Don't Miss!
- Sports IPL 2024: എന്റെ പിഴവല്ല, തോല്‍വിയില്‍ ബൗളര്‍മാരെ പഴിച്ച് ഗില്‍! വിമര്‍ശിച്ച് ആരാധകര്‍
- News കണ്ണൂരില്‍ ആവേശം അലകടലായി, കൊട്ടിക്കലാശം സമാധാനപരം; കരുത്തുകാട്ടി മുന്നണികള്‍
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
അന്ന് മുസ്ലീം സംഘടനകള്‍, ഇന്നോ??? വിവാദത്തിന്റെ പുലിവാല് പിടിച്ച് കമല്ഹാസന്!!!
സ്ത്രീയെ വെച്ച് ചൂതാട്ടം നടത്തിയെന്ന വരച്ചിടുന്ന മഹാഭാരതത്തെയാണ് ഇന്ത്യ ഇത്രയും ആദരവോടെ കാണുന്നത്. സ്ത്രീയെ ഒരു ഉത്പന്നം കണക്കെയാണ് ഗ്രന്ഥത്തില്‍ പറയുന്നതെന്നുമുള്ള കമല്‍ഹാസന്റെ പ്രസ്താവന വിവാദത്തില്‍
വിവാദങ്ങളുടെ പുലിവാല് പിടിക്കല്‍ പതിവാക്കിയിരിക്കുകയാണ് കമല്ഹാസന്. എല്ലാം വര്‍ഗീയതയുടെ പേരിലാണെന്നത് ഏറെ യാദൃശ്ചീകം. കമലിന്റെ സംവിധാനത്തില്‍ അദ്ദേഹം തന്നെ നായകനായി എത്തിയ വിശ്വരൂപമായിരുന്നു അദ്ദേഹത്തെ ആദ്യം വിവാദത്തിലാക്കിയത്. മുസ്ലീം സംഘടനകളാണ് ആദ്യം അദ്ദേഹത്തിനെതിരെ രംഗത്ത് വന്നത്.
അപകീര്‍ത്തകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ഹിന്ദുമക്കള്‍ കക്ഷിയാണ് (എച്ച്എംകെ)യാണ് കമല്‍ഹാസനെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ചെന്നൈ സിറ്റി പോലീസ് കമ്മീഷ്ണര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
മഹാഭാരതത്തെ അപമാനിച്ചെന്നാണ് ആരോപണം. കമല്‍ ഹിന്ദു വിരുദ്ധനാണെന്നും തങ്ങളുടെ മതവികാരം വൃണപ്പെട്ടന്നുമാണ് ആരോപണം. മുമ്പ് ഖുറാനേക്കുറിച്ചോ ബൈബിളിനേക്കുറിച്ചോ മോശമായിട്ട് കമലഹാസന് സംസാരിച്ചട്ടുണ്ടോയെന്നും എച്ച്എംകെ ചോദിക്കുന്നു. കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ നിരവധിപ്പേര്‍ രംഗത്തുവന്നിട്ടുണ്ട്.
സ്ത്രീയെ വെച്ച് ചൂതാട്ടം നടത്തിയെന്ന വരച്ചിടുന്ന മഹാഭാരതത്തെയാണ് ഇന്ത്യ ഇത്രയും ആദരവോടെ കാണുന്നത്. സ്ത്രീയെ ഒരു ഉത്പന്നം കണക്കെയാണ് ഗ്രന്ഥത്തില്‍ പറയുന്നതെന്നുമായിരുന്നു കമല്ഹാസന് പറഞ്ഞത്.
കമല്‍ഹാസനെതിരെ ചില സംഘടനകള്‍ തമിഴ്നാട്ടില്‍ പ്രതിഷേധ പ്രകടനം നടത്തിയതായാണ് വിവരം. താരത്തിന്റെ പോസ്റ്ററുകള്‍ പ്രതിഷേധക്കാര്‍ കീറിയെറിഞ്ഞു. കമല്‍ഹാസന്റെ കോലം കത്തിക്കാനുള്ള ശ്രമം പോലീസ് വിഫലമാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.
കമല്‍ഹാസന്റെ സ്വപ്ന സിനിമയായ വിശ്വരൂപം റീലീസ് ചെയ്യുന്ന സമയത്തും സമാനമായ രീതിയില്‍ താരം വിവാദത്തില്‍ പെട്ടിരുന്നു. ചിത്രത്തില്‍ മുസ്ലീം വിഭാഗത്തെ മോശമായി ചിത്രീകരിക്കുകയായിരുന്നെന്നായിരുന്നു ആരോപണം. അന്ന് മുസ്ലീം സംഘടനകളായിരുന്നു അദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്.
വിവാദത്തേത്തുടര്‍ന്ന് തമിഴ് നാട്ടില്‍ ചിത്രത്തിന്റെ റിലീസ് തടഞ്ഞു. ലോകവ്യാപകമായി ചിത്രം റിലീസിനെത്തി രണ്ട് മാസം കഴിഞ്ഞാണ് ചിത്രം തമിഴ്നാട്ടില്‍ റിലീസിനെത്തിയത്. ഇതിന് പിന്നില്‍ ജയലളിതയായിരുന്നെന്നും കമല്ഹാസന് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'