ട്.
രാധിക ആപ്തേ ആയിരുന്നു ചിത്രത്തിൽ രജനിയുടെ നായിക. താരത്തിന്റെ മകളും വാടക കൊലയാളിയായും അഭിനയിച്ചത് സായ് ധൻഷികയായിരുന്നു. സിനിമ കരിയറിൽ അന്ന് വരെ ധൻഷിക ചെയ്യാതിരുന്ന ഒരു കഥാപാത്രമായിരുന്നു കബാലിയിലെ ധൻഷികയുടെ യോഗിത. ബോയ്കട്ടും സ്റ്റിഫ് ബോഡിയും പാന്റ്സും ഷ്‍ട്ടും ധരിച്ച് അതിശയിപ്പിക്കുന്ന ലുക്കിലാണ് ധൻഷിക കബാലിയിൽ പ്രത്യക്ഷപ്പെട്ടത്. ധൻഷികയ്ക്ക് വളരെ ഏറെ പ്രശംസകളും യോഗിത എന്ന കഥാപാത്രത്തിലൂടെ ലഭിച്ചിരുന്നു. ആദ്യം കബാലിയെ കൊല്ലാനുള്ള ഉത്തരവാദിത്തമായിരുന്നു യോഗിതയ്ക്ക് പിന്നീട് തന്റെ അച്ഛനാണെന്ന് തിരിച്ചറിയുന്നതോടെ കബാലിയുടെ സംരക്ഷണം യോഗിത ഏറ്റെടുത്തു.
ചിത്രത്തിലെ അച്ഛൻ-മകൾ കെമിസ്ട്രി രജനിക്കും ധൻഷികയ്ക്കും ഇടയിൽ നന്നായി വർക്കായിരുന്നു. ഇപ്പോൾ വീണ്ടും രജനിക്കൊപ്പം പകർത്തിയ ധൻഷിക ഒരു ചിത്രം സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. അണ്ണാത്തെ ചിത്രീകരണത്തിനായി റാമോജി ഫിലിം സിറ്റിയിൽ രജനികാന്ത് എത്തിയപ്പോൾ ധൻഷികയ്ക്ക് അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചിരുന്നു. അന്ന് കണ്ടപ്പോൾ പകർത്തിയ ഫോട്ടോയാണ് മനോഹരമായ കുറിപ്പോടെ ധൻഷിക പങ്കുവെച്ചിരിക്കുന്നത്. ശിക്കാർ എന്ന ചിത്രത്തിലായിരുന്നു ധൻഷിക അപ്പോൾ അഭിനയിച്ച് കൊണ്ടിരുന്നത്. ശിക്കാറിൽ ദേവിക എന്ന കഥാപാത്രത്തെയാണ് ധൻഷിക അവതരിപ്പിക്കുന്നത്. മുടി നീട്ടി വളർത്തി സാരി ഉടുത്ത് നാടൻ പെൺക്കുട്ടിയായിട്ടാണ് ചിത്രത്തിൽ ധൻഷിക എത്തുന്നത്. അതേ ലുക്കിൽ തന്നെയാണ് ധൻഷിക രജനികാന്തിനെ കാണാൻ പോയതും. യോഗിയെ ദേവികയുടെ രൂപത്തിൽ കണ്ടപ്പോൾ കബാലി ഞെട്ടിയെന്നാണ് ധൻഷിക സോഷ്യൽമീഡിയയിൽ കുറിച്ചത്.
Recommended Video
'ശിക്കാർ ചിത്രീകരണത്തിനിടെ എടുത്തതാണിത്. ഞങ്ങള്‍ക്ക് ഹൈദരബാദിലെ ഒരേ നിലയിലായിരുന്നു ഷൂട്ടിങ്. യോഗി ദേവികയായി മാറിയത് കണ്ട് അദ്ദേഹം ഞെട്ടിപ്പോയി. ഈ ചിത്രത്തില്‍ അക്ഷരാര്‍ഥത്തില്‍ നിങ്ങള്‍ക്ക് അത് സാക്ഷ്യം വഹിക്കാന്‍ സാധിക്കും. ഇത് ഏതൊരു കലാകാരന്റെയും യഥാര്‍ത്ഥ വിജയാണെന്ന് ഞാന്‍ കരുതുന്നു. അത് തന്നെയാണ് എന്റെ തൊഴിലില്‍ എന്നെ മുന്നോട്ട് നയിക്കുന്നതും' രജനികാന്തിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ധൻഷിക കുറിച്ചു. 2006ൽ ആണ് ധൻഷികയുടെ സിനിമാ ജീവിതം ആരംഭിച്ചത്. തിരുടി, നിറം, പേരാൺമയ്, പരദേശി തുടങ്ങി നിരവധി തമിഴ് സിനിമകളിലും സോളോ എന്ന ദുൽഖർ സൽമാന്റെ മലയാള ചിത്രത്തിലും സായ് ധൻഷിക അഭിനയിച്ചിട്ടുണ്ട്. ലാഭമാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത സായ് ധൻഷിക ചിത്രം.
-
ഇരുപത് വർഷം മുമ്പ് ഗില്ലിയിൽ വിജയിയുടെ പ്രതിഫലം നാല് കോടി, ഇന്ന് ഒരു സിനിമയ്ക്ക് താരം വാങ്ങുന്നത് 200 കോടി!
-
ചേട്ടനെ പോലെയായിരിക്കണമെന്ന് രാജുവിനോട് പറഞ്ഞാലുള്ള മറുപടി; അവൻ പാവമല്ലാത്തത് കൊണ്ടല്ല; മല്ലിക സുകുമാരൻ
-
'ജിന്റോയുടെ പേരില്ല..., ടോപ്പ് ഫൈവിൽ ഗബ്രിയും ജാസ്മിനുമുണ്ടാകും, റിഷി കൂടി വരണമെന്ന് ആഗ്രഹമുണ്ട്'; ജാൻമണി